ന്യൂഡൽഹി: ഫരീദാബാദ് രൂപതയിലെ ഡൽഹി സിറോ മലബാർ യൂത്ത് മൂവ്മെന്റ് (ഡിഎസ്വൈഎം) ജൂലൈ 16 ന്ധകറുത്ത ദിനമായിന്ധ ആചരിക്കുകയും പ്രാർഥനയ്ക്കും ഉപവാസത്തിനുമുള്ള ദിവസമായി മാറ്റിവയ്ക്കുകയും ചെയ്തു. രൂപതയിലെ എല്ലാ ഇടവകകളും അവരുടെ ഇടവകകൾക്കുള്ളിൽ ഒരു ദിവസം മുഴുവൻ കരുണ കൊന്ത നടത്തി. ഫരീദാബാദ് രൂപതയിൽ ഉൾപ്പെടുന്ന ലഡോ സരായ് ഇടവകയോടുള്ള അനീതിക്കെതിരെ നമ്മുടെ ഐക്യദാർദ്യം പ്രകടിപ്പിക്കുക എന്നതായിരുന്നു കരിദിനത്തിന്റെ പ്രധാന ലക്ഷ്യം.
ഭൂമിയുടെ ആധികാരികതയും ഉടമസ്ഥാവകാശവും പുനർനിർമിക്കുന്ന സംശയങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമായി രൂപതയിലെ യുവാക്കൾ യോഗം ചേർന്നു. ഫാ. ജിതിൻ വടക്കേൽ, അസി. ഡയറക്ടർ ഡിഎസ്വൈഎം യോഗം അധ്യക്ഷത വഹിച്ചു. ഗ്ലോറി റോസ് റോയ്, പ്രസിഡന്റ് ഡിഎസ്വൈഎം, ഫൊറോന ഡയറക്ടർമാർ, രൂപത ടീം എന്നിവർ സംസാരിച്ചു. അടുത്ത ദിവസം പ്രാർഥനാ ദിനമായി ആചരിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിന് രൂപതയിലെ എല്ലാ യുവാക്കളും സൂമിൽ ഒത്തുകൂടി രൂപത ടീം കരുണ കൊന്ത നയിച്ചു. വൈകുന്നേരം എല്ലാ ഇടവകകളും തങ്ങളുടെ ഇടവകകൾക്കുള്ളിൽ ഡിഎസ്വൈഎമ്മിലെ ഇടവക യുവാക്കളുടെ മാർഗനിർദേശപ്രകാരം പ്രതിഷേധ പ്രകടനം നടത്തി.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ഭൂമിയുടെ ആധികാരികതയും ഉടമസ്ഥാവകാശവും പുനർനിർമിക്കുന്ന സംശയങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമായി രൂപതയിലെ യുവാക്കൾ യോഗം ചേർന്നു. ഫാ. ജിതിൻ വടക്കേൽ, അസി. ഡയറക്ടർ ഡിഎസ്വൈഎം യോഗം അധ്യക്ഷത വഹിച്ചു. ഗ്ലോറി റോസ് റോയ്, പ്രസിഡന്റ് ഡിഎസ്വൈഎം, ഫൊറോന ഡയറക്ടർമാർ, രൂപത ടീം എന്നിവർ സംസാരിച്ചു. അടുത്ത ദിവസം പ്രാർഥനാ ദിനമായി ആചരിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിന് രൂപതയിലെ എല്ലാ യുവാക്കളും സൂമിൽ ഒത്തുകൂടി രൂപത ടീം കരുണ കൊന്ത നയിച്ചു. വൈകുന്നേരം എല്ലാ ഇടവകകളും തങ്ങളുടെ ഇടവകകൾക്കുള്ളിൽ ഡിഎസ്വൈഎമ്മിലെ ഇടവക യുവാക്കളുടെ മാർഗനിർദേശപ്രകാരം പ്രതിഷേധ പ്രകടനം നടത്തി.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്