കുവൈറ്റ് സിറ്റി: മാസങ്ങളുടെ ഇടവേളക്ക് ശേഷം വിദേശികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കുവാൻ അനുമതി. വ്യാഴാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് കുവൈറ്റ് അംഗീകൃത വാക്സിൻ എടുത്ത പ്രവാസികൾക്ക് ഓഗസ്റ്റ് ഒന്നുമുതൽ പ്രവേശനാനുമതി നൽകുവാൻ തീരുമാനിച്ചത്.
കോവിഡ് വ്യാപനത്തെ തുടർന്ന് ഫെബ്രുവരിയിലാണ് വിദേശികൾക്ക് യാത്ര നിരോധനം ഏർപ്പെടുത്തിയത്. പ്രവേശന വിലക്ക് മൂലം മാസങ്ങളായി ആശങ്കയിൽ കഴിയുന്ന ആയിരക്കണക്കിന് പ്രവാസികൾക്ക് പുതിയ തീരുമാനം ആശ്വാസമാകും. നേരത്തെ കൊറോണ എമജൻസി കമ്മിറ്റിയും വിദേശികളുടെ യാത്ര നിരോധനം പിൻവലിക്കുന്നതിന് ശുപാർശ ചെയ്തിരുന്നു.
രാജ്യത്തെ മാളുകളും വ്യാപാര സ്ഥാപനങ്ങളുടേയും പ്രവർത്തന സമയം രാത്രി എട്ട് വരെ തന്നെ തുടരും. അതിനിടെ കോവിഡ് വാക്സിൻ സ്വീകരിക്കാത്തവരെ മാളുകളിലും സലൂണിലും ഹെൽത്ത് ക്ലബിലും റെസ്റ്റോറന്റുകളിലും പ്രവേശിപ്പിക്കില്ലെന്ന് സർക്കാർ വക്താവ് താരിഖ് അൽ മുസാറം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ വകഭേദം രാജ്യത്ത് കണ്ടെത്തിയതിനെ തുടർന്നാണ് വാക്സിനേഷൻ സ്വീകരിക്കാത്തവരെ മാളുകളിൽ പ്രവേശിപ്പിക്കുന്നത് വിലക്കാൻ കാരണമെന്ന് അധികൃതർ വ്യക്തമാക്കി.
റിപ്പോർട്ട്: സലിം കോട്ടയിൽ
കോവിഡ് വ്യാപനത്തെ തുടർന്ന് ഫെബ്രുവരിയിലാണ് വിദേശികൾക്ക് യാത്ര നിരോധനം ഏർപ്പെടുത്തിയത്. പ്രവേശന വിലക്ക് മൂലം മാസങ്ങളായി ആശങ്കയിൽ കഴിയുന്ന ആയിരക്കണക്കിന് പ്രവാസികൾക്ക് പുതിയ തീരുമാനം ആശ്വാസമാകും. നേരത്തെ കൊറോണ എമജൻസി കമ്മിറ്റിയും വിദേശികളുടെ യാത്ര നിരോധനം പിൻവലിക്കുന്നതിന് ശുപാർശ ചെയ്തിരുന്നു.
രാജ്യത്തെ മാളുകളും വ്യാപാര സ്ഥാപനങ്ങളുടേയും പ്രവർത്തന സമയം രാത്രി എട്ട് വരെ തന്നെ തുടരും. അതിനിടെ കോവിഡ് വാക്സിൻ സ്വീകരിക്കാത്തവരെ മാളുകളിലും സലൂണിലും ഹെൽത്ത് ക്ലബിലും റെസ്റ്റോറന്റുകളിലും പ്രവേശിപ്പിക്കില്ലെന്ന് സർക്കാർ വക്താവ് താരിഖ് അൽ മുസാറം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ വകഭേദം രാജ്യത്ത് കണ്ടെത്തിയതിനെ തുടർന്നാണ് വാക്സിനേഷൻ സ്വീകരിക്കാത്തവരെ മാളുകളിൽ പ്രവേശിപ്പിക്കുന്നത് വിലക്കാൻ കാരണമെന്ന് അധികൃതർ വ്യക്തമാക്കി.
റിപ്പോർട്ട്: സലിം കോട്ടയിൽ