കുവൈറ്റ് സിറ്റി : രാജ്യത്ത് ഉപയോഗിക്കുന്ന രണ്ട് കോവിഡ് വാക്സിനുകളും സുരക്ഷിതവും രോഗപ്രതിരോധ ശേഷിയുള്ളതാണെന്നും വാക്സിനുകളുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. തുടർച്ചയായി ഭീതിപരത്തുന്ന പ്രചാരണം സാമൂഹ്യമാധ്യമങ്ങളിൽ തുടങ്ങിയിട്ടുണ്ട്..
സൈബർ സെല്ലിന്റെ സഹായത്തോടെ ഇത്തരത്തിൽ ഭീതി പരത്തുന്നവരെ കണ്ടെത്തി കർശന നടപടിയെടുക്കുവാനുള്ള നടപടികൾ സ്വീകരിക്കും. ഇത്തരം വ്യാജ പ്രചരണങ്ങൾ രാജ്യത്തിന്റെ ആരോഗ്യ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനുകളാണ് കുവൈറ്റിൽ ഉപയോഗിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതു സംബന്ധിച്ച് അഭ്യൂഹങ്ങൾ പരത്തുന്നത് ജനങ്ങൾക്കിടയിൽ അനാവശ്യമായ സംശയങ്ങൾക്ക് ഇടയാക്കും. ആധികാരികത ഉറപ്പിച്ച വാർത്തകൾ മാത്രമേ പ്രചരിപ്പിക്കാവൂവെന്ന് അധികൃതർ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
സൈബർ സെല്ലിന്റെ സഹായത്തോടെ ഇത്തരത്തിൽ ഭീതി പരത്തുന്നവരെ കണ്ടെത്തി കർശന നടപടിയെടുക്കുവാനുള്ള നടപടികൾ സ്വീകരിക്കും. ഇത്തരം വ്യാജ പ്രചരണങ്ങൾ രാജ്യത്തിന്റെ ആരോഗ്യ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനുകളാണ് കുവൈറ്റിൽ ഉപയോഗിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതു സംബന്ധിച്ച് അഭ്യൂഹങ്ങൾ പരത്തുന്നത് ജനങ്ങൾക്കിടയിൽ അനാവശ്യമായ സംശയങ്ങൾക്ക് ഇടയാക്കും. ആധികാരികത ഉറപ്പിച്ച വാർത്തകൾ മാത്രമേ പ്രചരിപ്പിക്കാവൂവെന്ന് അധികൃതർ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