കുവൈറ്റ് സിറ്റി : കുവൈറ്റിൽ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ തുടരുവാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. പ്രധാനമന്ത്രി ഷേയ്ഖ് സബാഹ് ഖാലിദ് അൽ ഹാമദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ സീഫ് പാലസിൽ തിങ്കളാഴ്ച നടന്ന യോഗത്തിലാണ് നിലവിലെ കോവിഡ് നിയന്ത്രണങ്ങൾ തുടരുവാൻ തീരുമാനിച്ചത്. രാജ്യത്തെ ആരോഗ്യ സാഹചര്യങ്ങളെ കുറിച്ച് യോഗത്തിൽ ആരോഗ്യ മന്ത്രി ബാസിൽ അൽ സബ വിശദീകരിച്ചു.
രാജ്യത്ത് പ്രതിദിന കോവിഡ് രോഗികൾ വർധിക്കുന്നതും മരണങ്ങളും തീവ്ര പരിചരണ രോഗികൾ വർധിക്കുന്നതും ഗൗരവത്തോടെയാണ് കാണുന്നതെന്നും അസ്ഥിരമായ ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതൽ കർശനമായ ആരോഗ്യ നിയന്ത്രണങ്ങൾ തുടരുന്നതാണ് അഭികാമ്യമെന്നും ആരോഗ്യ മന്ത്രി ഡോ.ബാസിൽ അൽ സബാഹ് മന്ത്രിസഭ യോഗത്തിൽ വ്യക്തമാക്കി.
രാജ്യത്തെ വാക്സിനേഷൻ കാന്പയിൻ ദ്രുതഗതയിലാണ് പുരോഗമിക്കുന്നത്. ഇതുവരെയായി രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 72.4 ശതമാനം ആളുകൾക്ക് വാക്സിനേഷന്റെ ആദ്യ ഡോസ് നൽകിയിട്ടുണ്ട്. വാക്സിൻ സ്വീകരിക്കുന്നതും, മുൻകരുതലുകൾ പാലിക്കുന്നതും മാത്രമാണ് സുരക്ഷിതരായിരിക്കാനുള്ള ഏക മാർഗം. കോവിഡ് പകർച്ചവ്യാധിയെ നേരിടാനും ഇല്ലാതാക്കാനും സർക്കാരിനോടൊപ്പം ഒരു ടീമായി പ്രവർത്തിക്കുവാൻ ജനങ്ങൾ തയാറാകണമെന്നും കൊറോണ വ്യാപനം ചെറുക്കാൻ എല്ലാവരും ആരോഗ്യ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സ്വദേശികളോടും വിദേശികളോടും മന്ത്രിസഭ ആവശ്യപ്പെട്ടു.
റിപ്പോർട്ട്: സലിം കോട്ടയിൽ
രാജ്യത്ത് പ്രതിദിന കോവിഡ് രോഗികൾ വർധിക്കുന്നതും മരണങ്ങളും തീവ്ര പരിചരണ രോഗികൾ വർധിക്കുന്നതും ഗൗരവത്തോടെയാണ് കാണുന്നതെന്നും അസ്ഥിരമായ ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതൽ കർശനമായ ആരോഗ്യ നിയന്ത്രണങ്ങൾ തുടരുന്നതാണ് അഭികാമ്യമെന്നും ആരോഗ്യ മന്ത്രി ഡോ.ബാസിൽ അൽ സബാഹ് മന്ത്രിസഭ യോഗത്തിൽ വ്യക്തമാക്കി.
രാജ്യത്തെ വാക്സിനേഷൻ കാന്പയിൻ ദ്രുതഗതയിലാണ് പുരോഗമിക്കുന്നത്. ഇതുവരെയായി രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 72.4 ശതമാനം ആളുകൾക്ക് വാക്സിനേഷന്റെ ആദ്യ ഡോസ് നൽകിയിട്ടുണ്ട്. വാക്സിൻ സ്വീകരിക്കുന്നതും, മുൻകരുതലുകൾ പാലിക്കുന്നതും മാത്രമാണ് സുരക്ഷിതരായിരിക്കാനുള്ള ഏക മാർഗം. കോവിഡ് പകർച്ചവ്യാധിയെ നേരിടാനും ഇല്ലാതാക്കാനും സർക്കാരിനോടൊപ്പം ഒരു ടീമായി പ്രവർത്തിക്കുവാൻ ജനങ്ങൾ തയാറാകണമെന്നും കൊറോണ വ്യാപനം ചെറുക്കാൻ എല്ലാവരും ആരോഗ്യ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സ്വദേശികളോടും വിദേശികളോടും മന്ത്രിസഭ ആവശ്യപ്പെട്ടു.
റിപ്പോർട്ട്: സലിം കോട്ടയിൽ