ഐക്യ കേരളത്തിലെ ആദ്യ സർക്കാർ അധികാരത്തിൽനിന്നു പുറത്താക്കപ്പെട്ടിട്ട് ഇന്ന് അറുപതു വർഷം. ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് സർക്കാർ എന്ന ഖ്യാതി നേടിയ ഇ.എം.എസ്. നന്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സർക്കാർ 27 മാസവും 27 ദിവസവും അധികാരത്തിലിരുന്ന ശേഷമാണ് പുറത്താക്കപ്പെടുന്നത്. കേരളം കണ്ട എക്കാലത്തെയും ഏറ്റവും വലിയ ജനകീയ മുന്നേറ്റമായ വിമോചന സമരത്തിനൊടുവിൽ 1959 ജൂലൈ 31നു വൈകുന്നേരം ആറിന് അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് ഇഎംഎസ് സർക്കാരിനെ പിരിച്ചു വിട്ടു കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനത്തിൽ ഒപ്പുവച്ചു. ഇതോടെ ഇന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റ് സർക്കാരിന് അകാലത്തിൽ അന്ത്യമായി.
കമ്യൂണിസ്റ്റ് സർക്കാരിന്റെ വരവ്
ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനയുടെ അടിസ്ഥാനത്തിൽ ഐക്യകേരള സംസ്ഥാനം നിലവിൽ വന്നത് 1956 നവംബർ ഒന്നിനായിരുന്നു. പനന്പിള്ളി ഗോവിന്ദമേനോന്റെ നേതൃത്വത്തിലുള്ള സർക്കാർ താഴെ വീണതിനെത്തുടർന്ന് 1956 മാർച്ച് 23 ന് തിരു- കൊച്ചി രാഷ്ട്രപതി ഭരണത്തിലായിരുന്നു. ഐക്യ കേരളം നിലവിൽ വന്ന ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പു നടന്നത് രാഷ്ട്രപതി ഭരണത്തിലായിരുന്നു.
സ്വാതന്ത്ര്യാനന്തരം കോണ്ഗ്രസിനു വന്പൻ ഭൂരിപക്ഷമുണ്ടായിരുന്ന കാലത്തു പോലും തിരുവിതാംകൂറിലോ പിന്നീട് തിരു- കൊച്ചിയിലോ സ്ഥിരതയാർന്ന ഭരണം കാഴ്ച വയ്ക്കാൻ അവർക്കു കഴിഞ്ഞിരുന്നില്ല. ഒരു സർക്കാർ പോലും കാലാവധി തികച്ചുമില്ല. താഴേത്തട്ടിലെ പ്രവർത്തനത്തിലൂടെ കമ്യൂണിസ്റ്റ് പാർട്ടി നാടിന്റെ പല ഭാഗത്തും സ്വാധീനം വർധിപ്പിച്ചു വന്നിരുന്ന കാലമായിരുന്നു അത്. ഐക്യകേരളത്തിന്റെ അതിരുകൾ നിശ്ചയിച്ചതും കമ്യൂണിസ്റ്റ് പാർട്ടിക്കു ഫലത്തിൽ ഗുണകരമായി മാറി. അന്പതുകളിൽ കമ്യൂണിസ്റ്റ് പാർട്ടി ശ്രദ്ധേയമായ പല വിജയങ്ങളും നേടി കരുത്തു കാട്ടിത്തുടങ്ങിയിരുന്നു.
1957ൽ നടന്ന ഐക്യ കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പിൽ ആകെയുള്ള 126 സീറ്റിൽ 60 ൽ കമ്യൂണിസ്റ്റ് പാർട്ടി വിജയിച്ചു. കൂടാതെ അഞ്ചു സ്വതന്ത്രരും വിജയിച്ചു. അങ്ങനെ 1957 ഏപ്രിൽ അഞ്ചിന് ഇഎംഎസ് നന്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബാലറ്റ് പേപ്പറിലൂടെ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയ സംഭവം ലോകശ്രദ്ധ നേടി. വിദേശ മാധ്യമങ്ങളിലുൾപ്പെടെ കേരളത്തിലെ കമ്യൂണിസ്റ്റ് വിജയം വാർത്തയായി. കോണ്ഗ്രസ് ഇതര സർക്കാർ എന്ന നിലയിൽ ഇഎംഎസ് സർക്കാർ ദേശീയ രാഷ്ട്രീയത്തിലും ചർച്ചയായി.
