ദുബായ് : യുഎഇയിലേക്ക് വരുന്നതിനു ദുബായ് കവാടങ്ങൾ തുറന്നെങ്കിലും യാത്രകൾക്ക് മുൻപ് സംശയങ്ങളുടെ കെട്ടഴിക്കുകയാണ് നാട്ടിൽ നിന്നുള്ള പ്രവാസികൾ. വിമാനകന്പനികൾ ബുക്കിംഗ് സൗകര്യം ഒരുക്കിയിട്ടും റാപിഡ് ടെസ്റ്റ് അടക്കമുള്ള യാത്ര നിബന്ധനകൾ എങ്ങനെ പാലിക്കും എന്നതുൾപ്പെടെ നിരവധി ആശങ്കകളാണ് യാത്രക്കാർ ഉയർത്തുന്നത്.
യാത്ര നിരോധനത്തെ തുടർന്ന് നാട്ടിൽ അകപ്പെട്ടുപോയ യുഎഇയിലെ പ്രവാസികൾക്ക് സന്തോഷം പകരുന്ന പ്രഖ്യാപനമാണ് ഇന്നലെ ദുബായ് ദുരന്ത നിവാരണ സമിതിയുടെ ഭാഗത്തു നിന്നുണ്ടായതെങ്കിലും യാത്ര നിബന്ധനകളിൽ പലതും എങ്ങനെ പാലിക്കും എന്നതിൽ യാത്രക്കാർ ആശങ്ക ഉയർത്തുകയാണ്.
യാത്രക്ക് നാലു മണിക്കൂർ മുൻപ് എടുത്ത റാപിഡ് ടെസ്റ്റിന്റെ ഫലവും യാത്രക്ക് വേണമെന്നത് എങ്ങനെ പ്രവർത്തികമാക്കുമെന്ന് ഇനിയും വ്യക്തമായിട്ടില്ല. നാട്ടിലെ വിമാനത്താവളങ്ങളിൽ ഇതിനുള്ള സൗകര്യം ഒരുക്കുമെന്ന് സർക്കാർ പ്രഖ്യാപനം ഉണ്ടാകേണ്ടിയിരിക്കുന്നു. കോവിഡ് വാക്സിന്റെ രണ്ടു ഡോസുകളും എടുത്തവർക്കു മാത്രം യാത്ര അനുവദിക്കുന്പോൾ കുട്ടികളുടെ കാര്യത്തിൽ എന്തെങ്കിലും ഇളവുകൾ നൽകിയിട്ടുണ്ടോ എന്നാണ് മിക്ക മാതാപിതാക്കളും ഉന്നയിക്കുന്ന ചോദ്യം.
യാത്ര നിയന്ത്രണം മൂലം കഴിഞ്ഞ ആറു മാസത്തിലേറെയായി ഇന്ത്യയിൽ തങ്ങുന്നവരുടെ വിസ കാലാവധി അവസാനിച്ചതിനാൽ അവർക്ക് യാത്ര നടത്തുന്നതിന് സാധ്യതയുണ്ടോ, അബുദാബി റെസിഡന്റ്സ് വിസക്കാർക്കു ദുബായിലെത്താൻ കഴിയുമോ, ഐസിഎ , ജിഡിആർഎഫ്എ അനുമതി ആവശ്യമോ എന്ന ചോദ്യങ്ങൾക്കും തൽക്കാലം കൃത്യമായ ഉത്തരങ്ങൾ നൽകാനായിട്ടില്ലെന്ന് ട്രാവൽ ഏജൻസി പ്രതിനിധികൾ പറയുന്നു.
