റിയാദ്: നവോദയ സ്ഥാപകരിലൊരാളും സംഘടനയുടെ ജോയിന്റ് സെക്രട്ടറിയുമായിരുന്ന രാജേന്ദ്രൻ നായരുടെ അനുസ്മരണയോഗം റിയാദിൽ സംഘടിപ്പിച്ചു. കൊല്ലം, പ·ന സ്വദേശിയായ രാജേന്ദ്രൻ നായർ കരൾ രോഗത്തെ തുടർന്ന് 2015-ലാണ് മരണപ്പെടുന്നത്.
നവോദയ കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്കുവച്ച അദ്ദേഹം റിയാദിൽ അറിയപ്പെടുന്ന നാടകപ്രവർത്തകൻ കൂടിയായിരുന്നു. തട്ടകം നാടകവേദിയുടെ ടിപ്പു സുൽത്താൻ, നവോദയയുടെ വാർഷികസമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട തീപ്പൊട്ടൻ തുടങ്ങി നിരവധി നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അഭിനയിച്ചിരുന്നു. നവോദയയുടെ വിവിധ ഘടകങ്ങളുടെ ചുമതലയും രാജേന്ദ്രൻ നായർ വഹിച്ചിരുന്നു. റിയാദിൽ കൂടെയുണ്ടായിരുന്ന ഭാര്യയും രണ്ടു ആണ്മക്കളുമടങ്ങുന്ന കുടുംബവും സംഘടനയുടെ ഭാഗമായിരുന്നു. അനുസ്മരണയോഗത്തിൽ നവോദയ സെക്രട്ടറി രവീന്ദ്രൻ, കുമ്മിൾ സുധീർ, ബാബുജി, പൂക്കോയ തങ്ങൾ, കലാം, ജയജിത്ത്, ഹാരിസ് എന്നിവർ സംസാരിച്ചു. നവോദയ പ്രസിഡണ്ട് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
നവോദയ കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്കുവച്ച അദ്ദേഹം റിയാദിൽ അറിയപ്പെടുന്ന നാടകപ്രവർത്തകൻ കൂടിയായിരുന്നു. തട്ടകം നാടകവേദിയുടെ ടിപ്പു സുൽത്താൻ, നവോദയയുടെ വാർഷികസമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട തീപ്പൊട്ടൻ തുടങ്ങി നിരവധി നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അഭിനയിച്ചിരുന്നു. നവോദയയുടെ വിവിധ ഘടകങ്ങളുടെ ചുമതലയും രാജേന്ദ്രൻ നായർ വഹിച്ചിരുന്നു. റിയാദിൽ കൂടെയുണ്ടായിരുന്ന ഭാര്യയും രണ്ടു ആണ്മക്കളുമടങ്ങുന്ന കുടുംബവും സംഘടനയുടെ ഭാഗമായിരുന്നു. അനുസ്മരണയോഗത്തിൽ നവോദയ സെക്രട്ടറി രവീന്ദ്രൻ, കുമ്മിൾ സുധീർ, ബാബുജി, പൂക്കോയ തങ്ങൾ, കലാം, ജയജിത്ത്, ഹാരിസ് എന്നിവർ സംസാരിച്ചു. നവോദയ പ്രസിഡണ്ട് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.