+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രോങ്ക്‌സ് സെന്‍റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ തിരുനാള്‍ ജൂലൈ 3,4 തീയതികളില്‍

ന്യൂയോര്‍ക്ക്: ഭാരതീയ സഭയുടെ സ്ഥാപകനും, ബ്രോങ്ക്‌സ് ഇടവകയുടെ മധ്യസ്ഥനുമായ വിശുദ്ധ തോമാശ്ശീഹായുടെ ദുക്‌റാന തിരുനാള്‍ ജൂലൈ 3,4 (ശനി, ഞായര്‍) തീയതികളില്‍ ഭക്ത്യാദരപൂർവം ആഘോഷിക്കുന്നു.തിരുനാളിനു മുന്
ബ്രോങ്ക്‌സ് സെന്‍റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ തിരുനാള്‍ ജൂലൈ 3,4 തീയതികളില്‍
ന്യൂയോര്‍ക്ക്: ഭാരതീയ സഭയുടെ സ്ഥാപകനും, ബ്രോങ്ക്‌സ് ഇടവകയുടെ മധ്യസ്ഥനുമായ വിശുദ്ധ തോമാശ്ശീഹായുടെ ദുക്‌റാന തിരുനാള്‍ ജൂലൈ 3,4 (ശനി, ഞായര്‍) തീയതികളില്‍ ഭക്ത്യാദരപൂർവം ആഘോഷിക്കുന്നു.

തിരുനാളിനു മുന്നോടിയായ ജൂണ്‍ 25 മുതല്‍ ജൂലൈ 3 വരെ എല്ലാ ദിവസവും വൈകുന്നേരം 7ന് നൊവേനയും, തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും.

ജൂണ്‍ 27-ന് (ഞായർ) രാവിലെ 9.30-ന് തിരുനാളിനു തുടക്കം കുറിച്ച് കൊടിയേറ്റുകർമം നടക്കും. തുടർന്നു പ്രസുദേന്തിമാരെ വാഴിക്കല്‍, തുടര്‍ന്ന് ആഘോഷമായ ദിവ്യബലി.

ജൂലൈ രണ്ടിന് (വെള്ളി) വൈകുന്നേരം വിശുദ്ധന്മാരുടെ തിരുസ്വരൂപങ്ങള്‍ വെഞ്ചരിച്ച്, ഭക്തരുടെ വണക്കത്തിനായി സമര്‍പ്പിക്കും. 7 ന് വിശുദ്ധ കുര്‍ബാനയ്ക്ക് സഹവികാരി ഫാ. റോയിസണ്‍ മേനോലിക്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കും.

ദുക്‌റാന ദിനമായ ജൂലൈ മൂന്നിന് (ശനി) രാവിലെ 9 ന് വിശുദ്ധ കുര്‍ബാനയും മാതാവിന്റെ നൊവേനയും ഉണ്ടായിരിക്കും. തിരുക്കര്‍മങ്ങൾക്ക് ഫാ. ഫ്രാന്‍സീസ് നമ്പ്യാപറമ്പില്‍ കാര്‍മികത്വം വഹിക്കും. വൈകുന്നേരം 4 ന് വേസ്പര, തുടര്‍ന്ന് ആഘോഷമായ ദിവ്യബലി എന്നിവയ്ക്ക് ഇടവകയുടെ സ്ഥാപകനും മുന്‍ വികാരിയുമായ റവ.ഫാ. ജോസ് കണ്ടത്തിക്കുടി മുഖ്യകാര്‍മികനായിരിക്കും.

പ്രധാന തിരുനാള്‍ ദിനമായ ജൂലൈ നാലിന് (ഞായർ) രാവിലെ 10 ന് ലൈവ് ഓക്കസ്ട്രയോടുകൂടി ആഘോഷമായ പാട്ടുകുര്‍ബാനക്ക് ഷിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. കുര്‍ബാനയ്ക്കുശേഷം താളമേളങ്ങളുടെ അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ഉണ്ടായിരിക്കും.

ജൂലൈ അഞ്ചിന് (തിങ്കൾ) വൈകുന്നേരം 5 ന് സെമിത്തേരി സന്ദര്‍ശനം, തുടര്‍ന്ന് 7 ന് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന, തുടർന്നു തിരുനാളിനു കൊടിയിറങ്ങും.

വിശുദ്ധ തോമാശ്ശീഹായുടെ തിരുനാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളേയും, വികാരി ഫാ. ജോഷി എളമ്പാശേരില്‍ സ്വാഗതം ചെയ്തു.

റിപ്പോർട്ട്: ഷോളി കുമ്പിളുവേലി