യുഎഇയിൽ നിന്നും ഒരു ഡോസ് വാക്സിൻ എടുത്തശേഷം നാട്ടിലേക്കു പോയവരും, നാട്ടിൽ നിന്നപ്പോൾ കോവാക്സിൻ എടുത്തവരും തങ്ങളുടെ യാത്ര മുടങ്ങുമോ എന്ന ആശങ്കയിലാണ്. യാത്രക്കാരുടെ വൻ ഡിമാൻഡ് മുൻപിൽ കണ്ടു വണ്വേ ടിക്കറ്റിനു തന്നെ കുറഞ്ഞ നിരക്ക് 1300 ദിർഹമായാണ് വിമാനകന്പനികൾ നിശ്ചയിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ കൂടുതൽ വ്യക്തമായ നിർദ്ദേശങ്ങൾ അധികൃതരിൽ നിന്ന് എത്തുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളും ട്രാവൽ ഏജൻസി പ്രതിനിധികളും.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
യാത്ര നിരോധനത്തെ തുടർന്ന് നാട്ടിൽ അകപ്പെട്ടുപോയ യുഎഇയിലെ പ്രവാസികൾക്ക് സന്തോഷം പകരുന്ന പ്രഖ്യാപനമാണ് ഇന്നലെ ദുബായ് ദുരന്ത നിവാരണ സമിതിയുടെ ഭാഗത്തു നിന്നുണ്ടായതെങ്കിലും യാത്ര നിബന്ധനകളിൽ പലതും എങ്ങനെ പാലിക്കും എന്നതിൽ യാത്രക്കാർ ആശങ്ക ഉയർത്തുകയാണ്.
യാത്രക്ക് നാലു മണിക്കൂർ മുൻപ് എടുത്ത റാപിഡ് ടെസ്റ്റിന്റെ ഫലവും യാത്രക്ക് വേണമെന്നത് എങ്ങനെ പ്രവർത്തികമാക്കുമെന്ന് ഇനിയും വ്യക്തമായിട്ടില്ല. നാട്ടിലെ വിമാനത്താവളങ്ങളിൽ ഇതിനുള്ള സൗകര്യം ഒരുക്കുമെന്ന് സർക്കാർ പ്രഖ്യാപനം ഉണ്ടാകേണ്ടിയിരിക്കുന്നു. കോവിഡ് വാക്സിന്റെ രണ്ടു ഡോസുകളും എടുത്തവർക്കു മാത്രം യാത്ര അനുവദിക്കുന്പോൾ കുട്ടികളുടെ കാര്യത്തിൽ എന്തെങ്കിലും ഇളവുകൾ നൽകിയിട്ടുണ്ടോ എന്നാണ് മിക്ക മാതാപിതാക്കളും ഉന്നയിക്കുന്ന ചോദ്യം.
യാത്ര നിയന്ത്രണം മൂലം കഴിഞ്ഞ ആറു മാസത്തിലേറെയായി ഇന്ത്യയിൽ തങ്ങുന്നവരുടെ വിസ കാലാവധി അവസാനിച്ചതിനാൽ അവർക്ക് യാത്ര നടത്തുന്നതിന് സാധ്യതയുണ്ടോ, അബുദാബി റെസിഡന്റ്സ് വിസക്കാർക്കു ദുബായിലെത്താൻ കഴിയുമോ, ഐസിഎ , ജിഡിആർഎഫ്എ അനുമതി ആവശ്യമോ എന്ന ചോദ്യങ്ങൾക്കും തൽക്കാലം കൃത്യമായ ഉത്തരങ്ങൾ നൽകാനായിട്ടില്ലെന്ന് ട്രാവൽ ഏജൻസി പ്രതിനിധികൾ പറയുന്നു.
യുഎഇയിൽ നിന്നും ഒരു ഡോസ് വാക്സിൻ എടുത്തശേഷം നാട്ടിലേക്കു പോയവരും, നാട്ടിൽ നിന്നപ്പോൾ കോവാക്സിൻ എടുത്തവരും തങ്ങളുടെ യാത്ര മുടങ്ങുമോ എന്ന ആശങ്കയിലാണ്. യാത്രക്കാരുടെ വൻ ഡിമാൻഡ് മുൻപിൽ കണ്ടു വണ്വേ ടിക്കറ്റിനു തന്നെ കുറഞ്ഞ നിരക്ക് 1300 ദിർഹമായാണ് വിമാനകന്പനികൾ നിശ്ചയിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ കൂടുതൽ വ്യക്തമായ നിർദ്ദേശങ്ങൾ അധികൃതരിൽ നിന്ന് എത്തുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളും ട്രാവൽ ഏജൻസി പ്രതിനിധികളും.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള