ന്യൂഡൽഹി: ഫരീദാബാദ് രൂപതയിലെ ഇടവകയായ അന്ധേരിയാ മോഡ് ലിറ്റിൽ ഫ്ളവർ ഇടവകാംഗങ്ങൾ വർഷങ്ങളോളം ആരാധന നടത്തിയിരുന്ന ദേവാലയം ഡൽഹി സർക്കാർ അധികൃതർ ആസൂത്രിതവും ഹീനവുമായ രീതിയിൽ നശിപ്പിച്ചതിൽ രാമനാഥപുരം രൂപതയ്ക്കുള്ള ഉത്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി.
1982 മുതൽ ഇടവകാംഗമായ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം പള്ളി നിർമ്മാണത്തിനായി ഇടവകയ്ക്കു നൽകിയതാണ്. മതിയായ രേഖകളോടെ ഡൽഹി ഹൈക്കോടതിയുടെയും, ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും ഉത്തരവുകൾക്കു വിധേയമായി നാളിതുവരെ ആരാധനയ്ക്കും വിശ്വാസികളുടെ ഒത്തുചേരലിനുമായി ഉപയോഗിച്ചു വന്നിരുന്ന സ്ഥലത്ത് നിയമാനുസൃതമായ മുന്നറിയിപ്പുകൾ നൽകാതെ, അനധികൃത നിർമ്മാണമെന്നും കൈയേറ്റം ഒഴിപ്പിക്കലെന്നപേരിലും നടത്തിയ ഈ ഹിനകൃത്യം അത്യന്ത്യം അപലപനീയവും ക്രൈസ്തവ ന്യൂനപക്ഷത്തിനുമേലുള്ള പരസ്യമായ വെല്ലുവിളിയും ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനവുമാണെന്ന് രാമനാഥപുരം രൂപതാ കാര്യാലയത്തിന്റെ പ്രതിഷേധക്കുറിപ്പിൽ അറിയിച്ചു.
രൂപതാ പാസ്റ്ററൽ കൗണ്‍സിലിന്റെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ നടത്തപ്പെട്ട പ്രതിഷേധത്തിൽ, ഈ സന്ദർഭത്തിൽ വേദനയനുഭവിക്കുന്ന ഫരീദാബാദ് രൂപതാ വിശ്വാസി സമൂഹത്തിനും , ലിറ്റിൽ ഫ്ളവർ ഇടവക കുടുംബത്തിനും രാമനാഥപുരം രൂപതയിലെ വിശ്വാസ സമൂഹം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് വിശ്വാസികൾക്കു നിഷേധിക്കപ്പെട്ട നീതി ലഭ്യമാക്കി പള്ളി പുനർനിർമിച്ചു നൽകണമെന്നും, അനധികൃതമായി കെട്ടിടം നശിപ്പിച്ചതുമൂലം ഉണ്ടായ നാശനഷ്ടങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും ബന്ധപ്പെട്ട സർക്കാരുകളോട് യോഗം അഭ്യർഥിച്ചു.
1982 മുതൽ ഇടവകാംഗമായ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം പള്ളി നിർമ്മാണത്തിനായി ഇടവകയ്ക്കു നൽകിയതാണ്. മതിയായ രേഖകളോടെ ഡൽഹി ഹൈക്കോടതിയുടെയും, ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും ഉത്തരവുകൾക്കു വിധേയമായി നാളിതുവരെ ആരാധനയ്ക്കും വിശ്വാസികളുടെ ഒത്തുചേരലിനുമായി ഉപയോഗിച്ചു വന്നിരുന്ന സ്ഥലത്ത് നിയമാനുസൃതമായ മുന്നറിയിപ്പുകൾ നൽകാതെ, അനധികൃത നിർമ്മാണമെന്നും കൈയേറ്റം ഒഴിപ്പിക്കലെന്നപേരിലും നടത്തിയ ഈ ഹിനകൃത്യം അത്യന്ത്യം അപലപനീയവും ക്രൈസ്തവ ന്യൂനപക്ഷത്തിനുമേലുള്ള പരസ്യമായ വെല്ലുവിളിയും ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനവുമാണെന്ന് രാമനാഥപുരം രൂപതാ കാര്യാലയത്തിന്റെ പ്രതിഷേധക്കുറിപ്പിൽ അറിയിച്ചു.
രൂപതാ പാസ്റ്ററൽ കൗണ്‍സിലിന്റെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ നടത്തപ്പെട്ട പ്രതിഷേധത്തിൽ, ഈ സന്ദർഭത്തിൽ വേദനയനുഭവിക്കുന്ന ഫരീദാബാദ് രൂപതാ വിശ്വാസി സമൂഹത്തിനും , ലിറ്റിൽ ഫ്ളവർ ഇടവക കുടുംബത്തിനും രാമനാഥപുരം രൂപതയിലെ വിശ്വാസ സമൂഹം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് വിശ്വാസികൾക്കു നിഷേധിക്കപ്പെട്ട നീതി ലഭ്യമാക്കി പള്ളി പുനർനിർമിച്ചു നൽകണമെന്നും, അനധികൃതമായി കെട്ടിടം നശിപ്പിച്ചതുമൂലം ഉണ്ടായ നാശനഷ്ടങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും ബന്ധപ്പെട്ട സർക്കാരുകളോട് യോഗം അഭ്യർഥിച്ചു.