ദുരന്തത്തിൽ സർവതും തകർന്ന ഷുൾഡ് പട്ടണത്തിൽ ആശ്വാസത്തിന്റെ പ്രകാശകിരണവുമായി എത്തിയ മെർക്കലിനൊപ്പം സംസ്ഥാന മുഖ്യമന്ത്രി മാലു ഡ്രയറും പളയത്തിന്റെ ഇരകളുടെ നിരാശയുടെയും കണ്ണീരിന്റെയും നേർക്കാഴ്ചകൾ പങ്കുവയ്ക്കാൻ എത്തിയിരുന്നു. അപ്രതീക്ഷിത സംഭവത്തിലെ നഷ്ടങ്ങളുടെയും സമൂഹത്തിന്റെ നാശത്തെക്കുറിച്ച് ചാൻസലർ മെർക്കലും പ്രധാനമന്ത്രി മാളു ഡ്രയറും പ്രാദേശിക ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും വെള്ളപ്പൊക്കം മൂലമുണ്ടായ വലിയ നാശത്തെക്കുറിച്ച് ആദ്യ അവലോകനം നടത്തുകയും ചെയ്തു. ഇത്രയും ദുരിതത്തിനിടയിൽ തന്നെ സ്വീകരിച്ച അഗ്നിശമന സേനാംഗങ്ങൾക്ക് മെർക്കൽ നന്ദി പറയുകയും ഓഗസ്റ്റിൽ വീണ്ടും ഇവിടം സന്ദർശിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തു.
ദുരന്ത സ്ഥലങ്ങളുടെ സന്ദർശനവേളയിൽ മാലു ഡ്രയർ ഇടയ്ക്കിടെ ഇലക്ട്രിക്ട്രൈ സൈക്കിൾ ഉപയോഗിച്ചിരുന്നു യാത്ര. 1995ൽ മുഖ്യമന്ത്രിയെ ബാധിച്ച നാഡീ രോഗത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന സഹായിയാണ് അവരുടെ ട്രൈസൈക്കിൾ. ഞായറാഴ്ച ഉച്ചകഴിഞ്ഞ് കോബ്ളെൻസിന് പടിഞ്ഞാറ് 50 കിലോമീറ്റർ അകലെ കടുത്ത വെള്ളപ്പൊക്കവും നാശനഷ്ടങ്ങളും ഉണ്ടായ അഡെനൗവിൽ മാലു ഡ്രയറുമായി മെർക്കൽ പത്രസമ്മേളനവും നടത്തി.
കനത്ത പ്രകൃതിക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി ധനമന്ത്രി ഒലാഫ് ഷോൾസ് 400 ദശലക്ഷം യൂറോ, അടിയന്തര സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. മ്യൂണിക്കിനടുത്തുള്ള ഷൊനൗ അം കേണിംഗ്സിയിലെ ബവേറിയൻ വെള്ളപ്പൊക്ക പ്രദേശം സന്ദർശിച്ചശേഷമായിരുന്നു മന്ത്രിയുടെ ഉറപ്പ്.
ഫെഡറൽ പ്രസിഡന്റ് ഫ്രാങ്ക്വാൾട്ടർ സ്റെറയ്ൻമയർ ശനിയാഴ്ച അർമിൻ ലാഷെറ്റിനൊപ്പം കനത്ത നാശമുണ്ടായ എർഫ്റ്റ്സ്ററാഡിലെത്തി സൈറ്റിലെ സ്ഥിതിഗതികൾ മനസിലാക്കിയിരുന്നു.
നൂറ്റാണ്ടിലെ മഹാപ്രളയത്തിൽ ന്യൂണ്ബർഗ് റിംഗ് രക്ഷാപ്രവർത്തന കേന്ദ്രമായി
നോർത്ത് റൈൻവെസ്റ്റ്്ഫാലിയ, റൈൻലാൻഡ് ഫാൽസ് എന്നിവിടങ്ങളിലെ വെള്ളപ്പൊക്കത്തിനുശേഷം, ന്യൂണ്ബർഗ് റിംഗ് രക്ഷാപ്രവർത്തകരുടെയും സഹായികളുടെയും പ്രവർത്തനത്തിനുള്ള കേന്ദ്രമായി മാറ്റി ഐക്യദാർഢ്യം കാണിച്ചു. ജർമനിയിലെ ഏറ്റവും പഴക്കം ചെന്ന മോട്ടോർസ്പോർട്ട് റേസ് ട്രാക്ക് സംഭാവനകൾക്കും സഹായികൾക്കുമായി അതിന്റെ കവാടങ്ങൾ തുറന്നു നൽകിയിരിക്കയാണ്.