ഭരണം തുടങ്ങിയപ്പോൾ
കമ്യൂണിസ്റ്റ് ഭരണത്തെ ആശങ്കയോടെയാണു വലിയൊരു വിഭാഗം ജനങ്ങൾ കണ്ടിരുന്നത്. അതു ശരിവയ്ക്കുന്ന തരത്തിൽ ഭരണത്തിലും സമസ്ത മേഖലകളിലും പാർട്ടിയുടെയും പാർട്ടിക്കാരുടെയും ഇടപെടലുകൾ വന്നു കൊണ്ടിരുന്നു. സർക്കാർ സ്ഥാപനങ്ങളും ഭരണസംവിധാനവും പാർട്ടിക്കു വിധേയപ്പെട്ടു. പാഠപുസ്തകങ്ങളിലൂടെ വിദ്യാർഥികൾക്കിടയിൽ പോലും കമ്യൂണിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്നു എന്ന ആരോപണമുയർന്നു. എല്ലാ മേഖലയിലും കമ്യൂണിസ്റ്റ് പാർട്ടി കടന്നുകയറുന്നു എന്ന ആരോപണവും ഉയർന്നുകൊണ്ടിരുന്നു.
അസ്വസ്ഥജനകമായ സാമൂഹ്യാന്തരീക്ഷം നിലനിൽക്കെയാണു സർക്കാരിന്റെ വിദ്യാഭ്യാസ നിയമവും കാർഷികബന്ധ നിയമവും വരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബഹുഭൂരിപക്ഷവും കത്തോലിക്കാസഭയുടെ നിയന്ത്രണത്തിലായിരുന്നു. പുതിയ നിയമം വിദ്യാഭ്യാസ സ്ഥാപനങ്ങളെ സർക്കാരിന്റെ വരുതിയിലാക്കാനുള്ളതാണെന്നായിരുന്നു കത്തോലിക്കാ സഭയുടെ ആക്ഷേപം. കത്തോലിക്കാ സഭയിൽനിന്നുയർന്ന പ്രതിഷേധം പിന്നീട് എൻഎസ്എസും ഏറ്റെടുത്തു.
കാർഷികബന്ധ ബില്ലിൽ അവർക്കും ആശങ്കകളുണ്ടായിരുന്നു. ഫാ. ജോസഫ് വടക്കന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം ആരംഭിച്ചത്. അതു വിമോചനസമരമായി പരിണമിച്ചു. പിന്നാലെ ഓരോരോ സാമൂഹ്യ സംഘടനകളും സമുദായ സംഘടനകളും സർക്കാരിനെതിരായി സമരത്തിൽ അണി ചേർന്നു. കമ്യൂണിസ്റ്റ് പാർട്ടി ഒഴികെയുള്ള മുഴുവൻ രാഷ്ട്രീയ പാർട്ടികളും സമരരംഗത്തിറങ്ങി. ഇതോടെ കമ്യൂണിസ്റ്റ് പാർട്ടി ഒരു വശത്തും ബാക്കിയുള്ളവർ മറുവശത്തുമെന്ന സ്ഥിതിയായി.
മന്നത്ത് പദ്മനാഭൻ പ്രസിഡന്റായി വിമോചന സമരസമിതിയും കെപിസിസി പ്രസിഡന്റ് ആർ. ശങ്കർ അധ്യക്ഷനായി സംയുക്ത സ്റ്റിയറിംഗ് കമ്മിറ്റിയും രൂപീകരിച്ചു. അന്നത്തെ പ്രതിപക്ഷ നേതാവ് പി.ടി. ചാക്കോയും കുന്പളത്ത് ശങ്കുപിള്ളയും മത്തായി മാഞ്ഞൂരാനും എൻ. ശ്രീകണ്ഠൻ നായരും ബി. വെല്ലിംഗ്ടണും ബാഫക്കി തങ്ങളും സി.എച്ച്. മുഹമ്മദ് കോയയുമെല്ലാം സമരത്തിന്റെ മുൻനിരയിൽ നിരന്നു.
ശക്തിയാർജിച്ച വിമോചന സമരം
1959 ഏപ്രിലിൽ ആരംഭിച്ച വിമോചന സമരം ജൂണ് ആയതോടെ വന്പിച്ച ജനകീയ മുന്നേറ്റമായി മാറി. സർക്കാർ രാജിവയ്ക്കുക എന്ന ആവശ്യവുമായി തൊഴിലാളികളും കർഷകരും വിദ്യാർഥികളും അധ്യാപകരും മത- സമുദായ നേതാക്കളും രാഷ്ട്രീയ പാർട്ടികളുമെല്ലാം സമരരംഗത്തിറങ്ങി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു കിടന്നു. സർക്കാർ ഓഫീസുകൾ സമരഭടന്മാർ പിക്കറ്റ് ചെയ്തു. സമരത്തെ നേരിടാൻ എംഎസ്പിക്കാരെ രംഗത്തിറക്കി. കമ്യൂണിസ്റ്റ് പാർട്ടിയംഗങ്ങളും സമരത്തിനെതിരേ രംഗത്തിറങ്ങിയതോടെ കേരളം സംഘർഷഭൂമിയായി. നിരവധി സ്ഥലങ്ങളിൽ ലാത്തിച്ചാർജും വെടിവയ്പുമുണ്ടായി. സമരക്കാരെ പോലീസ് അതിക്രൂരമായാണു കൈകാര്യം ചെയ്തത്. വിദ്യാർഥിനികൾ ഉൾപ്പെടെ ആയിരക്കണക്കിനു സ്ത്രീകൾ സമരരംഗത്തിറങ്ങിയ മറ്റൊരു അവസരം കേരളത്തിനു പറയാനില്ല.
