കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്തു പോലീസ് നടത്തിയ തൊഴിലാളി മർദനത്തിൽ പ്രതിഷേധിച്ച കോണ്ഗ്രസുകാരോട് അക്കാലത്തെ സഖാക്കൾ ചോദിച്ച ഒരു ചോദ്യമുണ്ടായിരുന്നു: ഞങ്ങടെ പോലീസ് ഞങ്ങളെ തല്ലിയാൽ നിങ്ങൾക്കെന്താ കോണ്ഗ്രസേ? പാർട്ടിപരിപാടിയുടെ ഭാഗമായി നടത്തിയ ഡിഐജി ഓഫീസ് ഉപരോധത്തിൽ പങ്കെടുത്തു പോലീസ് അടികൊണ്ടു കൈപൊട്ടിയ സിപിഐ എംഎൽഎ എൽദോയോടുള്ള പാർട്ടിനേതാവ് കാനം രാജേന്ദ്രന്റെ സമീപനം കാണുന്പോൾ പഴയകാല കമ്യൂണിസ്റ്റുകാരുടെ മുദ്രാവാക്യമാണ് ഓർമയിൽ വരുന്നത്! അതാണു കാനത്തിന്റെ കമ്യൂണിസം.
എങ്കിലും കാനത്തിന് എന്തുപറ്റി എന്ന് എല്ലാവരും ചോദിച്ചുപോകുന്നു. വെളിയം ഭാർഗവന്റെ കാലത്ത് അദ്ദേഹത്തിന്റെ ആൾക്കാരായി എകെജി സെന്ററിൽ ചർച്ചകൾക്കു പോയിരുന്ന ഇസ്മായേലിനെപ്പോലുള്ളവർ പിണറായിയുടെ വിധേയരായി മാറുന്നു എന്നു പറഞ്ഞു കലാപം നയിച്ച് പാർട്ടിനേതൃത്വം പിടിച്ചെടുത്ത ആളാണു കാനം എന്നാണു ചിത്രീകരിക്കപ്പെടുന്നത്. പാർട്ടിയിൽ സ്വാധീനം ഉറപ്പിച്ചതോടെ ഇസ്മായേലിനെ അടക്കം തന്റെ എതിരാളികളെയെല്ലാം നിഗ്രഹിച്ച് സിപിഐയിൽ ഏതാണ്ട് ഏകാധിപധിയായിട്ടുണ്ടു കാനം. പദവിയിലേക്കു നടന്നുകയറാൻ താൻ ഉപയോഗിച്ച മുദ്രാവാക്യങ്ങളെല്ലാം അദ്ദേഹം തന്നെ വിഴുങ്ങുന്പോൾ തിരിച്ചറിയുക- ഇതാണു കമ്യൂണിസം. തല്ലുകൊണ്ട പാവം എൽദോയാക്ക് ഇനി എന്തെല്ലാം കൂടിയാവുമോ സഹിക്കേണ്ടിവരിക?
പോലീസും ലാത്തിയും പിന്നെ എൽദോയും
പോലീസ് സ്റ്റേഷൻ ഉപരോധിക്കാൻ പോയാൽ പോലീസിന്റെ അടി കിട്ടിയെന്നിരിക്കും എന്നു സ്വന്തം പാർട്ടിയുടെ എംഎൽഎയെക്കുറിച്ചു പറയുന്ന പാർട്ടി സെക്രട്ടറി വല്ലാത്ത തൊലിക്കട്ടിയാണു കാണിക്കുന്നത്. പണ്ടു നായനാർ പത്രക്കാരോടു പറഞ്ഞിട്ടുണ്ട്, പോലീസിന്റെ കൈയിൽ ലാത്തി കൊടുത്തിരിക്കുന്നതു തല്ലാനാ അറിഞ്ഞുകൂടേ എന്ന്? അതു ബൂർഷ്വ പത്രക്കാരോടായിരുന്നു എന്നു പറയാം. എന്നാൽ, ഇവിടെയോ ഭാരതത്തിലെ ആദിമ കമ്യൂണിസ്റ്റ് പാർട്ടിയുടെ സഖാവിനാണ് അടിയേറ്റത്. എൽദോയുടെ ജീവിതം പാവപ്പെട്ടവർക്കു വേണ്ടിയുള്ള സമർപ്പണമാണെന്നാണ് വായിച്ചുകേട്ടുള്ള അറിവ്. കാനത്തെപ്പോലെ ദാരിദ്ര്യം എന്നതു പുസ്തകങ്ങളിൽ നിന്നു പഠിച്ച ആളല്ല എൽദോ. പണമുണ്ടാക്കാനുള്ള എല്ലാ മാർഗങ്ങളും അദ്ദേഹത്തിനു വശവുമില്ല. പണക്കേസുകളിൽ ഒന്നും ഇതുവരെ പ്രതിസ്ഥാനത്ത് അദ്ദേഹമോ വീട്ടുകാരോ എത്തിയിട്ടും ഇല്ല. അതുകൊണ്ട് അദ്ദേഹം ജനകീയ വിഷയങ്ങളിൽ വളരെ സജീവമായി ഇടപെടുന്നു.
