വിദ്യാഭ്യാസ നയം നോട്ടുനിരോധനംപോലെ മുന്നൊരുക്കമില്ലാത്തത്
നോട്ടു നിരോധനം പോലെ വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണു കേന്ദ്രസർക്കാർ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാൻ ശ്രമിക്കുന്നത്. മൂന്നു മുതൽ എട്ടുവരെ വയസിൽ കുട്ടികൾ മൂന്നു ഭാഷകൾ പഠിക്കണമെന്ന കരടിലെ നിർദേശം അപ്രായോഗികമാണ്.
സ്കൂൾ കോംപ്ലക്സ്, പാഠപുസ്തകങ്ങൾ തയാറാക്കുന്ന രീതി എന്നീ നിർദേശങ്ങളിലും അവ്യക്തതയും അപ്രായോഗികതയുമുണ്ട്. നയം നടപ്പാക്കണമെങ്കിൽ ബജറ്റിൽ വൻ തുക മാറ്റിവയ്ക്കേണ്ടിവരും. കരട് നയത്തിൽ കസ്തൂരിരംഗൻ ഇത്തരം അബദ്ധങ്ങൾ എഴുതിവച്ചെന്നു വിശ്വസിക്കാൻ പ്രയാസമാണ്. കൂടെയുള്ള കമ്മിറ്റിക്കാർ ഇതു പൂർണമായും വായിച്ചുനോക്കിയോ എന്നും സംശയമുണ്ട്.
ഡോ. ബാബു ജോസഫ്
കുസാറ്റ് മുൻ വൈസ് ചാൻസലർ
ന്യൂനപക്ഷങ്ങൾ മുന്നോട്ടുവച്ചതു വിശാലമായ വിദ്യാഭ്യാസ ദർശനധാര
ന്യൂനപക്ഷങ്ങൾ വിദ്യാഭ്യാസ രംഗത്തു നൽകിയിട്ടുള്ള വലിയ സംഭാവനകൾ സർക്കാരുകളും പൊതുസമൂഹവും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ട്. എല്ലാ വിഭാഗങ്ങളെയും പരിഗണിക്കുന്ന വിശാലമായ വിദ്യാഭ്യാസ ദർശനധാരയാണു ക്രൈസ്തവസഭകൾ ഉൾപ്പടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങൾ എക്കാലത്തും മുന്നോട്ടുവച്ചിട്ടുള്ളത്.
ഏതൊരു സർക്കാരും വിദ്യാഭ്യാസ രംഗത്തു പുതിയ നയം രൂപീകരിക്കുന്പോൾ അതിനു അക്കാഡമികവും രാഷ്ട്രീയമായ അജൻഡകളുടെയും മാനങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. ഏതു പാർട്ടി ഭരിക്കുന്പോഴും അതുണ്ടാകാം.
ഇപ്പോൾ പുറത്തുവന്നിട്ടുള്ള വിദ്യാഭ്യാസ നയത്തിന്റെ നടത്തിപ്പു സംബന്ധിച്ച് അവ്യക്തതകൾ ഏറെയാണ്. അനാവശ്യമായ തിടുക്കം ഇക്കാര്യത്തിൽ സർക്കാരിൽനിന്നു കാണുന്നു. വിദ്യാഭ്യാസത്തെ മറക്കുന്ന സർക്കാരുകളുടെ നിലപാട് തിരുത്തപ്പെടണം. രണ്ടു തരത്തിലുള്ള പൗരന്മാർ സൃഷ്ടിക്കപ്പെടുമെന്ന ആശങ്ക ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് ഉയർത്തുന്നുണ്ട്.
ഉന്നത വിദ്യാഭ്യാസത്തിനു വരേണ്യവിഭാഗത്തിനു മാത്രം അവസരം ലഭിക്കുകയും പിന്നോക്കാവസ്ഥയുടെ പേരിൽ അതു നിഷേധിക്കപ്പെടുകയും ചെയ്യുന്ന സ്ഥിതി പ്രതീക്ഷ നൽകുന്നില്ല. ഗാന്ധിജി വിഭാവനം ചെയ്ത മതനിരാസമില്ലാത്ത മതേതര സങ്കല്പം പ്രോത്സാഹിക്കപ്പെടേണ്ടതാണ്.
ഫാ. മാത്യു ചന്ദ്രൻകുന്നേൽ
മാനേജിംഗ് ഡയറക്ടർ, രാഷ്ട്രദീപിക ലിമിറ്റഡ്
ഉന്നതവിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാകണം
എല്ലാ വിഭാഗം ജനങ്ങൾക്കും ഉന്നത വിദ്യാഭ്യാസം ലഭ്യമാകുന്ന സ്ഥിതിയുണ്ടാവണം. ഉന്നതനിലയിൽ മാത്രമുള്ളവർക്കു മാത്രം ഉന്നതവിദ്യാഭ്യാസം എന്ന സ്ഥിതി രാജ്യത്തിനു ഗുണകരമല്ല. ഉന്നതനിലയിലുള്ള വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങൾ രാജ്യത്തെത്തുന്നതു പ്രോത്സാഹിപ്പിക്കണം. പ്രൈമറി, പ്രീ പ്രൈമറി വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ശ്രദ്ധ നൽകണം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കാര്യത്തിലുള്ള അവ്യക്തതകളും സംശയങ്ങളും ദൂരീകരിക്കപ്പെടണം.
റവ. ഡോ. സെബാസ്റ്റ്യൻ തെക്കേടത്ത്
സിഎംഐ എഡ്യൂക്കേഷൻ സെക്രട്ടറി
യൂറോപ്പിന്റേതല്ലാത്ത വിജ്ഞാനമാതൃകയും സ്വാഗതം ചെയ്യപ്പെടണം
ഇന്ത്യയിലെ വിദ്യാഭ്യാസ പ്രക്രിയ യൂറോ സെൻട്രിക് ആണെന്നാണു പൊതുവിചാരം. അതിനപ്പുറത്തുള്ള വിജ്ഞാനസ്രോതസുകൾ ഇവിടെയുണ്ട്. യൂറോപ്പിന്റേതല്ലാത്ത വിജ്ഞാനം പ്രാകൃതമാണെന്ന ധാരണ തിരുത്തപ്പെടണം. ആ അർഥത്തിൽ ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശങ്ങൾ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. ദൈവ, മത രഹിതമായി ജീവിക്കുന്നതിനു യൂറോപ്പിൽ കൊണ്ടുവന്ന സെക്കുലറിസം അടിയന്തരാവസ്ഥക്കാലത്ത് ആവശ്യമായ ചർച്ചകളില്ലാതെയാണ് ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയത്. സെക്കുലർ എന്ന വാക്കിനേക്കാൾ സർവമത സമഭാവന എന്ന ഗാന്ധിയൻ ദർശനമാണ് ഇന്ന് ആവശ്യം.