ജൂണ് 13ന് അങ്കമാലി വെടിവയ്പിൽ ഏഴു പേർ കൊല്ലപ്പെട്ടു. ഇതോടെ വിമോചന സമരം കേരളമെങ്ങും കൊടുന്പിരിക്കൊണ്ടു. ജൂലൈ മൂന്നിനു തിരുവനന്തപുരത്തു കടലോരഗ്രാമമായ ചെറിയതുറയിലുണ്ടായ വെടിവയ്പിൽ ഫ്ളോറി പെരേര എന്ന ഗർഭിണി ഉൾപ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടു. ഫ്ളോറി വിമോചന സമരത്തിന്റെയും സർക്കാർ അടിച്ചമർത്തലിന്റെയും പ്രതീകമായി മാറി.
"തെക്കു തെക്കൊരു ദേശത്ത്, തിരമാലകളുടെ തീരത്ത്
ഭർത്താവില്ലാ നേരത്ത്, ഫ്ളോറി എന്നൊരു ഗർഭിണിയെ
ചുട്ടുകരിച്ചൊരു സർക്കാരേ, പകരം ഞങ്ങൾ ചോദിക്കും
ദൈവത്തിനാണേ കട്ടായം' എന്ന മുദ്രാവാക്യം കേരളത്തിലെന്പാടും മുഴങ്ങി.
വിമോചന സമരത്തിനു രാജ്യത്തിന്റെ നാനാഭാഗങ്ങളിൽനിന്നു പിന്തുണ ലഭിച്ചു. അഖിലേന്ത്യാതലത്തിൽ ശ്രദ്ധിക്കപ്പെട്ട സമരമായി ഇതു മാറി. അന്പതു ദിവസത്തെ വിമോചന സമരത്തിനിടയിൽ ഒന്നര ലക്ഷത്തോളം പേർ അറസ്റ്റിലായി. 15 പേർ വെടിവയ്പിൽ മരണപ്പെട്ടു. ആയിരക്കണക്കിനാളുകൾ ക്രൂരമർദനത്തിനിരയായി.
സർക്കാരിനെ പിരിച്ചു വിടണമെന്ന ആവശ്യം ഇതോടെ ശക്തമായി. പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു കേരളത്തിലെത്തി. കോണ്ഗ്രസ് അധ്യക്ഷ ഇന്ദിരാഗാന്ധിയും കേരളം സന്ദർശിച്ചു. കേരളത്തിലെ സ്ഥിതിഗതികൾ പഠിക്കാൻ എഐസിസി സംഘത്തെ നിയോഗിച്ചു. കേരളം ഭരിക്കുന്നത് ഒരു കോണ്ഗ്രസ് സർക്കാർ ആയിരുന്നെങ്കിൽ വളരെ മുന്പേ പിരിച്ചു വിടുമായിരുന്നു എന്നാണു കേരളത്തിലെ സ്ഥിതിഗതികൾ മനസിലാക്കാനായി എത്തിയ എഐസിസി ജനറൽ സെക്രട്ടറി സുചേത കൃപലാനി പറഞ്ഞത്.
ജൂലൈ 27 ആയപ്പോഴേക്കും പട്ടാളം തലസ്ഥാനത്തും ജില്ലാ ആസ്ഥാനത്തും ഫ്ളാഗ് മാർച്ച് നടത്തി. കേന്ദ്രത്തിൽ കൂടിയാലോചനകൾ മുറുകി. ഒടുവിൽ അനിവാര്യമായതു സംഭവിച്ചു. 1957 ജൂലൈ 31നു സർക്കാരിനെ പിരിച്ചുവിട്ടു. അങ്ങനെ ആദ്യ കമ്യൂണിസ്റ്റ് സർക്കാരിനു കാലാവധി പൂർത്തിയാകുന്നതിനു മുന്പേ അന്ത്യമായി.
356- ാം വകുപ്പും വിവാദവും
ഇഎംഎസ് സർക്കാരിനെ പിരിച്ചുവിട്ട നടപടിയുടെ ധാർമികതയും ശരിതെറ്റുകളും ഇന്നും ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ രാഷ്ട്രീയ വിരോധം വച്ചു പിരിച്ചുവിട്ടു എന്നു കമ്യൂണിസ്റ്റുകാർ ഇന്നും വാദിക്കുന്നു. ഭരണം വഴി വിട്ടു പോയപ്പോൾ കേന്ദ്രസർക്കാർ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുക മാത്രമായിരുന്നു എന്നു മറുപക്ഷവും പറയുന്നു. ഈ വാദപ്രതിവാദത്തിന് ഒരിക്കലും ഒരു തീർപ്പുണ്ടാകില്ല. സർക്കാരിനെ പിരിച്ചുവിട്ട ശേഷം നടന്ന തെരഞ്ഞെടുപ്പിൽ കോണ്ഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യം വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയതു ജനവികാരത്തിന്റെ പ്രകടനമായി വിലയിരുത്താം. ജനവികാരം എതിരായാൽ ഒരു സർക്കാരിനും പിടിച്ചു നിൽക്കാനാകില്ലെന്ന സാമാന്യതത്ത്വവും വിസ്മരിക്കാനാകില്ല.
