ലോകാരോഗ്യ സംഘടന, വേൾഡ് അലയൻസ് ഫോർ ബ്രെസ്റ്റ് ഫീഡിംഗ് ആക്ഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ലോകമെമ്പാടും ഓഗസ്റ്റ് ഒന്നു മുതൽ ഏഴു വരെ ലോക മുലയൂട്ടൽ വാരമായി ആചരിക്കുന്നു. ഭാരതത്തിൽ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് , നാഷണൽ നിയനാറ്റോളജി ഫോറം എന്നീ സംഘടനകളുടെ അഭിമുഖ്യത്തിലും ഇതേ ദിവസങ്ങളിൽ മുലയൂട്ടൽ വാരാചരണം നടക്കുകയാണ്.
മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ചു കൂടുതൽ ആളുകളെ ബോധവത്കരിക്കുകയും വിജയകരമായി മുലയൂട്ടാൻ കൂടുതൽ അമ്മമാരെ പ്രാപ്തമാക്കുകയും വഴി ആരോഗ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് മുലയൂട്ടൽ വാരാചരണത്തിന് ഉള്ളത്.
മുലപ്പാൽ മാത്രം
ആദ്യത്തെ ആറു മാസം കുഞ്ഞുങ്ങൾക്ക് മുലപ്പാൽ മാത്രവും ആറു മാസത്തിനു ശേഷം മുലപ്പാലിനോടൊപ്പം മറ്റു ആഹാര സാധനങ്ങളും കൊടുക്കേണ്ടതാണ്. തലച്ചോറിന്റെ വികാസം 90 ശതമാനം നടക്കുന്ന രണ്ടു വയസ് വരെയെങ്കിലും മുലപ്പാൽ തുടരേണ്ടതാണ്. പക്ഷേ, ഇന്ത്യയിൽ പ്രത്യേകിച്ചു കേരളത്തിൽ പോലും സ്ഥിതി അത്ര ആശാവഹമല്ല. എൻഎഫ്എച്ച്എസ് ത്രീ ഡാറ്റയനുസരിച്ച് 55 ശതമാനം കുഞ്ഞുങ്ങൾക്കു മാത്രമാണ് ജനിച്ച് ഒരു മണിക്കൂറിനുള്ളിൽ മുലപ്പാൽ കിട്ടുന്നത് . അതുപോലെ 56 ശതമാനം കുഞ്ഞുങ്ങൾക്കു മാത്രമാണ് ആറു മാസം മുലപ്പാൽ കിട്ടുന്നത്.
ആയിരം ദിവസങ്ങൾ
പലപ്പോഴും കാര്യങ്ങളെക്കുറിച്ച് ശരിയായ അവബോധമില്ലാത്തതും പ്രായോഗിക പരിജ്ഞാനത്തിന്റെ കുറവുമാണ് മുലയൂട്ടലിൽ പിന്നിലാകാനുള്ള കാരണം. പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം മനുഷ്യന്റെ വികാസത്തിൽ വളരെ വലിയ പങ്കു വഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ആദ്യത്തെ ആയിരം ദിവസങ്ങൾ .
കൃത്യമായി പറഞ്ഞാൽ ഗർഭാവസ്ഥയിലുള്ള ഒമ്പത് മാസവും തുടർന്നുള്ള രണ്ടു വയസു വരെയുള്ള കാലവും. തലച്ചോറിന്റെ വളർച്ച 90 ശതമാനം നടക്കുന്ന ഈ കാലഘട്ടത്തിലെ സംഭവ വികാസങ്ങളും ഭക്ഷണക്രമവും ശീലങ്ങളുമൊക്കെ കുട്ടികളുടെ ഭാവിയെയും അടുത്ത തലമുറയെയും ബാധിക്കും എന്നതാണ് പഠനങ്ങൾ തെളിയിക്കുന്നത്.ന്യൂട്രിഷണൽ പ്രോഗ്രാമിംഗ് എന്നാണ് ഇതിനെ പറയുന്നത്.