സ്വാശ്രയസ്ഥാപനങ്ങൾ തുടങ്ങിയപ്പോൾ ആവശ്യമായ നിയമനിർമാണം നടത്താതിരുന്നതു തിരിച്ചടിയായി. ഇതിനായി ജസ്റ്റീസ് മുഹമ്മദ് കമ്മീഷനെ വച്ചെങ്കിലും അദ്ദേഹത്തിനു മാത്രമാണ് അതുകൊണ്ടു ഗുണമുണ്ടായത്. വിദ്യാഭ്യാസ പുരോഗതി സർക്കാരിന്റെ മാത്രം സംഭാവനയല്ല. ഈ രംഗത്തെ സ്വകാര്യ പങ്കാളിത്തം അംഗീകരിക്കപ്പെടേണ്ടതാണ്.
ഡോ. കെ.എസ്. രാധാകൃഷ്ണൻ
സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ
വിദ്യാഭ്യാസ നയത്തിലുള്ള ആശങ്കകൾ അനാവശ്യം
ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ചുയരുന്ന ആശങ്കകൾ അനാവശ്യമാണ്. മതേതരത്വം, ജനാധിപത്യം, വൈവിധ്യം എന്നീ മൂല്യങ്ങളെ പരാമർശിക്കുന്നതിനൊപ്പം അതിനെ സംരക്ഷിച്ചുകൊണ്ടുള്ള നിർദേശങ്ങളാണു കരടിൽ പറഞ്ഞിട്ടുള്ളത്. സ്കൂളുകളുടെ കോംപ്ലക്സ് എന്നത് അഞ്ചു മുതൽ പത്തു വരെ കിലോമീറ്റർ ചുറ്റളവിലുള്ള സ്കൂളുകളെയാണ് ഉദ്ദേശിക്കുന്നത്. നയത്തെക്കുറിച്ചു പലരും തെറ്റിദ്ധാരണകൾ പരത്താൻ ശ്രമിക്കുന്നുണ്ട്. ന്യൂനപക്ഷങ്ങളെയും പിന്നോക്ക വിഭാഗങ്ങളെയും കരട് നയം പരിഗണിക്കുന്നുണ്ട്.
നയത്തിന്റെ കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തമ്മിൽ ഏറ്റുമുട്ടലുണ്ടാവുമെന്ന ആശങ്കയും അസ്ഥാനത്താണ്.
സൗജന്യ വിദ്യാഭ്യാസത്തിനുള്ള നിർദേശം സ്വാഗതാർഹമെങ്കിലും നിർബന്ധ വിദ്യാഭ്യാസം എന്നതു ചില നിയമപ്രശ്നങ്ങളുണ്ടാക്കും. ദേശീയ വരുമാനത്തിന്റെ ആറു ശതമാനം തുക വിദ്യാഭ്യാസ മേഖലയ്ക്ക് അനുവദിക്കണമെന്ന ആവശ്യം പ്രസക്തമാണ്.
ജോർജ് കുര്യൻ
ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ
വിദ്യാഭ്യാസ നയം ഭരണഘടനാ മൂല്യങ്ങളിൽ അധിഷ്ഠിതമാകണം
ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിനു മുന്പ് അതിലെ നിർദേശങ്ങൾ രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളിലും ലക്ഷ്യങ്ങളിലും അധിഷ്ഠിതമാണോ എന്നു പരിശോധിക്കപ്പെടണം. നിയമനിർമാണത്തിൽ ഭാരതത്തിന്റെ ഫെഡറൽ സ്വഭാവം അംഗീകരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
ദേശീയതലത്തിലുള്ള പല നയങ്ങളും തീരുമാനങ്ങളും കേരളത്തിനു ഗുണകരമാകാത്ത സ്ഥിതിയുണ്ട്. മിക്ക നയപരിപാടികളിലും മറ്റു സംസ്ഥാനങ്ങളെ പ്രത്യേകമായി പരിഗണിക്കുന്പോൾ കേരളം അവഗണിക്കപ്പെടുന്നു. പ്രധാനമന്ത്രി സഡക് യോജനയിലെയും മെഡിക്കൽ ബില്ലിലെയും വ്യവസ്ഥകൾ സംസ്ഥാനത്തിനു ഗുണകരമല്ല. കരടിലെ ചില കർശന നിർദേശങ്ങൾ ഗ്രാമീണ മേഖലകളിലെ ചെറിയ വിദ്യാലയങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്കയുണ്ട്.
പുതിയ നയം ആവശ്യമെങ്കിലും അതു ഘട്ടം ഘട്ടമായും വേണ്ടത്ര ചർച്ചകളിലൂടെയും സുഗമമായി നടപ്പാക്കുകയെന്നതു പ്രധാനമാണ്. വിദ്യാഭ്യാസ നയത്തിന്റെ കരട് സംബന്ധിച്ചു നിർദേശങ്ങളറിയിക്കാനുള്ള സമയപരിധി നീട്ടണമെന്ന ആവശ്യം കൂട്ടായി കേന്ദ്രത്തിനു മുന്പിൽ ഉന്നയിക്കണം.
ജോസ് കെ. മാണി എംപി
വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയും ലഭ്യതയും ഉറപ്പാക്കണം
ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാകുന്ന സാഹചര്യമാണ് ഈ രംഗത്തെ ഏതൊരു പരിഷ്കാരത്തിന്റെയും അടിസ്ഥാനമാകേണ്ടത്. വിദ്യാഭ്യാസ മേഖലയ്ക്കായി കേന്ദ്രം ചെലവഴിക്കുന്ന ദേശീയ വരുമാനത്തിന്റെ 2.7 ശതമാനം തുക നിലവിലെ സാഹചര്യത്തിൽ പര്യാപ്തമല്ല. ഇത് അഞ്ചു ശതമാനമായെങ്കിലും ഉയർത്തണം.
ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിനു കേന്ദ്രം വലിയ തിടുക്കം കാട്ടുന്നത് സംശയകരമാണ്. കരട് നയത്തിൽ അഭിപ്രായങ്ങളറിയിക്കാൻ മതിയായ സമയം ഉണ്ടായിട്ടില്ല. വൈവിധ്യങ്ങളെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഭാരത സംസ്കാരത്തിൽ ഏകസ്വഭാവത്തിലേക്കു വിദ്യാഭ്യാസ പ്രക്രിയയെ കൊണ്ടുവരാൻ ശ്രമിക്കുന്നത് ഉചിതമല്ല.
കേന്ദ്രത്തിന്റെ വിദ്യാഭ്യാസ കാഴ്ചപ്പാട് താഴേത്തട്ടിലേക്ക് അടിച്ചേൽപിക്കാനുള്ള ശ്രമം സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലാവും. വിദ്യാഭ്യാസ മേഖലയിലെ ചൂഷണങ്ങൾ, രാഷ്ട്രീയം, അക്രമങ്ങൾ തുടങ്ങിയ വിഷയങ്ങളെ നിർദിഷ്ട നയം പരിഗണിക്കുന്നില്ല. മതേതരത്വം പോലുള്ള വാക്കുകൾ പോലും കരടിൽ ഒഴിവാക്കപ്പെട്ടത് അബദ്ധമല്ല; ബോധപൂർവകമാണ്. നയം നടപ്പാക്കുന്നതിലെ സാന്പത്തിക ബാധ്യതയെക്കുറിച്ച് അധികൃതർ വ്യക്തമാക്കുന്നില്ല. നയം നടപ്പാക്കുന്നതിലൂടെ ഭരണപരമായ മാറ്റങ്ങൾ ഉണ്ടാകുമെന്നല്ലാതെ ഗുണപരമായ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല.
റോജി എം. ജോണ് എംഎൽഎ
വിദ്യാഭ്യാസ നയത്തിലെ സംശയങ്ങൾ ദൂരീകരിക്കപ്പെടണം
ദേശീയ വിദ്യാഭ്യാസ നയത്തിലെ കരട് നയം സംബന്ധിച്ചു പൊതുസമൂഹത്തിൽ രൂപപ്പെട്ടിട്ടുള്ള സംശയങ്ങൾ ദൂരീകരിക്കപ്പെടേണ്ടതുണ്ട്. വിദ്യാഭ്യാസ നയത്തിൽ പറയുന്ന കോളജുകളുടെ നടത്തിപ്പിലെ ചെലവ്, ഫീസ് ഘടന, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ചുമതലകൾ, ഭാഷാവ്യത്യാസം തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ വ്യക്തത വരണം.
രാജ്യത്തെ വിദ്യാഭ്യാസ പുരോഗതയിൽ ക്രൈസ്തവ സഭകൾ ഉൾപ്പെടെ ന്യൂനപക്ഷങ്ങൾ നൽകിയ സംഭാവനകൾ ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യണം. ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങളിൽ ന്യൂനപക്ഷങ്ങൾ നടത്തുന്ന കോളജുകളുടെ പങ്ക് വലുതാണ്. വിദ്യാഭ്യാസ മേഖലയിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്വകാര്യസ്ഥാപനങ്ങളുടെ നല്ല സംഭാവനകൾ നിഷേധിക്കാനാവില്ല.
മാറിയ സാഹചര്യത്തിൽ ന്യൂനപക്ഷങ്ങളോടുള്ള കേന്ദ്രസർക്കാരിന്റെ സമീപനം ശ്രദ്ധിക്കേണ്ടതുണ്ട്. കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ ദീപികയും സിഎംഐ സഭയും നൽകിയിട്ടുള്ള സംഭാവനകൾ എന്നും സ്മരിക്കപ്പെടും.
കെ.വി. തോമസ്, മുൻ എംപി
പ്രായോഗികത ചോദ്യം ചെയ്യപ്പെടുന്ന വിദ്യാഭ്യാസ നയം
പ്രസ്താവനകൾ സമൃദ്ധമായ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടിന്റെ പ്രായോഗികതയെക്കുറിച്ചു സംശയങ്ങളേറെയുണ്ട്. നയത്തിൽ നിർദേശിക്കുന്ന കാര്യങ്ങൾ നടപ്പാക്കുന്നതിനുള്ള സാന്പത്തിക ആവശ്യങ്ങൾ എങ്ങനെ കണ്ടെത്തുമെന്നതിൽ വ്യക്തതയില്ല. കോളജുകളിൽ അധ്യാപക-വിദ്യാർഥി അനുപാതം 1:30 ആക്കാനുള്ള നിർദേശം സ്വാഗതാർഹമാണെങ്കിലും അതുണ്ടാക്കുന്ന സാന്പത്തിക ബാധ്യത പരിഹരിക്കാൻ നിർദേശമില്ല. ഒന്ന്, രണ്ട് ക്ലാസുകളിൽ പുസ്തകം വേണ്ട, 11, 12 ക്ലാസുകളിൽ സെമസ്റ്റർ സംവിധാനം തുടങ്ങിയ നിർദേശങ്ങൾ അപ്രായോഗികമാണ്.
ഇംഗ്ലീഷ് ഭാഷയ്ക്കെതിരേയുള്ള പരാമർശം അനാവശ്യമാണ്. സ്കൂളുകളിൽ കുട്ടികളെ എത്തിക്കാൻ പ്രാദേശിക തലത്തിലുള്ള ആളുകളെ ഉപയോഗിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കും. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ സംഭാവനകളെക്കുറിച്ചു കരടിൽ പരാമർശമില്ല. പ്രൈമറി വിദ്യാഭ്യാസത്തിനു കൂടുതൽ പ്രധാന്യം നൽകുന്ന ക്രമീകരണമാണ് ഇനി ആവശ്യം. ഇതിനായി പ്രൈമറി എഡ്യൂക്കേഷൻ ഡയറക്ടറേറ്റ് അനിവാര്യമാണ്.
