കുവൈറ്റ് സിറ്റി : കുവൈറ്റിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നും യാത്രക്കാരെ നേരിട്ട് പ്രവേശിപ്പിക്കുമെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നും ട്രാൻസിറ്റില്ലാതെ നേരിട്ട് വരാൻ സാധ്യതയേറി.
കുവൈറ്റ് അംഗീകൃത രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച താമസവിസക്കാർക്ക് രാജ്യത്തേക്ക് മടങ്ങാമെന്നും അതോടൊപ്പം എല്ലാ യാത്രക്കാരും പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് കോവിഡ് -19 പരിശോധനാ ഫലം ഹാജരാക്കണമെന്നും കുവൈറ്റ് സർക്കാർ വ്യക്തമാകിയിരുന്നു . ഫൈസർ, അസ്ട്രസെനക, മൊഡേണ, ജോണ്സണ് ആൻഡ് ജോണ്സണ് എന്നിവയാണ് കുവൈറ്റ് അംഗീകരിച്ച വാക്സിനുകൾ.
ഫെബ്രുവരി മുതൽ നിലവിലുണ്ടായിരുന്ന പ്രവേശന വിലക്കാണ് കുവൈറ്റ് അവസാനിപ്പിച്ചത്. യാത്രാവിലക്കിനെ തുടർന്ന് പതിനായിരക്കണക്കിന് പ്രവാസികൾ കുവൈറ്റിലേക്ക് മടങ്ങാൻ കഴിയാതെ ബുദ്ധിമുട്ടിലായിരുന്നു. ഇത്തരക്കാർക്ക് ആശ്വാസമാണ് ഈ തീരുമാനം. കോവിഷീൽഡ് എന്നറിയപ്പെടുന്ന ആസ്ട്ര സെനക്ക വാക്സിൻ ആണ് കുവൈറ്റ് അംഗീകരിച്ചിട്ടുള്ളത്. ഇന്ത്യയുടെ കൊവാക്സീന് അംഗീകാരമില്ല. കോവാക്സിൻ കുത്തിവച്ചവർക്ക് ഇപ്പോൾ കുവൈറ്റിലേക്ക് പ്രവേശനം ഉണ്ടാകിലെന്നാണ് സൂചനകൾ.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റ് അംഗീകൃത രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച താമസവിസക്കാർക്ക് രാജ്യത്തേക്ക് മടങ്ങാമെന്നും അതോടൊപ്പം എല്ലാ യാത്രക്കാരും പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് കോവിഡ് -19 പരിശോധനാ ഫലം ഹാജരാക്കണമെന്നും കുവൈറ്റ് സർക്കാർ വ്യക്തമാകിയിരുന്നു . ഫൈസർ, അസ്ട്രസെനക, മൊഡേണ, ജോണ്സണ് ആൻഡ് ജോണ്സണ് എന്നിവയാണ് കുവൈറ്റ് അംഗീകരിച്ച വാക്സിനുകൾ.
ഫെബ്രുവരി മുതൽ നിലവിലുണ്ടായിരുന്ന പ്രവേശന വിലക്കാണ് കുവൈറ്റ് അവസാനിപ്പിച്ചത്. യാത്രാവിലക്കിനെ തുടർന്ന് പതിനായിരക്കണക്കിന് പ്രവാസികൾ കുവൈറ്റിലേക്ക് മടങ്ങാൻ കഴിയാതെ ബുദ്ധിമുട്ടിലായിരുന്നു. ഇത്തരക്കാർക്ക് ആശ്വാസമാണ് ഈ തീരുമാനം. കോവിഷീൽഡ് എന്നറിയപ്പെടുന്ന ആസ്ട്ര സെനക്ക വാക്സിൻ ആണ് കുവൈറ്റ് അംഗീകരിച്ചിട്ടുള്ളത്. ഇന്ത്യയുടെ കൊവാക്സീന് അംഗീകാരമില്ല. കോവാക്സിൻ കുത്തിവച്ചവർക്ക് ഇപ്പോൾ കുവൈറ്റിലേക്ക് പ്രവേശനം ഉണ്ടാകിലെന്നാണ് സൂചനകൾ.
റിപ്പോർട്ട്: സലിം കോട്ടയിൽ