ന്യൂഡൽഹി: ഫരീദാബാദ് - ഡൽഹി രൂപതയുടെ അൻധേരിയ മോഡിലുള്ള ലിറ്റിൽ ഫ്ളവർ ദേവാലയം തകർത്ത അധികൃതരുടെ അന്യായവും ക്രൂരവുമായ നടപടിക്കെതിരെ ഫരീദാബാദ് രൂപത വ്യാഴാഴ്ച ദേശീയ ന്യൂനപക്ഷ കമ്മീഷന് പരാതി നൽകി. ന്യൂനപക്ഷ സമൂഹമായ ഡൽഹിയിലെ പ്രവാസികളായ സീറോ മലബാർ കത്തോലിക്കരായ ഇടവക ജനങ്ങൾ കഴിഞ്ഞ പന്ത്രണ്ടിലധികം വർഷങ്ങളായി ദൈനം ദിന വിശുദ്ധ ബലിക്കും മറ്റു പ്രാർഥനകൾക്കുമായി ഉപയോഗിച്ചുകൊണ്ടിരുന്ന ദേവാലയമായിരുന്നു. ജൂലൈ പന്ത്രണ്ടാം തിങ്കളാഴ്ച രാവിലെ പൊലീസുകാരും മറ്റു വ്യക്തികളും ഉൾപ്പെട്ട വലിയ സന്നാഹം ബുൾഡോസറുകളോടു കൂടി പള്ളി പരിസരത്തേക്ക് ഇടിച്ചു കയറി പള്ളി വികാരിയേയും അവിടെ ഉണ്ടായിരുന്ന മറ്റു ഇടവകാംഗങ്ങളെയും പുറത്താക്കി പള്ളി ഇടിച്ചു തകർക്കുകയും പള്ളിയിലുണ്ടായിരുന്ന രൂപങ്ങളും മറ്റു വിശുദ്ധ വസ്തുക്കളും ജനങ്ങളുടെ മത വികാരത്തിന് യാതൊരു വിധ പരിഗണനയും കൊടുക്കാതെ നശിപ്പിക്കുകയും ചെയ്തു.
പള്ളി വികാരി ഫാ. ജോസ് കന്നുകുഴിയുടെ നേതൃത്വത്തിൽ കൈക്കാരൻമാർ, കമ്മിറ്റി അംഗങ്ങൾ, ദേവാലയ സംരക്ഷണ സമിതി അംഗങ്ങൾ എന്നിവരുൾപ്പെട്ട ഒരു സംഘം ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗം നാൻസി ബാർലോയെ കാണുകയും ഈ സംഭവം സംബന്ധിച്ചുള്ള കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. വിഷയത്തിൽ ന്യൂനപക്ഷ കമ്മീഷൻ എത്രയും വേഗം ഇടപെടണമെന്ന് ആവശ്യപ്പെട്ട് മെമൊറാണ്ടം നൽകുകയും ചെയ്തു.
നാൻസി ബാർലോ പരാധി ശ്രദ്ധാപൂർവം ശ്രവിക്കുകയും ഇക്കാര്യം പരിശോധിച്ച് നടപടികൾ സ്വീകരിക്കാൻ കാര്യങ്ങൾ ചെയ്യുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ചർച്ചയെത്തുടർന്ന് ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങൾ വ്യാഴാഴ്ച ഉച്ചയ്ക്ക് തകർക്കപ്പെട്ട ദേവാലയത്തിന്റെ പരിസരം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഇടവക വികാരിയും കമ്മിറ്റി അംഗങ്ങളും ദേവാലയം നശിപ്പിച്ചതിനെ കുറിച്ചുള്ള കടുത്ത ദുഖവും വേദനയും പ്രകടിപ്പിക്കുകയും ആരാധനാലയം പണിതു തരുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. റിപ്പോർട്ട് തയാറാക്കി ബന്ധപ്പെട്ട അധികാരികൾക്ക് അയയ്ക്കാമെന്ന് കമ്മീഷൻ അവർക്ക് വാഗ്ദാനം നൽകി.
2006 മുതൽ പള്ളിയുടെ കൈവശമുള്ള ഭൂമി വിശ്വാസികളെ പുറത്താക്കി കൈവശപ്പെടുത്താൻ ആഗ്രഹിക്കുന്ന ബ്യൂറോക്രാറ്റിക് അതിക്രമങ്ങൾക്കും ലാൻഡ് മാഫിയയുടെ മറഞ്ഞിരിക്കുന്ന അജണ്ടയ്ക്കും എതിരെ ഫരീദാബാദ് രൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധ പരന്പരക്ക് ആരംഭം കുറിച്ചു.
പള്ളി വികാരി ഫാ. ജോസ് കന്നുകുഴിയുടെ നേതൃത്വത്തിൽ കൈക്കാരൻമാർ, കമ്മിറ്റി അംഗങ്ങൾ, ദേവാലയ സംരക്ഷണ സമിതി അംഗങ്ങൾ എന്നിവരുൾപ്പെട്ട ഒരു സംഘം ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗം നാൻസി ബാർലോയെ കാണുകയും ഈ സംഭവം സംബന്ധിച്ചുള്ള കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. വിഷയത്തിൽ ന്യൂനപക്ഷ കമ്മീഷൻ എത്രയും വേഗം ഇടപെടണമെന്ന് ആവശ്യപ്പെട്ട് മെമൊറാണ്ടം നൽകുകയും ചെയ്തു.
നാൻസി ബാർലോ പരാധി ശ്രദ്ധാപൂർവം ശ്രവിക്കുകയും ഇക്കാര്യം പരിശോധിച്ച് നടപടികൾ സ്വീകരിക്കാൻ കാര്യങ്ങൾ ചെയ്യുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ചർച്ചയെത്തുടർന്ന് ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങൾ വ്യാഴാഴ്ച ഉച്ചയ്ക്ക് തകർക്കപ്പെട്ട ദേവാലയത്തിന്റെ പരിസരം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഇടവക വികാരിയും കമ്മിറ്റി അംഗങ്ങളും ദേവാലയം നശിപ്പിച്ചതിനെ കുറിച്ചുള്ള കടുത്ത ദുഖവും വേദനയും പ്രകടിപ്പിക്കുകയും ആരാധനാലയം പണിതു തരുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. റിപ്പോർട്ട് തയാറാക്കി ബന്ധപ്പെട്ട അധികാരികൾക്ക് അയയ്ക്കാമെന്ന് കമ്മീഷൻ അവർക്ക് വാഗ്ദാനം നൽകി.
2006 മുതൽ പള്ളിയുടെ കൈവശമുള്ള ഭൂമി വിശ്വാസികളെ പുറത്താക്കി കൈവശപ്പെടുത്താൻ ആഗ്രഹിക്കുന്ന ബ്യൂറോക്രാറ്റിക് അതിക്രമങ്ങൾക്കും ലാൻഡ് മാഫിയയുടെ മറഞ്ഞിരിക്കുന്ന അജണ്ടയ്ക്കും എതിരെ ഫരീദാബാദ് രൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധ പരന്പരക്ക് ആരംഭം കുറിച്ചു.