ഡോ. എം.സി. ദിലീപ് കുമാർ
സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ
സ്കൂൾ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകണം
സ്കൂൾ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസ പരിഷ്കാരമാണു ദേശീയ തലത്തിൽ നടപ്പാക്കേണ്ടത്. ഇപ്പോഴത്തെ നിലയിൽ കരട് വിദ്യാഭ്യാസ നയം നടപ്പാക്കുന്നതു സ്കൂൾ വിദ്യാഭ്യാസത്തിന്റെ നിലനിൽപിനെ ബാധിക്കും. ഇംഗ്ലീഷിന്റെ പ്രാധാന്യം കുറയ്ക്കുന്നതു കേരളീയർക്കാകും വലിയ തിരിച്ചടിയാവുക. നയത്തിന്റെ നിയമസാധുത ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും. കുട്ടികളുടെ സ്വഭാവ രൂപീകരണത്തെക്കുറിച്ചും ധാർമിക മൂല്യങ്ങൾ വളർത്തുന്നതിനെക്കുറിച്ചും നയത്തിൽ പരാമർശമില്ല. സുചിന്തിതമായ നയരൂപീകരണമാണ് ആവശ്യം.
അഡ്വ. ടി.പി.എം. ഇബ്രാഹിംഖാൻ
ഓൾ ഇന്ത്യ അൽ അമീൻ കോ ഓർഡിനേഷൻ കൗണ്സിൽ ചെയർമാൻ
കരട് നയം ഭരണഘടനാ മൂല്യങ്ങൾക്കു വിരുദ്ധം
കൊച്ചി: വിദ്യാഭ്യാസ കരട് നയം ഭരണഘടനാ മൂല്യങ്ങൾക്കും വിരുദ്ധമെന്നു വിദഗ്ധർ. ദീപികയും സിഎംഐ സെക്രട്ടേറിയറ്റ് ഫോർ എഡ്യൂക്കേഷനും തേവര എസ്എച്ച് കോളജും സംയുക്തമായി തേവര എസ്എച്ച് കോളജിൽ സംഘടിപ്പിച്ച പാനൽ ചർച്ചയിലാണ് ഈ അഭിപ്രായം ഉയർന്നത്. വിദ്യാഭ്യാസ രംഗത്തു നിലനിൽക്കുന്ന വിവേചനങ്ങളെ നേരിടാനുള്ള പദ്ധതികളൊന്നും കരട് രേഖ പരാമർശിക്കുന്നില്ല. ജനാധിപത്യ മതേതരത്വ മൂല്യങ്ങളെ അവഗണിക്കുന്ന ദേശീയ വിദ്യാഭ്യാസ കരട് രേഖയിൽ അടിമുടി മാറ്റം വരുത്തുന്നതിനായി കേരളം ഒന്നാകെ ഉണരണമെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു.
പ്രീ പ്രൈമറി വിദ്യാഭ്യാസം മുതൽ ഉന്നത വിദ്യാഭ്യാസത്തിന്റെ വിവിധ തലങ്ങൾ വരെ, അക്കാഡമികവും ഭരണപരവും ഘടനാപരവുമായി അനവധി നയസമീപനങ്ങളാൽ നിറഞ്ഞ കരട് നയം സൂക്ഷ്മമായും സമഗ്രമായും പഠിക്കാൻ നൽകപ്പെട്ടിരിക്കുന്ന സമയപരിധി ഒട്ടും പര്യാപ്തമല്ല. ഇതു സംബന്ധിച്ച ആശങ്ക പ്രധാനമന്ത്രിതലത്തിൽ അറിയിക്കണം.
ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനു വിദ്യാഭ്യാസ രംഗത്തെ എങ്ങനെ നവീകരിക്കണമെന്നതിനെക്കുറിച്ചുള്ള ഒരു ആലോചനയും മാർഗദർശനവും പുതിയ വിദ്യാഭ്യാസനയത്തിന്റെ കരട് രേഖയിൽ കാണാനില്ല. ജനാധിപത്യമെന്ന വാക്ക് ചുരുങ്ങിയ ഇടങ്ങളിൽ വളരെ ഉപരിപ്ലവമായി പറഞ്ഞു പോകുന്നുണ്ടെങ്കിലും മതനിരപേക്ഷതയെക്കുറിച്ചു സൂചന പോലുമില്ലെന്ന ആശങ്കയും ചർച്ചയിൽ ഉയർന്നു.
തൃശൂർ ജ്യോതി എൻജിനിയറിംഗ് കോളജ് പ്രിൻസിപ്പൽ റവ. ഡോ. ജയ്സണ് പോൾ മുളേരിക്കൽ മോഡറേറ്ററായിരുന്ന പാനൽചർച്ചയിൽ ജോസ് കെ. മാണി എംപി, മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ്, റോജി എം. ജോണ് എംഎൽഎ, ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ, മുൻ പിഎസ് സി ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ, കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ പ്രഫ. ദിലീപ് കുമാർ, രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, ഓൾ ഇന്ത്യ അൽ അമീൻ കോ ഓർഡിനേഷൻ കൗണ്സിൽ ആൻഡ് മാനേജർ അഡ്വ. ഇബ്രാഹീംഖാൻ, കുസാറ്റ് മുൻ വിസി ഡോ. ബാബു ജോസഫ്, ദീപിക അസോസിയേറ്റ് എഡിറ്റർ സെർജി ആന്റണി തുടങ്ങിയവർ പങ്കെടുത്തു.
തേവര എസ്എച്ച് കോളജ് പ്രിൻസിപ്പൽ റവ. ഡോ. പ്രശാന്ത് പാലയ്ക്കപ്പിള്ളി സിഎംഐ, റവ. ഡോ. ജോസഫ് കുസുമാലയം സിഎംഐ, ഫാ. ജോണ്സണ് പാലപ്പള്ളി സിഎംഐ, ദീപിക കൊച്ചി റസിഡന്റ് എഡിറ്റർ ഫാ. ഷാൻലി ചിറപ്പണത്ത് തുടങ്ങിയവർ നേതൃത്വം നൽകി. സിഎംഐ പൊതുവിദ്യാഭ്യാസ കോ ഒാർഡിനേറ്റർ റവ. ഡോ. സെബാസ്റ്റ്യൻ തെക്കേടത്ത് സിഎംഐ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഡോ. ജിബി കുര്യാക്കോസ് നന്ദിയും പറഞ്ഞു.
