കുവൈറ്റ് സിറ്റി: അറുപത് വയസും അതിൽ കൂടുതലുമുള്ള പ്രവാസികളെ താമസരേഖ പുതുക്കുന്നതിന് ഏർപ്പെടുത്തിയ ഉയർന്ന ഫീസ് പുനപരിശോധിക്കണമെന്ന് പാർലിമെൻറ് അംഗം അദ്നാൻ അബ്ദുൽസമദ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പുതിയ സർക്കുലർ പ്രകാരം ഓരോവർഷവും താമസരേഖ പുതുക്കുന്നതിനായി പ്രതിവർഷം രണ്ടായിരം കുവൈറ്റ് ദിനാർ ഇവർ നൽകേണ്ടിവരും. നേരത്തെ കുവൈറ്റ് മനുഷ്യാവകാശ സൊസൈറ്റിയും 60 തികഞ്ഞ ബിരുദധാരികൾ അല്ലാത്ത വിദേശികളുടെ ഇഖാമ പുതുക്കില്ലെന്ന സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ
പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പുതിയ സർക്കുലർ പ്രകാരം ഓരോവർഷവും താമസരേഖ പുതുക്കുന്നതിനായി പ്രതിവർഷം രണ്ടായിരം കുവൈറ്റ് ദിനാർ ഇവർ നൽകേണ്ടിവരും. നേരത്തെ കുവൈറ്റ് മനുഷ്യാവകാശ സൊസൈറ്റിയും 60 തികഞ്ഞ ബിരുദധാരികൾ അല്ലാത്ത വിദേശികളുടെ ഇഖാമ പുതുക്കില്ലെന്ന സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