സമീപകാലത്തു ശബരിമല വിഷയത്തിൽ സംഭവിച്ചതും ഇതുമായി കൂട്ടിവായിക്കാം. സാധാരണ വിശ്വാസികളുടെ വികാരം വ്രണപ്പെട്ടപ്പോൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേരിട്ടതു വന്പൻ തിരിച്ചടിയാണ്. ശരിയായ ജനവികാരം മനസിലാക്കാൻ അവർക്കു തെരഞ്ഞെടുപ്പു കഴിയേണ്ടി വന്നു എന്നു മാത്രം. ശബരിമല വിഷയത്തെ ചരിത്രം എങ്ങനെ വിലയിരുത്തിയാലും അപ്പോഴുള്ള ജനവികാരം എന്തായിരുന്നു എന്നതിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പിൽ കണ്ടതെന്ന വസ്തുത വിസ്മരിക്കാനാകില്ല.
സർക്കാരിന്റെ പാളിച്ച
ഭരണത്തിനെതിരായ വികാരം പൊട്ടിമുളച്ചു വന്നപ്പോഴും സമവായത്തിന്റെ വഴി സർക്കാർ തേടിയില്ല. പാർലമെന്ററി ജനാധിപത്യത്തിൽ ഭരണം നടത്തുന്നതിനുള്ള ഒരു പൂർവമാതൃക കമ്യൂണിസ്റ്റുകാർക്കു മുന്പിൽ ഇല്ലാതിരുന്നതാകാം അതിനു കാരണം. സോവ്യറ്റ് യൂണിയനെ മാതൃകയായി കണ്ടിരുന്ന കമ്യൂണിസ്റ്റുകാർ സ്വന്തം ഇഷ്ടങ്ങൾ ഏകപക്ഷീയമായി നടപ്പിലാക്കി മുന്നോട്ടു പോയപ്പോൾ വിമോചന സമരത്തിനു ജനപിന്തുണ വർധിച്ചു. സമവായത്തിനു പകരം സംഘർഷത്തിന്റെ മാതൃകയാണവർ പിന്തുടർന്നത്. കമ്യൂണിസ്റ്റ് ഭരണത്തെക്കുറിച്ചു പറഞ്ഞും കേട്ടും പ്രചരിച്ചിരുന്ന കാര്യങ്ങൾ വലിയൊരു വിഭാഗം ജനങ്ങളിൽ ആശങ്ക വളർത്തുകയും ചെയ്തു. അതു ശരിവയ്ക്കുന്ന കാര്യങ്ങൾ സർക്കാരിൽനിന്നും പാർട്ടിയിൽനിന്നും പാർട്ടി പ്രവർത്തകരിൽനിന്നും ഉണ്ടാകുകയും ചെയ്തു.
പല ജനവിഭാഗങ്ങൾക്കും ഗുണപരമായ നടപടികൾ സർക്കാരിൽനിന്നുണ്ടായിരുന്നു. എന്നാൽ, അവരുൾപ്പെടെ എല്ലാ വിഭാഗത്തിലും പെടുന്ന ജനങ്ങൾ സർക്കാരിനെതിരായി. ഇതും സർക്കാരിന്റെ പരാജയമായി വിലയിരുത്തപ്പെടുന്നു.
പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആവശ്യപ്പെട്ടതനുസരിച്ചു സംസ്ഥാന സർക്കാർ വിദ്യാഭ്യാസ ബില്ലിന്മേൽ സമവായത്തിനുള്ള ആദ്യനീക്കം നടത്തിയത് 1959 ജൂലൈ ഒന്നാം വാരം മാത്രമായിരുന്നു. അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോയിരുന്നു. ഇഎംഎസ് സർക്കാരിന്റെ രാജി എന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടിലേക്കു സമരക്കാരും മാറിക്കഴിഞ്ഞിരുന്നു.
വിമോചന സമരത്തിനു ശേഷം
1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് അധികാരത്തിലേറിയ കമ്യൂണിസ്റ്റ് പാർട്ടിക്ക് പിന്നീടൊരിക്കൽ പോലും ഈ നേട്ടം കൈവരിക്കാൻ സാധിച്ചില്ല. പത്തു വർഷത്തിനു ശേഷം 1967ൽ ഇഎംഎസ് സർക്കാർ വീണ്ടും അധികാരത്തിലേറുന്പോഴേക്കും കമ്യൂണിസ്റ്റ് പാർട്ടി പിളർന്നിരുന്നു. വിട്ടുപോയ സിപിഎമ്മുകാർ കൂട്ടത്തിൽ പ്രമാണിമാരായി മാറുകയും ചെയ്തു. 1967ൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചത് വിമോചന സമരത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്കെതിരായി സമരരംഗത്തിറങ്ങിയ രാഷ്ട്രീയ പാർട്ടികളെ കൂട്ടുപിടിച്ചായിരുന്നു എന്നതു ചരിത്രത്തിലെ മറ്റൊരു കൗതുകം.