റവ. ഡോ. ജയ്സണ് പോൾ മുളേരിക്കൽ സിഎംഐ
നോട്ടു നിരോധനം പോലെ വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണു കേന്ദ്രസർക്കാർ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാൻ ശ്രമിക്കുന്നത്. മൂന്നു മുതൽ എട്ടുവരെ വയസിൽ കുട്ടികൾ മൂന്നു ഭാഷകൾ പഠിക്കണമെന്ന കരടിലെ നിർദേശം അപ്രായോഗികമാണ്.
സ്കൂൾ കോംപ്ലക്സ്, പാഠപുസ്തകങ്ങൾ തയാറാക്കുന്ന രീതി എന്നീ നിർദേശങ്ങളിലും അവ്യക്തതയും അപ്രായോഗികതയുമുണ്ട്. നയം നടപ്പാക്കണമെങ്കിൽ ബജറ്റിൽ വൻ തുക മാറ്റിവയ്ക്കേണ്ടിവരും. കരട് നയത്തിൽ കസ്തൂരിരംഗൻ ഇത്തരം അബദ്ധങ്ങൾ എഴുതിവച്ചെന്നു വിശ്വസിക്കാൻ പ്രയാസമാണ്. കൂടെയുള്ള കമ്മിറ്റിക്കാർ ഇതു പൂർണമായും വായിച്ചുനോക്കിയോ എന്നും സംശയമുണ്ട്.
ഡോ. ബാബു ജോസഫ്
കുസാറ്റ് മുൻ വൈസ് ചാൻസലർ
ന്യൂനപക്ഷങ്ങൾ മുന്നോട്ടുവച്ചതു വിശാലമായ വിദ്യാഭ്യാസ ദർശനധാര
ന്യൂനപക്ഷങ്ങൾ വിദ്യാഭ്യാസ രംഗത്തു നൽകിയിട്ടുള്ള വലിയ സംഭാവനകൾ സർക്കാരുകളും പൊതുസമൂഹവും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ട്. എല്ലാ വിഭാഗങ്ങളെയും പരിഗണിക്കുന്ന വിശാലമായ വിദ്യാഭ്യാസ ദർശനധാരയാണു ക്രൈസ്തവസഭകൾ ഉൾപ്പടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങൾ എക്കാലത്തും മുന്നോട്ടുവച്ചിട്ടുള്ളത്.
ഏതൊരു സർക്കാരും വിദ്യാഭ്യാസ രംഗത്തു പുതിയ നയം രൂപീകരിക്കുന്പോൾ അതിനു അക്കാഡമികവും രാഷ്ട്രീയമായ അജൻഡകളുടെയും മാനങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. ഏതു പാർട്ടി ഭരിക്കുന്പോഴും അതുണ്ടാകാം.
ഇപ്പോൾ പുറത്തുവന്നിട്ടുള്ള വിദ്യാഭ്യാസ നയത്തിന്റെ നടത്തിപ്പു സംബന്ധിച്ച് അവ്യക്തതകൾ ഏറെയാണ്. അനാവശ്യമായ തിടുക്കം ഇക്കാര്യത്തിൽ സർക്കാരിൽനിന്നു കാണുന്നു. വിദ്യാഭ്യാസത്തെ മറക്കുന്ന സർക്കാരുകളുടെ നിലപാട് തിരുത്തപ്പെടണം. രണ്ടു തരത്തിലുള്ള പൗരന്മാർ സൃഷ്ടിക്കപ്പെടുമെന്ന ആശങ്ക ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് ഉയർത്തുന്നുണ്ട്.
ഉന്നത വിദ്യാഭ്യാസത്തിനു വരേണ്യവിഭാഗത്തിനു മാത്രം അവസരം ലഭിക്കുകയും പിന്നോക്കാവസ്ഥയുടെ പേരിൽ അതു നിഷേധിക്കപ്പെടുകയും ചെയ്യുന്ന സ്ഥിതി പ്രതീക്ഷ നൽകുന്നില്ല. ഗാന്ധിജി വിഭാവനം ചെയ്ത മതനിരാസമില്ലാത്ത മതേതര സങ്കല്പം പ്രോത്സാഹിക്കപ്പെടേണ്ടതാണ്.
ഫാ. മാത്യു ചന്ദ്രൻകുന്നേൽ
മാനേജിംഗ് ഡയറക്ടർ, രാഷ്ട്രദീപിക ലിമിറ്റഡ്
ഉന്നതവിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാകണം
എല്ലാ വിഭാഗം ജനങ്ങൾക്കും ഉന്നത വിദ്യാഭ്യാസം ലഭ്യമാകുന്ന സ്ഥിതിയുണ്ടാവണം. ഉന്നതനിലയിൽ മാത്രമുള്ളവർക്കു മാത്രം ഉന്നതവിദ്യാഭ്യാസം എന്ന സ്ഥിതി രാജ്യത്തിനു ഗുണകരമല്ല. ഉന്നതനിലയിലുള്ള വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങൾ രാജ്യത്തെത്തുന്നതു പ്രോത്സാഹിപ്പിക്കണം. പ്രൈമറി, പ്രീ പ്രൈമറി വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ശ്രദ്ധ നൽകണം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കാര്യത്തിലുള്ള അവ്യക്തതകളും സംശയങ്ങളും ദൂരീകരിക്കപ്പെടണം.
റവ. ഡോ. സെബാസ്റ്റ്യൻ തെക്കേടത്ത്
സിഎംഐ എഡ്യൂക്കേഷൻ സെക്രട്ടറി
യൂറോപ്പിന്റേതല്ലാത്ത വിജ്ഞാനമാതൃകയും സ്വാഗതം ചെയ്യപ്പെടണം
ഇന്ത്യയിലെ വിദ്യാഭ്യാസ പ്രക്രിയ യൂറോ സെൻട്രിക് ആണെന്നാണു പൊതുവിചാരം. അതിനപ്പുറത്തുള്ള വിജ്ഞാനസ്രോതസുകൾ ഇവിടെയുണ്ട്. യൂറോപ്പിന്റേതല്ലാത്ത വിജ്ഞാനം പ്രാകൃതമാണെന്ന ധാരണ തിരുത്തപ്പെടണം. ആ അർഥത്തിൽ ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശങ്ങൾ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. ദൈവ, മത രഹിതമായി ജീവിക്കുന്നതിനു യൂറോപ്പിൽ കൊണ്ടുവന്ന സെക്കുലറിസം അടിയന്തരാവസ്ഥക്കാലത്ത് ആവശ്യമായ ചർച്ചകളില്ലാതെയാണ് ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയത്. സെക്കുലർ എന്ന വാക്കിനേക്കാൾ സർവമത സമഭാവന എന്ന ഗാന്ധിയൻ ദർശനമാണ് ഇന്ന് ആവശ്യം.
