കുവൈറ്റ് സിറ്റി : ബലിപെരുനാൾ അവധിയെ തുടർന്ന് കുവൈറ്റ് വിമാനത്താവളത്തിൽ തിരക്കേറുന്നു. വാരാന്ത്യ അവധിദിനങ്ങൾ ഉൾപ്പടെ ഒന്പത് ദിവസമാണ് ബലി പെരുന്നാളിന് സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധി ലഭിച്ചിരിക്കുന്നത്. അതിനിടെ കുവൈറ്റിൽനിന്ന് പെരുന്നാൾ ആഘോഷത്തിനായി ഇക്കുറി വിദേശ രാജ്യങ്ങളിലേക്ക് ഒരു ലക്ഷത്തിലേറെ ആളുകൾ യാതയാകുമെന്നാണ് കരുതുന്നത്.
കോവിഡ് വ്യാപനത്തെ തുടർന്ന് തിരക്ക് കുറഞ്ഞ വിമാനത്താവളത്തിൽ ഒരു ഇടവേളക്ക് ശേഷമാണ് വീണ്ടും സജീവമാകുന്നത്. അവധി ദിവസങ്ങളിൽ 420 ഓളം വിമാന സർവീസുകളിലായി 120,000 യാത്രക്കാർ പുറപ്പെടും. ഇതിൽ ഭൂരിഭാഗവും യൂറോപ്യൻ രാജ്യങ്ങളിലും അറബ് രാജ്യങ്ങളിലും അവധി ആഘോഷിക്കാൻ പോകുന്ന കുവൈറ്റികളാണ്.
തുർക്കി, മാലിദ്വീപ്, ജോർജിയ, ബോസ്നിയ, അസർബൈജാൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലേക്കാണ് കൂടുതൽ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാരുടെ തിരക്കുകൾ നിയന്ത്രിക്കുന്നതിനായി എല്ലാ സൗകര്യങ്ങളും വിമാനത്താവളത്തിൽ ഏർപ്പെടുത്തിയതായി സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ മുതിർന്ന ഉദ്യോഗസ്ഥൻ ഹബീബ് അബ്ബാസ് അറിയിച്ചു. 70 വിമാനങ്ങളിൽ 11,000 യാത്രക്കാരാണ് ശനിയാഴ്ച മാത്രം പുറപ്പെട്ടത്. നേരത്തെ പെരുന്നാൾ തിരക്ക് പ്രമാണിച്ച് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രതിദിന യാത്രക്കാരുടെ പരിധി 3,500ൽനിന്ന് 5,000 ആക്കി ഉയർത്തിയിരുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കോവിഡ് വ്യാപനത്തെ തുടർന്ന് തിരക്ക് കുറഞ്ഞ വിമാനത്താവളത്തിൽ ഒരു ഇടവേളക്ക് ശേഷമാണ് വീണ്ടും സജീവമാകുന്നത്. അവധി ദിവസങ്ങളിൽ 420 ഓളം വിമാന സർവീസുകളിലായി 120,000 യാത്രക്കാർ പുറപ്പെടും. ഇതിൽ ഭൂരിഭാഗവും യൂറോപ്യൻ രാജ്യങ്ങളിലും അറബ് രാജ്യങ്ങളിലും അവധി ആഘോഷിക്കാൻ പോകുന്ന കുവൈറ്റികളാണ്.
തുർക്കി, മാലിദ്വീപ്, ജോർജിയ, ബോസ്നിയ, അസർബൈജാൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലേക്കാണ് കൂടുതൽ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാരുടെ തിരക്കുകൾ നിയന്ത്രിക്കുന്നതിനായി എല്ലാ സൗകര്യങ്ങളും വിമാനത്താവളത്തിൽ ഏർപ്പെടുത്തിയതായി സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ മുതിർന്ന ഉദ്യോഗസ്ഥൻ ഹബീബ് അബ്ബാസ് അറിയിച്ചു. 70 വിമാനങ്ങളിൽ 11,000 യാത്രക്കാരാണ് ശനിയാഴ്ച മാത്രം പുറപ്പെട്ടത്. നേരത്തെ പെരുന്നാൾ തിരക്ക് പ്രമാണിച്ച് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രതിദിന യാത്രക്കാരുടെ പരിധി 3,500ൽനിന്ന് 5,000 ആക്കി ഉയർത്തിയിരുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