സാബു ജോണ്
കമ്യൂണിസ്റ്റ് സർക്കാരിന്റെ വരവ്
ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനയുടെ അടിസ്ഥാനത്തിൽ ഐക്യകേരള സംസ്ഥാനം നിലവിൽ വന്നത് 1956 നവംബർ ഒന്നിനായിരുന്നു. പനന്പിള്ളി ഗോവിന്ദമേനോന്റെ നേതൃത്വത്തിലുള്ള സർക്കാർ താഴെ വീണതിനെത്തുടർന്ന് 1956 മാർച്ച് 23 ന് തിരു- കൊച്ചി രാഷ്ട്രപതി ഭരണത്തിലായിരുന്നു. ഐക്യ കേരളം നിലവിൽ വന്ന ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പു നടന്നത് രാഷ്ട്രപതി ഭരണത്തിലായിരുന്നു.
സ്വാതന്ത്ര്യാനന്തരം കോണ്ഗ്രസിനു വന്പൻ ഭൂരിപക്ഷമുണ്ടായിരുന്ന കാലത്തു പോലും തിരുവിതാംകൂറിലോ പിന്നീട് തിരു- കൊച്ചിയിലോ സ്ഥിരതയാർന്ന ഭരണം കാഴ്ച വയ്ക്കാൻ അവർക്കു കഴിഞ്ഞിരുന്നില്ല. ഒരു സർക്കാർ പോലും കാലാവധി തികച്ചുമില്ല. താഴേത്തട്ടിലെ പ്രവർത്തനത്തിലൂടെ കമ്യൂണിസ്റ്റ് പാർട്ടി നാടിന്റെ പല ഭാഗത്തും സ്വാധീനം വർധിപ്പിച്ചു വന്നിരുന്ന കാലമായിരുന്നു അത്. ഐക്യകേരളത്തിന്റെ അതിരുകൾ നിശ്ചയിച്ചതും കമ്യൂണിസ്റ്റ് പാർട്ടിക്കു ഫലത്തിൽ ഗുണകരമായി മാറി. അന്പതുകളിൽ കമ്യൂണിസ്റ്റ് പാർട്ടി ശ്രദ്ധേയമായ പല വിജയങ്ങളും നേടി കരുത്തു കാട്ടിത്തുടങ്ങിയിരുന്നു.
1957ൽ നടന്ന ഐക്യ കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പിൽ ആകെയുള്ള 126 സീറ്റിൽ 60 ൽ കമ്യൂണിസ്റ്റ് പാർട്ടി വിജയിച്ചു. കൂടാതെ അഞ്ചു സ്വതന്ത്രരും വിജയിച്ചു. അങ്ങനെ 1957 ഏപ്രിൽ അഞ്ചിന് ഇഎംഎസ് നന്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബാലറ്റ് പേപ്പറിലൂടെ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയ സംഭവം ലോകശ്രദ്ധ നേടി. വിദേശ മാധ്യമങ്ങളിലുൾപ്പെടെ കേരളത്തിലെ കമ്യൂണിസ്റ്റ് വിജയം വാർത്തയായി. കോണ്ഗ്രസ് ഇതര സർക്കാർ എന്ന നിലയിൽ ഇഎംഎസ് സർക്കാർ ദേശീയ രാഷ്ട്രീയത്തിലും ചർച്ചയായി.
ഭരണം തുടങ്ങിയപ്പോൾ
കമ്യൂണിസ്റ്റ് ഭരണത്തെ ആശങ്കയോടെയാണു വലിയൊരു വിഭാഗം ജനങ്ങൾ കണ്ടിരുന്നത്. അതു ശരിവയ്ക്കുന്ന തരത്തിൽ ഭരണത്തിലും സമസ്ത മേഖലകളിലും പാർട്ടിയുടെയും പാർട്ടിക്കാരുടെയും ഇടപെടലുകൾ വന്നു കൊണ്ടിരുന്നു. സർക്കാർ സ്ഥാപനങ്ങളും ഭരണസംവിധാനവും പാർട്ടിക്കു വിധേയപ്പെട്ടു. പാഠപുസ്തകങ്ങളിലൂടെ വിദ്യാർഥികൾക്കിടയിൽ പോലും കമ്യൂണിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്നു എന്ന ആരോപണമുയർന്നു. എല്ലാ മേഖലയിലും കമ്യൂണിസ്റ്റ് പാർട്ടി കടന്നുകയറുന്നു എന്ന ആരോപണവും ഉയർന്നുകൊണ്ടിരുന്നു.
