കുവൈറ്റ്: കുവൈറ്റ് മലയാളി സമൂഹത്തിന്റെ നാടിനോടുള്ള കരുതലായി ജീവൻ രക്ഷാ ഉപകരണങ്ങളുടെ ആദ്യഷിപ്പ്മെന്റ് കൊച്ചിയിലെത്തി. നോർക്ക-കെയർ ഫോർ കേരള കാന്പയിന്റെ ഭാഗമായി കുവൈറ്റിൽ നിന്ന് കേരളത്തിലേക്ക് രണ്ട് കണ്ടെയ്നറിലായി അയച്ച ജീവൻ രക്ഷാ ഉപകരണങ്ങൾ സർക്കാരിനുവേണ്ടി കേരളാ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ഏറ്റുവാങ്ങി വെയർഹൗസിൽ എത്തിച്ചു. മൂന്നൂറ്റി നാൽപ്പത്തിയെട്ട് സിലിണ്ടറുകൾ, ഇരുനൂറ്റിയന്പത് റഗുലേറ്ററുകൾ, നൂറ് ഓക്സിജൻ കോണ്സണ്ടറേറ്ററുകൾ എന്നിവയടങ്ങിയതാണ് ഈ ഷിപ്പ്മെന്റ്. ഒരു കോടി ഇരുപത് ലക്ഷം രൂപയോളം വിലവരുന്ന ഇവയ്ക്കു പുറമേ ആറര ലക്ഷം രൂപ വിലയ്ക്കുള്ള 871 പൾസ് ഓക്സി മീറ്ററുകൾ കഴിഞ്ഞ ആഴ്ച കേരളാ മെഡിക്കൽ സർവീസസ് കോർപ്പറേഷനെ ഏൽപ്പിച്ചിരുന്നു.
നോർക്ക-കെയർ ഫോർ കേരളാ കൂട്ടായ്മയുടെ അഭ്യർഥന പ്രകാരം കുവൈറ്റിലെ വിവിധ സ്ഥാപനങ്ങൾ, സംഘടനകൾ, വ്യക്തികൾ കേരള ജനതയ്ക്ക് നൽകിയ നിർലോഭമായ കരുതലിന്റെ ഭാഗമായിട്ടാണ് ഇത്രയേറെ ഓക്സിജൻ അനുബന്ധ സാമഗ്രികൾ നാട്ടിലെത്തിക്കാൻ കഴിഞ്ഞത്.
റിപ്പോർട്ട്: സലിം കോട്ടയിൽ
നോർക്ക-കെയർ ഫോർ കേരളാ കൂട്ടായ്മയുടെ അഭ്യർഥന പ്രകാരം കുവൈറ്റിലെ വിവിധ സ്ഥാപനങ്ങൾ, സംഘടനകൾ, വ്യക്തികൾ കേരള ജനതയ്ക്ക് നൽകിയ നിർലോഭമായ കരുതലിന്റെ ഭാഗമായിട്ടാണ് ഇത്രയേറെ ഓക്സിജൻ അനുബന്ധ സാമഗ്രികൾ നാട്ടിലെത്തിക്കാൻ കഴിഞ്ഞത്.
റിപ്പോർട്ട്: സലിം കോട്ടയിൽ