ആദ്യ മണിക്കൂറിൽ
ജനിച്ചയുടൻ ആവശ്യത്തിന് തുക്കമുള്ളതും വേറെ പ്രശ്നങ്ങൾ ഒന്നുമില്ലാത്തതുമായ കുഞ്ഞിന് എത്രയും പെട്ടെന്ന് മുലപ്പാൽ നൽകണം. ജനിച്ച ആദ്യത്തെ മണിക്കൂറിനുള്ളിൽ കുട്ടി ഉറങ്ങാതെ ഉണർന്നിരിക്കും.ഈ സമയത്തു പാൽ കുടിപ്പിച്ചു തുടങ്ങാം.
അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം സുദൃഢമാക്കാനും അതുവഴി അമ്മയ്ക്ക് ആത്മവിശ്വാസം ഉണ്ടാകുവാനും ഇതു സഹായിക്കും. അതിനു ശേഷം കുഞ്ഞിന്റെയും അമ്മയുടെയും സൗകര്യവും ആവശ്യവും അനുസരിച്ചു മുലയൂട്ടാം. ഒന്നര മണിക്കൂറിനും രണ്ടു മണിക്കൂറിനും ഇടവിട്ടുള്ള സമയമാണു പാൽ ഉണ്ടാകാൻ സഹായകരമാകുന്നത്.
ആദ്യത്തെ ദിവസങ്ങളിൽ അമ്മമാരിൽനിന്നു കൂടുതൽ കേൾക്കാറുള്ള പരാതിയാണ് പാൽ കുറവാണ് എന്നുള്ളത് . ഈ ദിവസങ്ങളിൽ ശരിയായ ഉപദേശവും സഹായവും അമ്മമാർക്കു കിട്ടിയില്ലെങ്കിൽ മുലയൂട്ടൽ പരാജയമായിത്തീരും. ഈ ദിവസങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെയും മുതിർന്നവരുടെയും ശ്രദ്ധ വളരെയേറെ അത്യാവശ്യമാണ്.
നമ്മുടെ ആശുപത്രികളിൽ ഡോക്ടർമാരും നഴ്സുമാരും ഈ ദിവസങ്ങളിൽ കൂടുതൽ ശ്രദ്ധിച്ചാൽ മുലയൂട്ടൽ നിരക്ക് നമുക്ക് തീർച്ചയായും വർധിപ്പിക്കാം. തികച്ചും പ്രകൃതിദത്തമായ ഈ രീതിയിൽ പ്രത്യേക ശ്രദ്ധ നൽകി ആരോഗ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കാൻ പരിശ്രമിക്കാം.
എഴുതിയത്: ഡോ.സോളി മാനുവൽ നിയനാറ്റോളോജിസ്റ്റ് ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ റിസേർച്ച് സെന്റർ, അങ്കമാലി
മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ചു കൂടുതൽ ആളുകളെ ബോധവത്കരിക്കുകയും വിജയകരമായി മുലയൂട്ടാൻ കൂടുതൽ അമ്മമാരെ പ്രാപ്തമാക്കുകയും വഴി ആരോഗ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് മുലയൂട്ടൽ വാരാചരണത്തിന് ഉള്ളത്.
മുലപ്പാൽ മാത്രം
ആദ്യത്തെ ആറു മാസം കുഞ്ഞുങ്ങൾക്ക് മുലപ്പാൽ മാത്രവും ആറു മാസത്തിനു ശേഷം മുലപ്പാലിനോടൊപ്പം മറ്റു ആഹാര സാധനങ്ങളും കൊടുക്കേണ്ടതാണ്. തലച്ചോറിന്റെ വികാസം 90 ശതമാനം നടക്കുന്ന രണ്ടു വയസ് വരെയെങ്കിലും മുലപ്പാൽ തുടരേണ്ടതാണ്. പക്ഷേ, ഇന്ത്യയിൽ പ്രത്യേകിച്ചു കേരളത്തിൽ പോലും സ്ഥിതി അത്ര ആശാവഹമല്ല. എൻഎഫ്എച്ച്എസ് ത്രീ ഡാറ്റയനുസരിച്ച് 55 ശതമാനം കുഞ്ഞുങ്ങൾക്കു മാത്രമാണ് ജനിച്ച് ഒരു മണിക്കൂറിനുള്ളിൽ മുലപ്പാൽ കിട്ടുന്നത് . അതുപോലെ 56 ശതമാനം കുഞ്ഞുങ്ങൾക്കു മാത്രമാണ് ആറു മാസം മുലപ്പാൽ കിട്ടുന്നത്.