അസ്വസ്ഥജനകമായ സാമൂഹ്യാന്തരീക്ഷം നിലനിൽക്കെയാണു സർക്കാരിന്റെ വിദ്യാഭ്യാസ നിയമവും കാർഷികബന്ധ നിയമവും വരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബഹുഭൂരിപക്ഷവും കത്തോലിക്കാസഭയുടെ നിയന്ത്രണത്തിലായിരുന്നു. പുതിയ നിയമം വിദ്യാഭ്യാസ സ്ഥാപനങ്ങളെ സർക്കാരിന്റെ വരുതിയിലാക്കാനുള്ളതാണെന്നായിരുന്നു കത്തോലിക്കാ സഭയുടെ ആക്ഷേപം. കത്തോലിക്കാ സഭയിൽനിന്നുയർന്ന പ്രതിഷേധം പിന്നീട് എൻഎസ്എസും ഏറ്റെടുത്തു.
കാർഷികബന്ധ ബില്ലിൽ അവർക്കും ആശങ്കകളുണ്ടായിരുന്നു. ഫാ. ജോസഫ് വടക്കന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം ആരംഭിച്ചത്. അതു വിമോചനസമരമായി പരിണമിച്ചു. പിന്നാലെ ഓരോരോ സാമൂഹ്യ സംഘടനകളും സമുദായ സംഘടനകളും സർക്കാരിനെതിരായി സമരത്തിൽ അണി ചേർന്നു. കമ്യൂണിസ്റ്റ് പാർട്ടി ഒഴികെയുള്ള മുഴുവൻ രാഷ്ട്രീയ പാർട്ടികളും സമരരംഗത്തിറങ്ങി. ഇതോടെ കമ്യൂണിസ്റ്റ് പാർട്ടി ഒരു വശത്തും ബാക്കിയുള്ളവർ മറുവശത്തുമെന്ന സ്ഥിതിയായി.
മന്നത്ത് പദ്മനാഭൻ പ്രസിഡന്റായി വിമോചന സമരസമിതിയും കെപിസിസി പ്രസിഡന്റ് ആർ. ശങ്കർ അധ്യക്ഷനായി സംയുക്ത സ്റ്റിയറിംഗ് കമ്മിറ്റിയും രൂപീകരിച്ചു. അന്നത്തെ പ്രതിപക്ഷ നേതാവ് പി.ടി. ചാക്കോയും കുന്പളത്ത് ശങ്കുപിള്ളയും മത്തായി മാഞ്ഞൂരാനും എൻ. ശ്രീകണ്ഠൻ നായരും ബി. വെല്ലിംഗ്ടണും ബാഫക്കി തങ്ങളും സി.എച്ച്. മുഹമ്മദ് കോയയുമെല്ലാം സമരത്തിന്റെ മുൻനിരയിൽ നിരന്നു.
ശക്തിയാർജിച്ച വിമോചന സമരം
1959 ഏപ്രിലിൽ ആരംഭിച്ച വിമോചന സമരം ജൂണ് ആയതോടെ വന്പിച്ച ജനകീയ മുന്നേറ്റമായി മാറി. സർക്കാർ രാജിവയ്ക്കുക എന്ന ആവശ്യവുമായി തൊഴിലാളികളും കർഷകരും വിദ്യാർഥികളും അധ്യാപകരും മത- സമുദായ നേതാക്കളും രാഷ്ട്രീയ പാർട്ടികളുമെല്ലാം സമരരംഗത്തിറങ്ങി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു കിടന്നു. സർക്കാർ ഓഫീസുകൾ സമരഭടന്മാർ പിക്കറ്റ് ചെയ്തു. സമരത്തെ നേരിടാൻ എംഎസ്പിക്കാരെ രംഗത്തിറക്കി. കമ്യൂണിസ്റ്റ് പാർട്ടിയംഗങ്ങളും സമരത്തിനെതിരേ രംഗത്തിറങ്ങിയതോടെ കേരളം സംഘർഷഭൂമിയായി. നിരവധി സ്ഥലങ്ങളിൽ ലാത്തിച്ചാർജും വെടിവയ്പുമുണ്ടായി. സമരക്കാരെ പോലീസ് അതിക്രൂരമായാണു കൈകാര്യം ചെയ്തത്. വിദ്യാർഥിനികൾ ഉൾപ്പെടെ ആയിരക്കണക്കിനു സ്ത്രീകൾ സമരരംഗത്തിറങ്ങിയ മറ്റൊരു അവസരം കേരളത്തിനു പറയാനില്ല.
