മക്ക: ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിൽ തൽബിയ മന്ത്രധ്വനികളും പ്രാർഥനയുമായി ഹാജിമാർ ജബലുൽ റഹ്മയിൽ ഒത്തുചേർന്നു. ഇന്നലെ തന്പിന്റെ നഗരമായ മിനായിൽ സമ്മേളിച്ച ഹാജിമാർ ഇന്ന് സുബ്ഹി നമസ്കാരശേഷമാണു അറഫയിലേക്ക് നീങ്ങിയത്. കോവിഡ് മഹാമാരിമൂലം ലോകമുസ്ലിംകളുടെ വാർഷിക സംഗമമായ ഹജ്ജ് തീർഥാടനത്തിന് ഇത്തവണ അവസരം ലഭിക്കാതെ പോയ ലക്ഷക്കണക്കിന് പേരുടെ പ്രാർഥനകൾ കൂടി ഏറ്റുവാങ്ങിയാണ് 60,000 ആഭ്യന്തര ഹാജിമാർ പുണ്യനഗരിയിലെത്തിയത്. കോവിഡ് പ്രതിരോധത്തിന്റെ ഏറ്റവും ഉയർന്ന സുരക്ഷയാണ് ഇത്തവണ തീർഥാടകർക്കായി സൗദി ഹജ്ജ് മന്ത്രാലയം ഒരുക്കിയിരിക്കുന്നത്.
ഉച്ചയോടെ അറഫയിലെത്തുന്ന ഹാജിമാർ സുപ്രസിദ്ധമായ അറഫാ പ്രഭാഷണം ശ്രവിച്ചശേഷമാണ് ജബൽ റഹ്മയിൽ സംഗമിക്കുന്നത്. ളുഹ്റും അസറും ഒന്നിച്ച് നമസ്കരിച്ച ഹാജിമാർ വൈകുന്നേരം മഗ്രിബും ഇഷാഹ് നമസ്കാരവും ഒരുമിച്ച് നിർവഹിച്ച ശേഷം രാപ്പാർക്കുന്നതിനായി മുസ്ദലിഫയിലേക്ക് നീങ്ങും. നാളെ മിനായിലെ ജംറകളിൽ ചെകുത്താനെ എറിയാനുള്ള കല്ലുകൾ മുസ്ദലിഫയിൽ നിന്നാണ് ഹാജിമാർ സാധാരണ പെറുക്കിയെടുക്കുന്നത്. എന്നാൽ ഇത്തവണ കോവിഡ് നിയന്ത്രണങ്ങൾ മൂലം എല്ലാ ഹാജിമാർക്കും അണുവിമുക്തമാക്കിയ കല്ലുകൾ അധികൃതർ പ്രത്യേകമായി നൽകുകയാണ് ചെയ്യുന്നത്.
മിനായിൽ നിന്നും ജംറകളിലെ കല്ലേറ് പൂർത്തീകരിക്കുന്ന ഹാജിമാർ ഹറാമിൽ തിരിച്ചെത്തി വിടവാങ്ങൽ ത്വവാഫ് കൂടി കഴിഞ്ഞ ശേഷമാണ് മടങ്ങുക.
ഹജ്ജിനു അപേക്ഷ നൽകിയ 5,58,000 സൗദി, വിദേശി പൗര·ാരിൽ നിന്നും 60,000 പേർക്കാണ് ഇത്തവണ അധികൃതർ അവസരമൊരുക്കിയത്. ഇതുവരെ പുണ്യനഗരിയിൽ നിന്നും കോവിഡ് കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. സംസം വെള്ളം ഹാജിമാർക്ക് വിതരണം ചെയ്യുന്നതിനായി എല്ലായിടത്തും അണുവിമുക്തമാക്കിയ റോബോട്ടുകളെ വിന്യസിച്ചിട്ടുണ്ട്. മിനായിൽ 7,29,049 ചതുരശ്ര മീറ്റർ സ്ഥലമാണ് എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് ഹാജിമാർക്കായി ഒരുക്കിയിരിക്കുന്നത്. 4.37 ചതുരശ്ര മീറ്റർ ഒരു തീർഥാടകന് എന്ന നിലയിലാണിത്. ഹജ്ജിന്റെ വിവിധ കർമ്മങ്ങൾക്കായി തീർഥാടകരുടെ യാത്രയ്ക്കായി 3000 ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു ബസിൽ 20 പേർ മാത്രമാണുണ്ടാവുക.
