റിയാദ്: ജുമുഅഃ ഒഴികെയുള്ള നമസ്കാര സമയത്ത് കടകൾ അടയ്ക്കാൻ നിർബന്ധിക്കരുതെന്ന നിർദ്ദേശത്തിൽ സൗദി ശൂറാ കൗണ്‍സിൽ ഇന്ന് തീരുമാനമെടുക്കും. സൗദി ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ പുതിയ റിപ്പോർട്ടിന് അനുബന്ധമായി ശൂറയുടെ ഇസ്ലാമിക നീതിന്യായ കമ്മറ്റിയുടെ നിർദ്ദേശങ്ങളാണ് ഇന്ന് പരിഗണിക്കുന്നത്. ശൂറാ അംഗങ്ങളായ അതാ അൽ സുബൈത്തി, ഡോ. ഫൈസൽ അൽ ഫാദിൽ, ഡോ. ലത്തീഫ അൽ ശഅലാൻ, ഡോ. ലത്തീഫ അൽ അബ്ദുൽ കരീം എന്നിവരാണ് പുതിയ നിർദ്ദേശങ്ങൾ സമർപ്പിച്ചത്.
ഫാർമസികളും പെട്രോൾ പന്പുകളും അടക്കമുള്ള വ്യാപാര സ്ഥാപനങ്ങൾ ജുമുഅഃ ഒഴികെയുള്ള നമസ്കാര സമയങ്ങളിൽ നിർബന്ധപൂർവ്വം അടപ്പിക്കുന്നത് ഒഴിവാക്കാൻ ബന്ധപ്പെട്ട മറ്റ് ഏജൻസികളുമായി ചേർന്ന് കൊണ്ട് മന്ത്രാലയം നടപടികൾ സ്വീകരിക്കണമെന്നാണ് നിർദ്ദേശം.
പതിറ്റാണ്ടുകളായി സൗദി അറേബ്യയിൽ മാത്രം നിലനിൽക്കുന്ന ഈ ഒരു നിയമം മൂലം സാധാരണ ജനങ്ങൾക്കുണ്ടാകുന്ന നിരവധി ബുദ്ധിമുട്ടുകളെ അക്കമിട്ട് നിരത്തിക്കൊണ്ടാണ് ശൂറാ കൗണ്‍സിൽ അംഗങ്ങൾ ഈ നിർദ്ദേശം അവതരിപ്പിച്ചിരിക്കുന്നത്.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
ഫാർമസികളും പെട്രോൾ പന്പുകളും അടക്കമുള്ള വ്യാപാര സ്ഥാപനങ്ങൾ ജുമുഅഃ ഒഴികെയുള്ള നമസ്കാര സമയങ്ങളിൽ നിർബന്ധപൂർവ്വം അടപ്പിക്കുന്നത് ഒഴിവാക്കാൻ ബന്ധപ്പെട്ട മറ്റ് ഏജൻസികളുമായി ചേർന്ന് കൊണ്ട് മന്ത്രാലയം നടപടികൾ സ്വീകരിക്കണമെന്നാണ് നിർദ്ദേശം.
പതിറ്റാണ്ടുകളായി സൗദി അറേബ്യയിൽ മാത്രം നിലനിൽക്കുന്ന ഈ ഒരു നിയമം മൂലം സാധാരണ ജനങ്ങൾക്കുണ്ടാകുന്ന നിരവധി ബുദ്ധിമുട്ടുകളെ അക്കമിട്ട് നിരത്തിക്കൊണ്ടാണ് ശൂറാ കൗണ്‍സിൽ അംഗങ്ങൾ ഈ നിർദ്ദേശം അവതരിപ്പിച്ചിരിക്കുന്നത്.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