ജൂണ് 13ന് അങ്കമാലി വെടിവയ്പിൽ ഏഴു പേർ കൊല്ലപ്പെട്ടു. ഇതോടെ വിമോചന സമരം കേരളമെങ്ങും കൊടുന്പിരിക്കൊണ്ടു. ജൂലൈ മൂന്നിനു തിരുവനന്തപുരത്തു കടലോരഗ്രാമമായ ചെറിയതുറയിലുണ്ടായ വെടിവയ്പിൽ ഫ്ളോറി പെരേര എന്ന ഗർഭിണി ഉൾപ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടു. ഫ്ളോറി വിമോചന സമരത്തിന്റെയും സർക്കാർ അടിച്ചമർത്തലിന്റെയും പ്രതീകമായി മാറി.
"തെക്കു തെക്കൊരു ദേശത്ത്, തിരമാലകളുടെ തീരത്ത്
ഭർത്താവില്ലാ നേരത്ത്, ഫ്ളോറി എന്നൊരു ഗർഭിണിയെ
ചുട്ടുകരിച്ചൊരു സർക്കാരേ, പകരം ഞങ്ങൾ ചോദിക്കും
ദൈവത്തിനാണേ കട്ടായം' എന്ന മുദ്രാവാക്യം കേരളത്തിലെന്പാടും മുഴങ്ങി.
വിമോചന സമരത്തിനു രാജ്യത്തിന്റെ നാനാഭാഗങ്ങളിൽനിന്നു പിന്തുണ ലഭിച്ചു. അഖിലേന്ത്യാതലത്തിൽ ശ്രദ്ധിക്കപ്പെട്ട സമരമായി ഇതു മാറി. അന്പതു ദിവസത്തെ വിമോചന സമരത്തിനിടയിൽ ഒന്നര ലക്ഷത്തോളം പേർ അറസ്റ്റിലായി. 15 പേർ വെടിവയ്പിൽ മരണപ്പെട്ടു. ആയിരക്കണക്കിനാളുകൾ ക്രൂരമർദനത്തിനിരയായി.
സർക്കാരിനെ പിരിച്ചു വിടണമെന്ന ആവശ്യം ഇതോടെ ശക്തമായി. പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു കേരളത്തിലെത്തി. കോണ്ഗ്രസ് അധ്യക്ഷ ഇന്ദിരാഗാന്ധിയും കേരളം സന്ദർശിച്ചു. കേരളത്തിലെ സ്ഥിതിഗതികൾ പഠിക്കാൻ എഐസിസി സംഘത്തെ നിയോഗിച്ചു. കേരളം ഭരിക്കുന്നത് ഒരു കോണ്ഗ്രസ് സർക്കാർ ആയിരുന്നെങ്കിൽ വളരെ മുന്പേ പിരിച്ചു വിടുമായിരുന്നു എന്നാണു കേരളത്തിലെ സ്ഥിതിഗതികൾ മനസിലാക്കാനായി എത്തിയ എഐസിസി ജനറൽ സെക്രട്ടറി സുചേത കൃപലാനി പറഞ്ഞത്.
ജൂലൈ 27 ആയപ്പോഴേക്കും പട്ടാളം തലസ്ഥാനത്തും ജില്ലാ ആസ്ഥാനത്തും ഫ്ളാഗ് മാർച്ച് നടത്തി. കേന്ദ്രത്തിൽ കൂടിയാലോചനകൾ മുറുകി. ഒടുവിൽ അനിവാര്യമായതു സംഭവിച്ചു. 1957 ജൂലൈ 31നു സർക്കാരിനെ പിരിച്ചുവിട്ടു. അങ്ങനെ ആദ്യ കമ്യൂണിസ്റ്റ് സർക്കാരിനു കാലാവധി പൂർത്തിയാകുന്നതിനു മുന്പേ അന്ത്യമായി.
356- ാം വകുപ്പും വിവാദവും
ഇഎംഎസ് സർക്കാരിനെ പിരിച്ചുവിട്ട നടപടിയുടെ ധാർമികതയും ശരിതെറ്റുകളും ഇന്നും ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ രാഷ്ട്രീയ വിരോധം വച്ചു പിരിച്ചുവിട്ടു എന്നു കമ്യൂണിസ്റ്റുകാർ ഇന്നും വാദിക്കുന്നു. ഭരണം വഴി വിട്ടു പോയപ്പോൾ കേന്ദ്രസർക്കാർ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുക മാത്രമായിരുന്നു എന്നു മറുപക്ഷവും പറയുന്നു. ഈ വാദപ്രതിവാദത്തിന് ഒരിക്കലും ഒരു തീർപ്പുണ്ടാകില്ല. സർക്കാരിനെ പിരിച്ചുവിട്ട ശേഷം നടന്ന തെരഞ്ഞെടുപ്പിൽ കോണ്ഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യം വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയതു ജനവികാരത്തിന്റെ പ്രകടനമായി വിലയിരുത്താം. ജനവികാരം എതിരായാൽ ഒരു സർക്കാരിനും പിടിച്ചു നിൽക്കാനാകില്ലെന്ന സാമാന്യതത്ത്വവും വിസ്മരിക്കാനാകില്ല.