തീർഥാടകർക്കായി ഇത്തവണ ഹജ്ജ് സ്മാർട്ട് കാർഡുകളും സ്മാർട്ട് ബ്രേയ്സ്ലെറ്റുകളും അധികൃതർ ഏർപ്പെടുത്തിയിരുന്നു. കൃത്യമായ സാമൂഹിക അകലം പാലിക്കാനും യാത്രകളും താമസവും സുഗമമാക്കുന്നതിനും ഈ ആധുനിക സംവിധാനം തീർഥാടകർക്ക് ഏറെ സഹായകമാകുന്നുണ്ട്.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
ഉച്ചയോടെ അറഫയിലെത്തുന്ന ഹാജിമാർ സുപ്രസിദ്ധമായ അറഫാ പ്രഭാഷണം ശ്രവിച്ചശേഷമാണ് ജബൽ റഹ്മയിൽ സംഗമിക്കുന്നത്. ളുഹ്റും അസറും ഒന്നിച്ച് നമസ്കരിച്ച ഹാജിമാർ വൈകുന്നേരം മഗ്രിബും ഇഷാഹ് നമസ്കാരവും ഒരുമിച്ച് നിർവഹിച്ച ശേഷം രാപ്പാർക്കുന്നതിനായി മുസ്ദലിഫയിലേക്ക് നീങ്ങും. നാളെ മിനായിലെ ജംറകളിൽ ചെകുത്താനെ എറിയാനുള്ള കല്ലുകൾ മുസ്ദലിഫയിൽ നിന്നാണ് ഹാജിമാർ സാധാരണ പെറുക്കിയെടുക്കുന്നത്. എന്നാൽ ഇത്തവണ കോവിഡ് നിയന്ത്രണങ്ങൾ മൂലം എല്ലാ ഹാജിമാർക്കും അണുവിമുക്തമാക്കിയ കല്ലുകൾ അധികൃതർ പ്രത്യേകമായി നൽകുകയാണ് ചെയ്യുന്നത്.
മിനായിൽ നിന്നും ജംറകളിലെ കല്ലേറ് പൂർത്തീകരിക്കുന്ന ഹാജിമാർ ഹറാമിൽ തിരിച്ചെത്തി വിടവാങ്ങൽ ത്വവാഫ് കൂടി കഴിഞ്ഞ ശേഷമാണ് മടങ്ങുക.
ഹജ്ജിനു അപേക്ഷ നൽകിയ 5,58,000 സൗദി, വിദേശി പൗര·ാരിൽ നിന്നും 60,000 പേർക്കാണ് ഇത്തവണ അധികൃതർ അവസരമൊരുക്കിയത്. ഇതുവരെ പുണ്യനഗരിയിൽ നിന്നും കോവിഡ് കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. സംസം വെള്ളം ഹാജിമാർക്ക് വിതരണം ചെയ്യുന്നതിനായി എല്ലായിടത്തും അണുവിമുക്തമാക്കിയ റോബോട്ടുകളെ വിന്യസിച്ചിട്ടുണ്ട്. മിനായിൽ 7,29,049 ചതുരശ്ര മീറ്റർ സ്ഥലമാണ് എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് ഹാജിമാർക്കായി ഒരുക്കിയിരിക്കുന്നത്. 4.37 ചതുരശ്ര മീറ്റർ ഒരു തീർഥാടകന് എന്ന നിലയിലാണിത്. ഹജ്ജിന്റെ വിവിധ കർമ്മങ്ങൾക്കായി തീർഥാടകരുടെ യാത്രയ്ക്കായി 3000 ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു ബസിൽ 20 പേർ മാത്രമാണുണ്ടാവുക.
തീർഥാടകർക്കായി ഇത്തവണ ഹജ്ജ് സ്മാർട്ട് കാർഡുകളും സ്മാർട്ട് ബ്രേയ്സ്ലെറ്റുകളും അധികൃതർ ഏർപ്പെടുത്തിയിരുന്നു. കൃത്യമായ സാമൂഹിക അകലം പാലിക്കാനും യാത്രകളും താമസവും സുഗമമാക്കുന്നതിനും ഈ ആധുനിക സംവിധാനം തീർഥാടകർക്ക് ഏറെ സഹായകമാകുന്നുണ്ട്.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