സ്വാശ്രയസ്ഥാപനങ്ങൾ തുടങ്ങിയപ്പോൾ ആവശ്യമായ നിയമനിർമാണം നടത്താതിരുന്നതു തിരിച്ചടിയായി. ഇതിനായി ജസ്റ്റീസ് മുഹമ്മദ് കമ്മീഷനെ വച്ചെങ്കിലും അദ്ദേഹത്തിനു മാത്രമാണ് അതുകൊണ്ടു ഗുണമുണ്ടായത്. വിദ്യാഭ്യാസ പുരോഗതി സർക്കാരിന്റെ മാത്രം സംഭാവനയല്ല. ഈ രംഗത്തെ സ്വകാര്യ പങ്കാളിത്തം അംഗീകരിക്കപ്പെടേണ്ടതാണ്.
ഡോ. കെ.എസ്. രാധാകൃഷ്ണൻ
സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ
വിദ്യാഭ്യാസ നയത്തിലുള്ള ആശങ്കകൾ അനാവശ്യം
ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ചുയരുന്ന ആശങ്കകൾ അനാവശ്യമാണ്. മതേതരത്വം, ജനാധിപത്യം, വൈവിധ്യം എന്നീ മൂല്യങ്ങളെ പരാമർശിക്കുന്നതിനൊപ്പം അതിനെ സംരക്ഷിച്ചുകൊണ്ടുള്ള നിർദേശങ്ങളാണു കരടിൽ പറഞ്ഞിട്ടുള്ളത്. സ്കൂളുകളുടെ കോംപ്ലക്സ് എന്നത് അഞ്ചു മുതൽ പത്തു വരെ കിലോമീറ്റർ ചുറ്റളവിലുള്ള സ്കൂളുകളെയാണ് ഉദ്ദേശിക്കുന്നത്. നയത്തെക്കുറിച്ചു പലരും തെറ്റിദ്ധാരണകൾ പരത്താൻ ശ്രമിക്കുന്നുണ്ട്. ന്യൂനപക്ഷങ്ങളെയും പിന്നോക്ക വിഭാഗങ്ങളെയും കരട് നയം പരിഗണിക്കുന്നുണ്ട്.
നയത്തിന്റെ കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തമ്മിൽ ഏറ്റുമുട്ടലുണ്ടാവുമെന്ന ആശങ്കയും അസ്ഥാനത്താണ്.
സൗജന്യ വിദ്യാഭ്യാസത്തിനുള്ള നിർദേശം സ്വാഗതാർഹമെങ്കിലും നിർബന്ധ വിദ്യാഭ്യാസം എന്നതു ചില നിയമപ്രശ്നങ്ങളുണ്ടാക്കും. ദേശീയ വരുമാനത്തിന്റെ ആറു ശതമാനം തുക വിദ്യാഭ്യാസ മേഖലയ്ക്ക് അനുവദിക്കണമെന്ന ആവശ്യം പ്രസക്തമാണ്.
ജോർജ് കുര്യൻ
ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ
വിദ്യാഭ്യാസ നയം ഭരണഘടനാ മൂല്യങ്ങളിൽ അധിഷ്ഠിതമാകണം
ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിനു മുന്പ് അതിലെ നിർദേശങ്ങൾ രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളിലും ലക്ഷ്യങ്ങളിലും അധിഷ്ഠിതമാണോ എന്നു പരിശോധിക്കപ്പെടണം. നിയമനിർമാണത്തിൽ ഭാരതത്തിന്റെ ഫെഡറൽ സ്വഭാവം അംഗീകരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
ദേശീയതലത്തിലുള്ള പല നയങ്ങളും തീരുമാനങ്ങളും കേരളത്തിനു ഗുണകരമാകാത്ത സ്ഥിതിയുണ്ട്. മിക്ക നയപരിപാടികളിലും മറ്റു സംസ്ഥാനങ്ങളെ പ്രത്യേകമായി പരിഗണിക്കുന്പോൾ കേരളം അവഗണിക്കപ്പെടുന്നു. പ്രധാനമന്ത്രി സഡക് യോജനയിലെയും മെഡിക്കൽ ബില്ലിലെയും വ്യവസ്ഥകൾ സംസ്ഥാനത്തിനു ഗുണകരമല്ല. കരടിലെ ചില കർശന നിർദേശങ്ങൾ ഗ്രാമീണ മേഖലകളിലെ ചെറിയ വിദ്യാലയങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്കയുണ്ട്.
പുതിയ നയം ആവശ്യമെങ്കിലും അതു ഘട്ടം ഘട്ടമായും വേണ്ടത്ര ചർച്ചകളിലൂടെയും സുഗമമായി നടപ്പാക്കുകയെന്നതു പ്രധാനമാണ്. വിദ്യാഭ്യാസ നയത്തിന്റെ കരട് സംബന്ധിച്ചു നിർദേശങ്ങളറിയിക്കാനുള്ള സമയപരിധി നീട്ടണമെന്ന ആവശ്യം കൂട്ടായി കേന്ദ്രത്തിനു മുന്പിൽ ഉന്നയിക്കണം.
ജോസ് കെ. മാണി എംപി
വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയും ലഭ്യതയും ഉറപ്പാക്കണം
ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാകുന്ന സാഹചര്യമാണ് ഈ രംഗത്തെ ഏതൊരു പരിഷ്കാരത്തിന്റെയും അടിസ്ഥാനമാകേണ്ടത്. വിദ്യാഭ്യാസ മേഖലയ്ക്കായി കേന്ദ്രം ചെലവഴിക്കുന്ന ദേശീയ വരുമാനത്തിന്റെ 2.7 ശതമാനം തുക നിലവിലെ സാഹചര്യത്തിൽ പര്യാപ്തമല്ല. ഇത് അഞ്ചു ശതമാനമായെങ്കിലും ഉയർത്തണം.
ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിനു കേന്ദ്രം വലിയ തിടുക്കം കാട്ടുന്നത് സംശയകരമാണ്. കരട് നയത്തിൽ അഭിപ്രായങ്ങളറിയിക്കാൻ മതിയായ സമയം ഉണ്ടായിട്ടില്ല. വൈവിധ്യങ്ങളെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഭാരത സംസ്കാരത്തിൽ ഏകസ്വഭാവത്തിലേക്കു വിദ്യാഭ്യാസ പ്രക്രിയയെ കൊണ്ടുവരാൻ ശ്രമിക്കുന്നത് ഉചിതമല്ല.
കേന്ദ്രത്തിന്റെ വിദ്യാഭ്യാസ കാഴ്ചപ്പാട് താഴേത്തട്ടിലേക്ക് അടിച്ചേൽപിക്കാനുള്ള ശ്രമം സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലാവും. വിദ്യാഭ്യാസ മേഖലയിലെ ചൂഷണങ്ങൾ, രാഷ്ട്രീയം, അക്രമങ്ങൾ തുടങ്ങിയ വിഷയങ്ങളെ നിർദിഷ്ട നയം പരിഗണിക്കുന്നില്ല. മതേതരത്വം പോലുള്ള വാക്കുകൾ പോലും കരടിൽ ഒഴിവാക്കപ്പെട്ടത് അബദ്ധമല്ല; ബോധപൂർവകമാണ്. നയം നടപ്പാക്കുന്നതിലെ സാന്പത്തിക ബാധ്യതയെക്കുറിച്ച് അധികൃതർ വ്യക്തമാക്കുന്നില്ല. നയം നടപ്പാക്കുന്നതിലൂടെ ഭരണപരമായ മാറ്റങ്ങൾ ഉണ്ടാകുമെന്നല്ലാതെ ഗുണപരമായ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല.
റോജി എം. ജോണ് എംഎൽഎ
വിദ്യാഭ്യാസ നയത്തിലെ സംശയങ്ങൾ ദൂരീകരിക്കപ്പെടണം
ദേശീയ വിദ്യാഭ്യാസ നയത്തിലെ കരട് നയം സംബന്ധിച്ചു പൊതുസമൂഹത്തിൽ രൂപപ്പെട്ടിട്ടുള്ള സംശയങ്ങൾ ദൂരീകരിക്കപ്പെടേണ്ടതുണ്ട്. വിദ്യാഭ്യാസ നയത്തിൽ പറയുന്ന കോളജുകളുടെ നടത്തിപ്പിലെ ചെലവ്, ഫീസ് ഘടന, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ചുമതലകൾ, ഭാഷാവ്യത്യാസം തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ വ്യക്തത വരണം.
രാജ്യത്തെ വിദ്യാഭ്യാസ പുരോഗതയിൽ ക്രൈസ്തവ സഭകൾ ഉൾപ്പെടെ ന്യൂനപക്ഷങ്ങൾ നൽകിയ സംഭാവനകൾ ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യണം. ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങളിൽ ന്യൂനപക്ഷങ്ങൾ നടത്തുന്ന കോളജുകളുടെ പങ്ക് വലുതാണ്. വിദ്യാഭ്യാസ മേഖലയിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്വകാര്യസ്ഥാപനങ്ങളുടെ നല്ല സംഭാവനകൾ നിഷേധിക്കാനാവില്ല.
മാറിയ സാഹചര്യത്തിൽ ന്യൂനപക്ഷങ്ങളോടുള്ള കേന്ദ്രസർക്കാരിന്റെ സമീപനം ശ്രദ്ധിക്കേണ്ടതുണ്ട്. കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ ദീപികയും സിഎംഐ സഭയും നൽകിയിട്ടുള്ള സംഭാവനകൾ എന്നും സ്മരിക്കപ്പെടും.
കെ.വി. തോമസ്, മുൻ എംപി
പ്രായോഗികത ചോദ്യം ചെയ്യപ്പെടുന്ന വിദ്യാഭ്യാസ നയം
പ്രസ്താവനകൾ സമൃദ്ധമായ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടിന്റെ പ്രായോഗികതയെക്കുറിച്ചു സംശയങ്ങളേറെയുണ്ട്. നയത്തിൽ നിർദേശിക്കുന്ന കാര്യങ്ങൾ നടപ്പാക്കുന്നതിനുള്ള സാന്പത്തിക ആവശ്യങ്ങൾ എങ്ങനെ കണ്ടെത്തുമെന്നതിൽ വ്യക്തതയില്ല. കോളജുകളിൽ അധ്യാപക-വിദ്യാർഥി അനുപാതം 1:30 ആക്കാനുള്ള നിർദേശം സ്വാഗതാർഹമാണെങ്കിലും അതുണ്ടാക്കുന്ന സാന്പത്തിക ബാധ്യത പരിഹരിക്കാൻ നിർദേശമില്ല. ഒന്ന്, രണ്ട് ക്ലാസുകളിൽ പുസ്തകം വേണ്ട, 11, 12 ക്ലാസുകളിൽ സെമസ്റ്റർ സംവിധാനം തുടങ്ങിയ നിർദേശങ്ങൾ അപ്രായോഗികമാണ്.
ഇംഗ്ലീഷ് ഭാഷയ്ക്കെതിരേയുള്ള പരാമർശം അനാവശ്യമാണ്. സ്കൂളുകളിൽ കുട്ടികളെ എത്തിക്കാൻ പ്രാദേശിക തലത്തിലുള്ള ആളുകളെ ഉപയോഗിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കും. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ സംഭാവനകളെക്കുറിച്ചു കരടിൽ പരാമർശമില്ല. പ്രൈമറി വിദ്യാഭ്യാസത്തിനു കൂടുതൽ പ്രധാന്യം നൽകുന്ന ക്രമീകരണമാണ് ഇനി ആവശ്യം. ഇതിനായി പ്രൈമറി എഡ്യൂക്കേഷൻ ഡയറക്ടറേറ്റ് അനിവാര്യമാണ്.