സമീപകാലത്തു ശബരിമല വിഷയത്തിൽ സംഭവിച്ചതും ഇതുമായി കൂട്ടിവായിക്കാം. സാധാരണ വിശ്വാസികളുടെ വികാരം വ്രണപ്പെട്ടപ്പോൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേരിട്ടതു വന്പൻ തിരിച്ചടിയാണ്. ശരിയായ ജനവികാരം മനസിലാക്കാൻ അവർക്കു തെരഞ്ഞെടുപ്പു കഴിയേണ്ടി വന്നു എന്നു മാത്രം. ശബരിമല വിഷയത്തെ ചരിത്രം എങ്ങനെ വിലയിരുത്തിയാലും അപ്പോഴുള്ള ജനവികാരം എന്തായിരുന്നു എന്നതിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പിൽ കണ്ടതെന്ന വസ്തുത വിസ്മരിക്കാനാകില്ല.
സർക്കാരിന്റെ പാളിച്ച
ഭരണത്തിനെതിരായ വികാരം പൊട്ടിമുളച്ചു വന്നപ്പോഴും സമവായത്തിന്റെ വഴി സർക്കാർ തേടിയില്ല. പാർലമെന്ററി ജനാധിപത്യത്തിൽ ഭരണം നടത്തുന്നതിനുള്ള ഒരു പൂർവമാതൃക കമ്യൂണിസ്റ്റുകാർക്കു മുന്പിൽ ഇല്ലാതിരുന്നതാകാം അതിനു കാരണം. സോവ്യറ്റ് യൂണിയനെ മാതൃകയായി കണ്ടിരുന്ന കമ്യൂണിസ്റ്റുകാർ സ്വന്തം ഇഷ്ടങ്ങൾ ഏകപക്ഷീയമായി നടപ്പിലാക്കി മുന്നോട്ടു പോയപ്പോൾ വിമോചന സമരത്തിനു ജനപിന്തുണ വർധിച്ചു. സമവായത്തിനു പകരം സംഘർഷത്തിന്റെ മാതൃകയാണവർ പിന്തുടർന്നത്. കമ്യൂണിസ്റ്റ് ഭരണത്തെക്കുറിച്ചു പറഞ്ഞും കേട്ടും പ്രചരിച്ചിരുന്ന കാര്യങ്ങൾ വലിയൊരു വിഭാഗം ജനങ്ങളിൽ ആശങ്ക വളർത്തുകയും ചെയ്തു. അതു ശരിവയ്ക്കുന്ന കാര്യങ്ങൾ സർക്കാരിൽനിന്നും പാർട്ടിയിൽനിന്നും പാർട്ടി പ്രവർത്തകരിൽനിന്നും ഉണ്ടാകുകയും ചെയ്തു.
പല ജനവിഭാഗങ്ങൾക്കും ഗുണപരമായ നടപടികൾ സർക്കാരിൽനിന്നുണ്ടായിരുന്നു. എന്നാൽ, അവരുൾപ്പെടെ എല്ലാ വിഭാഗത്തിലും പെടുന്ന ജനങ്ങൾ സർക്കാരിനെതിരായി. ഇതും സർക്കാരിന്റെ പരാജയമായി വിലയിരുത്തപ്പെടുന്നു.
പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആവശ്യപ്പെട്ടതനുസരിച്ചു സംസ്ഥാന സർക്കാർ വിദ്യാഭ്യാസ ബില്ലിന്മേൽ സമവായത്തിനുള്ള ആദ്യനീക്കം നടത്തിയത് 1959 ജൂലൈ ഒന്നാം വാരം മാത്രമായിരുന്നു. അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോയിരുന്നു. ഇഎംഎസ് സർക്കാരിന്റെ രാജി എന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടിലേക്കു സമരക്കാരും മാറിക്കഴിഞ്ഞിരുന്നു.
വിമോചന സമരത്തിനു ശേഷം
1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് അധികാരത്തിലേറിയ കമ്യൂണിസ്റ്റ് പാർട്ടിക്ക് പിന്നീടൊരിക്കൽ പോലും ഈ നേട്ടം കൈവരിക്കാൻ സാധിച്ചില്ല. പത്തു വർഷത്തിനു ശേഷം 1967ൽ ഇഎംഎസ് സർക്കാർ വീണ്ടും അധികാരത്തിലേറുന്പോഴേക്കും കമ്യൂണിസ്റ്റ് പാർട്ടി പിളർന്നിരുന്നു. വിട്ടുപോയ സിപിഎമ്മുകാർ കൂട്ടത്തിൽ പ്രമാണിമാരായി മാറുകയും ചെയ്തു. 1967ൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചത് വിമോചന സമരത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്കെതിരായി സമരരംഗത്തിറങ്ങിയ രാഷ്ട്രീയ പാർട്ടികളെ കൂട്ടുപിടിച്ചായിരുന്നു എന്നതു ചരിത്രത്തിലെ മറ്റൊരു കൗതുകം.
സാബു ജോണ്