ന്യൂഡൽഹി: സീറോ മലബാർ ഫരീദാബാദ് ഡൽഹി രൂപതയുടെ ഇടവകയായ ലാഡോസരായി അന്ധേരിയ മോഡ് ലിറ്റിൽ ഫ്ളവർ ദേവാലയം ജൂലൈ 12 തിങ്കളാഴ്ച രാവിലെ പത്തോടുകൂടി ഒരുകൂട്ടം ആളുകൾ ബിഡിഒയുടെ പേരിൽ ജെസിബിയോടുകൂടി പള്ളിയങ്കണത്തിൽ പ്രവേശിച്ച് വികാരിയച്ചനെയും മറ്റു ഇടവക ജനങ്ങളെയും പുറത്താക്കി പോലീസ് സന്നാഹത്തോടെ ദേവാലയം പൂർണമായും നശിപ്പിച്ചു.
ദേവാലയം ഇരിക്കുന്ന പ്രസ്തുത സ്ഥലം 1982 മുതൽ ഫിലിപ്പോസ് ജോണ് എന്ന വ്യക്തിയുടെ കൈവശാവകാശമായിരുന്നതും തുടർന്ന് ഇടവക അംഗം കൂടിയായിരുന്ന അദ്ദേഹം ഈ സ്ഥലം, ദേവാലയം പണിയുന്നതിനുവേണ്ടി ഇഷ്ടദാനമായി നൽകിയതുമായിരുന്നു. ഈ സ്ഥലത്തിന്റെ ആവശ്യമായ എല്ലാ രേഖകളും, വെള്ളക്കരം, വൈദ്യുതി ബിൽ, പ്രോപ്പർട്ടി ടാക്സ് എന്നിവയടക്കം ക്യത്യമായി ഉള്ള ഈ ഭൂമിയിൽ അനധികൃതമായി പ്രവേശിച്ച് ദേവാലയം തകർത്തത് തികച്ചും അപലപനീയമാണ്. ദേവാലയം സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിനു നിയമപരമായ സാധുതയില്ല എന്ന വാദം തീർത്തും തെറ്റായ ഒരു പ്രചരണമാണ്.
രണ്ടായിരത്തോളം വരുന്ന പ്രവാസികളായ സീറോ മലബാർ വിശ്വാസികളുടെ ഈ ആരാധന ആലയം യാതൊരു മുന്നറിയിപ്പുമില്ലാതെ നിയമവിരുദ്ധമായി പൊളിച്ചതിനെതിരേ നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് രൂപത പിആർഒ അറിയിച്ചു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ദേവാലയം ഇരിക്കുന്ന പ്രസ്തുത സ്ഥലം 1982 മുതൽ ഫിലിപ്പോസ് ജോണ് എന്ന വ്യക്തിയുടെ കൈവശാവകാശമായിരുന്നതും തുടർന്ന് ഇടവക അംഗം കൂടിയായിരുന്ന അദ്ദേഹം ഈ സ്ഥലം, ദേവാലയം പണിയുന്നതിനുവേണ്ടി ഇഷ്ടദാനമായി നൽകിയതുമായിരുന്നു. ഈ സ്ഥലത്തിന്റെ ആവശ്യമായ എല്ലാ രേഖകളും, വെള്ളക്കരം, വൈദ്യുതി ബിൽ, പ്രോപ്പർട്ടി ടാക്സ് എന്നിവയടക്കം ക്യത്യമായി ഉള്ള ഈ ഭൂമിയിൽ അനധികൃതമായി പ്രവേശിച്ച് ദേവാലയം തകർത്തത് തികച്ചും അപലപനീയമാണ്. ദേവാലയം സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിനു നിയമപരമായ സാധുതയില്ല എന്ന വാദം തീർത്തും തെറ്റായ ഒരു പ്രചരണമാണ്.
രണ്ടായിരത്തോളം വരുന്ന പ്രവാസികളായ സീറോ മലബാർ വിശ്വാസികളുടെ ഈ ആരാധന ആലയം യാതൊരു മുന്നറിയിപ്പുമില്ലാതെ നിയമവിരുദ്ധമായി പൊളിച്ചതിനെതിരേ നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് രൂപത പിആർഒ അറിയിച്ചു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്