അബുദാബി : കോവിഡ് ചികിത്സയിൽ ഏറെ ഫലപ്രദമെന്ന് കരുതപ്പെടുന്ന മരുന്ന് അബുദാബിയിലെത്തിച്ചു. ഗുരുതര കോവിഡ് രോഗികൾക്ക് പോലും 24 മണിക്കൂറിനുള്ളിൽ ആശ്വാസം പകരുമെന്ന് കരുതുന്ന സോട്രോവിമാബ് എന്ന മരുന്നാണ് എത്തിയിരിക്കുന്നത്. ഈ മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ നടത്തുന്ന ലോകത്തിലെ ആദ്യത്തെ നഗരമാകുകയാണ് അബുദാബി.
എത്തിഹാദ് എയർവേസിന്റെ കാർഗോ വിമാനത്തിലാണ് അമേരിക്കയിലെ ഗ്ലാക്സോ സ്മിത്ക്ലിൻ ബയോ ഫാർമാസിക്യൂട്ടിക്കൽ കന്പനിയിൽ നിന്നും മരുന്ന് അബുദാബിയിലെത്തിച്ചിരിക്കുന്നത്. അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അംഗീകാരം നേടിയിട്ടുള്ള സോട്രോവിമാബ് യുഎഇയിലെ ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി നേടിയിട്ടുണ്ട്.
പുതിയ മരുന്നിന്റെ ഉപയോഗത്തിലൂടെ കോവിഡുമായി ബന്ധപ്പെട്ട മരണങ്ങൾ 85 ശതമാനം കുറക്കാൻ സാധ്യമാകുമെന്നാണ് പഠന ഫലങ്ങൾ തെളിയിക്കുന്നത്. കോവിഡ് ലക്ഷണങ്ങളിൽ എത്രമാത്രം കടുത്ത ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരിലാണ് സോട്രോവിമാബ് പ്രയോഗിക്കേണ്ടതെന്ന പ്രോട്ടോകോൾ നേരത്തെ തന്നെ മന്ത്രാലയം തയ്യാറാക്കി നൽകിയിട്ടുണ്ട്. ഒറ്റ ഡോസായി നൽകേണ്ട ആന്റിബോഡി ചികിത്സയാണിത്. കോവിഡിന്റെ ഏതു വകഭേദങ്ങൾക്കും ഇത് ഫലപ്രദമെന്നാണ് അവകാശപ്പെടുന്നത്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
എത്തിഹാദ് എയർവേസിന്റെ കാർഗോ വിമാനത്തിലാണ് അമേരിക്കയിലെ ഗ്ലാക്സോ സ്മിത്ക്ലിൻ ബയോ ഫാർമാസിക്യൂട്ടിക്കൽ കന്പനിയിൽ നിന്നും മരുന്ന് അബുദാബിയിലെത്തിച്ചിരിക്കുന്നത്. അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അംഗീകാരം നേടിയിട്ടുള്ള സോട്രോവിമാബ് യുഎഇയിലെ ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി നേടിയിട്ടുണ്ട്.
പുതിയ മരുന്നിന്റെ ഉപയോഗത്തിലൂടെ കോവിഡുമായി ബന്ധപ്പെട്ട മരണങ്ങൾ 85 ശതമാനം കുറക്കാൻ സാധ്യമാകുമെന്നാണ് പഠന ഫലങ്ങൾ തെളിയിക്കുന്നത്. കോവിഡ് ലക്ഷണങ്ങളിൽ എത്രമാത്രം കടുത്ത ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരിലാണ് സോട്രോവിമാബ് പ്രയോഗിക്കേണ്ടതെന്ന പ്രോട്ടോകോൾ നേരത്തെ തന്നെ മന്ത്രാലയം തയ്യാറാക്കി നൽകിയിട്ടുണ്ട്. ഒറ്റ ഡോസായി നൽകേണ്ട ആന്റിബോഡി ചികിത്സയാണിത്. കോവിഡിന്റെ ഏതു വകഭേദങ്ങൾക്കും ഇത് ഫലപ്രദമെന്നാണ് അവകാശപ്പെടുന്നത്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള