ദോഹ : ബന്ന ചേന്ദമംഗല്ലൂരിന് ഗൾഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ ഒൗട്ട്സ്റ്റാന്റിംഗ് പ്രസന്റർ അവാർഡ്. കോവിഡ് കാലത്ത് മലയാളി സമൂഹം നെഞ്ചേറ്റിയ 275 എപ്പിസോഡ് പിന്നിട്ട കഥാശ്വാസം, 150 എപ്പിസോഡ് പിന്നിട്ട വിജയമന്ത്രങ്ങൾ, 25 എപ്പിസോഡ് പിന്നിട്ട എന്റെ കഥ എന്നീ പോഡ്കാസ്റ്റുകൾ പരിഗണിച്ചാണ് ബന്ന ചേന്ദമംഗല്ലൂരിനെ അവാർഡിന് തെരഞ്ഞെടുത്തത്.
ബന്ന ചേന്ദമംഗല്ലൂരിന്റെ ശബ്ദമാധുര്യവും അവതരണ ചാരുതയും എല്ലാവിഭാഗം ആസ്വാദകരെയും പിടിച്ച് നിർത്തുന്നതാണെന്ന് അവാർഡ് നിർണയ സമിതി വിലയിരുത്തി.
25,001 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാർഡ്, ഓഗസ്റ്റ് ആദ്യ വാരത്തിൽ കോഴിക്കോട് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
അധ്യാപകൻ, സിനിമ സംവിധായകൻ, നടൻ തുടങ്ങി വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഹസനുൻ ബന്ന കോഴിക്കോട് ജില്ലയിൽ മുക്കത്തിനടുത്ത് ചേന്ദമംഗല്ലൂരിൽ പരേതനായ ഇ.പി. അബ്ദുള്ളയുടെയും ജമീലയുടെയും മകനാണ്. ഫാത്തിമയാണ് ഭാര്യ. ഹൈഫ ബന്ന, ഫൈഹ ബന്ന, ഫർഹ ബന്ന, ഹൻഫ ബന്ന എന്നിവർ മക്കളാണ്. ഭാര്യയും മക്കളും കലാകാരികളും ആസ്വാദകരുമാണ്.
ബന്ന ചേന്ദമംഗല്ലൂരിന്റെ ശബ്ദമാധുര്യവും അവതരണ ചാരുതയും എല്ലാവിഭാഗം ആസ്വാദകരെയും പിടിച്ച് നിർത്തുന്നതാണെന്ന് അവാർഡ് നിർണയ സമിതി വിലയിരുത്തി.
25,001 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാർഡ്, ഓഗസ്റ്റ് ആദ്യ വാരത്തിൽ കോഴിക്കോട് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
അധ്യാപകൻ, സിനിമ സംവിധായകൻ, നടൻ തുടങ്ങി വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഹസനുൻ ബന്ന കോഴിക്കോട് ജില്ലയിൽ മുക്കത്തിനടുത്ത് ചേന്ദമംഗല്ലൂരിൽ പരേതനായ ഇ.പി. അബ്ദുള്ളയുടെയും ജമീലയുടെയും മകനാണ്. ഫാത്തിമയാണ് ഭാര്യ. ഹൈഫ ബന്ന, ഫൈഹ ബന്ന, ഫർഹ ബന്ന, ഹൻഫ ബന്ന എന്നിവർ മക്കളാണ്. ഭാര്യയും മക്കളും കലാകാരികളും ആസ്വാദകരുമാണ്.