ആയിരം ദിവസങ്ങൾ
പലപ്പോഴും കാര്യങ്ങളെക്കുറിച്ച് ശരിയായ അവബോധമില്ലാത്തതും പ്രായോഗിക പരിജ്ഞാനത്തിന്റെ കുറവുമാണ് മുലയൂട്ടലിൽ പിന്നിലാകാനുള്ള കാരണം. പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം മനുഷ്യന്റെ വികാസത്തിൽ വളരെ വലിയ പങ്കു വഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ആദ്യത്തെ ആയിരം ദിവസങ്ങൾ .
കൃത്യമായി പറഞ്ഞാൽ ഗർഭാവസ്ഥയിലുള്ള ഒമ്പത് മാസവും തുടർന്നുള്ള രണ്ടു വയസു വരെയുള്ള കാലവും. തലച്ചോറിന്റെ വളർച്ച 90 ശതമാനം നടക്കുന്ന ഈ കാലഘട്ടത്തിലെ സംഭവ വികാസങ്ങളും ഭക്ഷണക്രമവും ശീലങ്ങളുമൊക്കെ കുട്ടികളുടെ ഭാവിയെയും അടുത്ത തലമുറയെയും ബാധിക്കും എന്നതാണ് പഠനങ്ങൾ തെളിയിക്കുന്നത്.ന്യൂട്രിഷണൽ പ്രോഗ്രാമിംഗ് എന്നാണ് ഇതിനെ പറയുന്നത്.
ആദ്യ മണിക്കൂറിൽ
ജനിച്ചയുടൻ ആവശ്യത്തിന് തുക്കമുള്ളതും വേറെ പ്രശ്നങ്ങൾ ഒന്നുമില്ലാത്തതുമായ കുഞ്ഞിന് എത്രയും പെട്ടെന്ന് മുലപ്പാൽ നൽകണം. ജനിച്ച ആദ്യത്തെ മണിക്കൂറിനുള്ളിൽ കുട്ടി ഉറങ്ങാതെ ഉണർന്നിരിക്കും.ഈ സമയത്തു പാൽ കുടിപ്പിച്ചു തുടങ്ങാം.
അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം സുദൃഢമാക്കാനും അതുവഴി അമ്മയ്ക്ക് ആത്മവിശ്വാസം ഉണ്ടാകുവാനും ഇതു സഹായിക്കും. അതിനു ശേഷം കുഞ്ഞിന്റെയും അമ്മയുടെയും സൗകര്യവും ആവശ്യവും അനുസരിച്ചു മുലയൂട്ടാം. ഒന്നര മണിക്കൂറിനും രണ്ടു മണിക്കൂറിനും ഇടവിട്ടുള്ള സമയമാണു പാൽ ഉണ്ടാകാൻ സഹായകരമാകുന്നത്.
ആദ്യത്തെ ദിവസങ്ങളിൽ അമ്മമാരിൽനിന്നു കൂടുതൽ കേൾക്കാറുള്ള പരാതിയാണ് പാൽ കുറവാണ് എന്നുള്ളത് . ഈ ദിവസങ്ങളിൽ ശരിയായ ഉപദേശവും സഹായവും അമ്മമാർക്കു കിട്ടിയില്ലെങ്കിൽ മുലയൂട്ടൽ പരാജയമായിത്തീരും. ഈ ദിവസങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെയും മുതിർന്നവരുടെയും ശ്രദ്ധ വളരെയേറെ അത്യാവശ്യമാണ്.
നമ്മുടെ ആശുപത്രികളിൽ ഡോക്ടർമാരും നഴ്സുമാരും ഈ ദിവസങ്ങളിൽ കൂടുതൽ ശ്രദ്ധിച്ചാൽ മുലയൂട്ടൽ നിരക്ക് നമുക്ക് തീർച്ചയായും വർധിപ്പിക്കാം. തികച്ചും പ്രകൃതിദത്തമായ ഈ രീതിയിൽ പ്രത്യേക ശ്രദ്ധ നൽകി ആരോഗ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കാൻ പരിശ്രമിക്കാം.
എഴുതിയത്: ഡോ.സോളി മാനുവൽ നിയനാറ്റോളോജിസ്റ്റ് ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ റിസേർച്ച് സെന്റർ, അങ്കമാലി