ഡോ. എം.സി. ദിലീപ് കുമാർ
സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ
സ്കൂൾ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകണം
സ്കൂൾ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസ പരിഷ്കാരമാണു ദേശീയ തലത്തിൽ നടപ്പാക്കേണ്ടത്. ഇപ്പോഴത്തെ നിലയിൽ കരട് വിദ്യാഭ്യാസ നയം നടപ്പാക്കുന്നതു സ്കൂൾ വിദ്യാഭ്യാസത്തിന്റെ നിലനിൽപിനെ ബാധിക്കും. ഇംഗ്ലീഷിന്റെ പ്രാധാന്യം കുറയ്ക്കുന്നതു കേരളീയർക്കാകും വലിയ തിരിച്ചടിയാവുക. നയത്തിന്റെ നിയമസാധുത ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും. കുട്ടികളുടെ സ്വഭാവ രൂപീകരണത്തെക്കുറിച്ചും ധാർമിക മൂല്യങ്ങൾ വളർത്തുന്നതിനെക്കുറിച്ചും നയത്തിൽ പരാമർശമില്ല. സുചിന്തിതമായ നയരൂപീകരണമാണ് ആവശ്യം.
അഡ്വ. ടി.പി.എം. ഇബ്രാഹിംഖാൻ
ഓൾ ഇന്ത്യ അൽ അമീൻ കോ ഓർഡിനേഷൻ കൗണ്സിൽ ചെയർമാൻ
കരട് നയം ഭരണഘടനാ മൂല്യങ്ങൾക്കു വിരുദ്ധം
കൊച്ചി: വിദ്യാഭ്യാസ കരട് നയം ഭരണഘടനാ മൂല്യങ്ങൾക്കും വിരുദ്ധമെന്നു വിദഗ്ധർ. ദീപികയും സിഎംഐ സെക്രട്ടേറിയറ്റ് ഫോർ എഡ്യൂക്കേഷനും തേവര എസ്എച്ച് കോളജും സംയുക്തമായി തേവര എസ്എച്ച് കോളജിൽ സംഘടിപ്പിച്ച പാനൽ ചർച്ചയിലാണ് ഈ അഭിപ്രായം ഉയർന്നത്. വിദ്യാഭ്യാസ രംഗത്തു നിലനിൽക്കുന്ന വിവേചനങ്ങളെ നേരിടാനുള്ള പദ്ധതികളൊന്നും കരട് രേഖ പരാമർശിക്കുന്നില്ല. ജനാധിപത്യ മതേതരത്വ മൂല്യങ്ങളെ അവഗണിക്കുന്ന ദേശീയ വിദ്യാഭ്യാസ കരട് രേഖയിൽ അടിമുടി മാറ്റം വരുത്തുന്നതിനായി കേരളം ഒന്നാകെ ഉണരണമെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു.
പ്രീ പ്രൈമറി വിദ്യാഭ്യാസം മുതൽ ഉന്നത വിദ്യാഭ്യാസത്തിന്റെ വിവിധ തലങ്ങൾ വരെ, അക്കാഡമികവും ഭരണപരവും ഘടനാപരവുമായി അനവധി നയസമീപനങ്ങളാൽ നിറഞ്ഞ കരട് നയം സൂക്ഷ്മമായും സമഗ്രമായും പഠിക്കാൻ നൽകപ്പെട്ടിരിക്കുന്ന സമയപരിധി ഒട്ടും പര്യാപ്തമല്ല. ഇതു സംബന്ധിച്ച ആശങ്ക പ്രധാനമന്ത്രിതലത്തിൽ അറിയിക്കണം.
ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനു വിദ്യാഭ്യാസ രംഗത്തെ എങ്ങനെ നവീകരിക്കണമെന്നതിനെക്കുറിച്ചുള്ള ഒരു ആലോചനയും മാർഗദർശനവും പുതിയ വിദ്യാഭ്യാസനയത്തിന്റെ കരട് രേഖയിൽ കാണാനില്ല. ജനാധിപത്യമെന്ന വാക്ക് ചുരുങ്ങിയ ഇടങ്ങളിൽ വളരെ ഉപരിപ്ലവമായി പറഞ്ഞു പോകുന്നുണ്ടെങ്കിലും മതനിരപേക്ഷതയെക്കുറിച്ചു സൂചന പോലുമില്ലെന്ന ആശങ്കയും ചർച്ചയിൽ ഉയർന്നു.
തൃശൂർ ജ്യോതി എൻജിനിയറിംഗ് കോളജ് പ്രിൻസിപ്പൽ റവ. ഡോ. ജയ്സണ് പോൾ മുളേരിക്കൽ മോഡറേറ്ററായിരുന്ന പാനൽചർച്ചയിൽ ജോസ് കെ. മാണി എംപി, മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ്, റോജി എം. ജോണ് എംഎൽഎ, ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ, മുൻ പിഎസ് സി ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ, കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ പ്രഫ. ദിലീപ് കുമാർ, രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, ഓൾ ഇന്ത്യ അൽ അമീൻ കോ ഓർഡിനേഷൻ കൗണ്സിൽ ആൻഡ് മാനേജർ അഡ്വ. ഇബ്രാഹീംഖാൻ, കുസാറ്റ് മുൻ വിസി ഡോ. ബാബു ജോസഫ്, ദീപിക അസോസിയേറ്റ് എഡിറ്റർ സെർജി ആന്റണി തുടങ്ങിയവർ പങ്കെടുത്തു.
തേവര എസ്എച്ച് കോളജ് പ്രിൻസിപ്പൽ റവ. ഡോ. പ്രശാന്ത് പാലയ്ക്കപ്പിള്ളി സിഎംഐ, റവ. ഡോ. ജോസഫ് കുസുമാലയം സിഎംഐ, ഫാ. ജോണ്സണ് പാലപ്പള്ളി സിഎംഐ, ദീപിക കൊച്ചി റസിഡന്റ് എഡിറ്റർ ഫാ. ഷാൻലി ചിറപ്പണത്ത് തുടങ്ങിയവർ നേതൃത്വം നൽകി. സിഎംഐ പൊതുവിദ്യാഭ്യാസ കോ ഒാർഡിനേറ്റർ റവ. ഡോ. സെബാസ്റ്റ്യൻ തെക്കേടത്ത് സിഎംഐ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഡോ. ജിബി കുര്യാക്കോസ് നന്ദിയും പറഞ്ഞു.
റവ. ഡോ. ജയ്സണ് പോൾ മുളേരിക്കൽ സിഎംഐ