വെസ്റ്റ്ഫാളിയ സംസ്ഥാനത്തിലെ എർഫ്റ്റ്സ്ററാഡിലെ മണ്ണിടിച്ചിൽ ജീവന് ഇപ്പോഴും അപകടം ഉണ്ടെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. എർഫ്റ്റ്സ്ററാഡ് ബ്ളീസ്ഹൈമിൽ ഒരു പൊളിച്ചുനീക്കൽ വേണമെങ്കിലും അരികിൽ ഇപ്പോഴും ജീവന് കടുത്ത അപകടമുണ്ട്. പ്രാദേശിക വിദഗ്ധരുമായി ഞായറാഴ്ച നടത്തിയ സംഭാഷണത്തിന് ശേഷമാണ് ജില്ലാ അഡ്മിനിസ്ട്രേറ്റർ ഫ്രാങ്ക് റോക്ക് ഇക്കാര്യം അറിയിച്ചത്.
ഞായറാഴ്ച ജർമൻ പ്രതിരോധ മന്ത്രി അന്നഗ്രെറ്റ് ക്രാന്പ്കാരെൻബൗവർ നോർത്ത് റൈൻവെസ്ററ്ഫാലിയയിലെ ദുരന്ത നിവാരണത്തിനായി സൈനികരുമായി കൂടിക്കാഴ്ച നടത്തി. നിലവിലെ പ്രതിസന്ധി സാഹചര്യം കണക്കിലെടുത്ത് നോർത്ത് റൈൻവെസ്ററ്ഫാലിയ, റൈൻലാൻഡ് ഫാൽസ് എന്നിവിടങ്ങളിൽ നിന്ന് വെള്ളപ്പൊക്കം ഇപ്പോൾ പിൻവലിഞ്ഞു കൊണ്ടിരിയ്ക്കയാണ്. എന്നാൽ, കാണാതായ മനുഷ്യരെയും അവശിഷ്ടങ്ങളിൽ കുടുങ്ങിയവരെയും മറ്റു അപകടങ്ങളിൽ പരിക്കുകൾക്കുമുള്ളവരെയും കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
അഗ്നിശമന സേന, പോലീസ്, സാങ്കേതിക ദുരിതാശ്വാസ സംഘടന, വടക്ക് നിന്നുള്ള മറ്റ് സംഘടനകൾ എന്നിവയിൽ നിന്നുള്ള നൂറുകണക്കിന് സഹായികൾ ഇപ്പോഴും ദുതന്തബാധിത പ്രദേശങ്ങളിൽ ഡ്യൂട്ടിയിലുണ്ട്.
പലയിടത്തും വൈദ്യുതി, ടെലിഫോണ് ശൃംഖലകൾ ഇപ്പോഴും പ്രവർത്തനരഹിതമാണ്. എക്സ്പോഷർ ചെയ്ത വൈദ്യുതി ലൈനുകളെക്കുറിച്ച് പോലീസ് മുന്നറിയിപ്പ് നൽകുന്നു, ചില സാഹചര്യങ്ങളിൽ വൈദ്യുതി ലൈനുകൾ പല മീറ്ററുകളിൽ നിന്നും നേരിട്ടുള്ള സന്പർക്കം ഇല്ലാതെ പോലും ജീവന് ഭീഷണിയാണ്.
ജർമ്മനിയിൽ പ്രകൃതി ക്ഷോഭങ്ങളിൽ മരിച്ചവരുടെ എണ്ണം കുറഞ്ഞത് 156 ആയി ഉയർന്നു. നോർത്ത് റൈൻവെസ്ററ്ഫാലിയയിൽ 46 പേരും, റൈൻലാൻഡ് ഫാൽസിൽ 110 പേരും മരിച്ചതായിട്ടാണ് ഒൗദ്യോഗിക കണക്ക്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