പിണറായി സർക്കാറിന്റെ കാലത്ത് 11 തവണ തനിക്കു പോലീസിനെതിരായ സമരം ചെയ്യേണ്ടിവന്നിട്ടുണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞു. എംഎൽഎ എന്നു പറഞ്ഞു പോലീസിനെ സമീപിക്കുന്പോൾ അത് കൈയിൽ വച്ചാൽ മതി എന്നാണു പലപ്പോഴും പോലീസുകാർ പറയുന്നത് എന്നാണ് എൽദോയുടെ സാക്ഷ്യം. ഭരണകക്ഷിയിലെ ഒരു എംഎൽഎയോട് ഇതാണ് പോലീസിന്റെ രീതി എങ്കിൽ മറ്റുള്ളവരോട് എന്തായിരിക്കും പ്രതികരണം? എത്രയായി കസ്റ്റഡി മരണങ്ങൾ പിണറായിയുടെ കാലത്ത്? നെടുങ്കണ്ടം കേസിൽ പ്രതിയായ പോലീസ് എസ്ഐ നടത്തുന്ന വെളിപ്പെടുത്തലുകൾ ജനം കേൾക്കുന്നുണ്ടല്ലോ.
എൽദോ പേരു കൊണ്ടെങ്കിലും ക്രിസ്ത്യാനിയായതും ചിലപ്പോൾ കാനത്തിനു മനംപിരട്ടൽ ഉണ്ടാക്കുന്നുണ്ടാവാം. വർഗീയവിരുദ്ധർ എന്നു പറയുന്ന പല സഖാക്കളുടെയും മനസിൽ വല്ലാത്ത വർഗീയത ഉണ്ടെന്നതാണു സത്യം. പീരുമേട്ടിലെ എംഎൽഎ ബിജിമോൾ ഒരിക്കൽ പറഞ്ഞതല്ലേ തനിക്കു രക്ഷാകർത്താക്കളില്ലാത്തതാണു പ്രശ്നമെന്ന്. വെളിയത്തെപ്പോലെ കമ്യൂണിസത്തിൽ വിശ്വസിച്ചിരുന്നവർ ഉണ്ടായിരുന്ന കാലത്ത് ബിജിമോൾക്കൊന്നും വലിയ പ്രശ്നമില്ലായിരുന്നു. കാനത്തെപോലുള്ള വലിയ വിപ്ലവകാരികൾ വന്നപ്പോൾ വല്ലാതെ വർഗീയനിറം കലരുന്നു.
അപകടം മനസിലാക്കിയ ബിജിമോൾ സമസ്താപരാധങ്ങളും ഏറ്റുപറഞ്ഞ് മാപ്പുപറഞ്ഞിട്ടും കാനം തണുത്തില്ല. കാനത്തിന്റെ കാലത്തല്ലേ അവർക്കു സീറ്റ് കൊടുത്തത് എന്നു തിരിച്ചുചോദിക്കുന്നവരുണ്ട്. അതു പീരുമേട്ടിലെയും മൂവാറ്റുപുഴയിലെയും ഒക്കെ ക്രിസ്ത്യാനികളെ കളിപ്പിക്കാൻ നടത്തുന്ന തട്ടിപ്പ്! ഇതൊക്കെ ജനത്തിനു മനസിലായി വരുന്നുണ്ട്. കേരള കോണ്ഗ്രസുകാർ ഇടതുമുന്നണിയിൽ വരുന്നു എന്നു കേട്ടപ്പോൾ കാനം കാണിച്ച മരണ വെപ്രാളങ്ങളുടെ പിന്നിലും ഈ "വിപ്ലവ' മനസുണ്ട്.
എൽദോ സിപിഎം ആയിരുന്നെങ്കിൽ!
കാനം ഇത്ര ആവേശത്തോടെ പോലീസുകാരെ ന്യായീകരിക്കുന്പോൾ ഒരു സിപിഎം എംഎൽഎയ്ക്കായിരുന്നു ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടാകുന്നതെങ്കിൽ കോടിയേരി ഇങ്ങനെ ഒരു പ്രതികരണം നടത്തുമായിരുന്നോ? ട്രാഫിക് നിയമം ലംഘിച്ചതിനു രണ്ട് എസ്എഫ്ഐക്കാരെ പിടികൂടിയ പോലീസിനെ നടുറോഡിലിട്ടു തല്ലിയ സഖാക്കളെ സംരക്ഷിക്കുകയും പരാതി കൊടുത്ത പോലീസുകാരനെ സസ്പെൻഡ് ചെയ്യുകയും ചെയ്ത ആഭ്യന്തര മന്ത്രിയാണ് പിണറായി. പാർട്ടി സെക്രട്ടറിയാണു കോടിയേരി. ഇതൊന്നും കാണാത്ത ആളല്ലല്ലോ കാനം രാജേന്ദ്രൻ. അപ്പോൾ അദ്ദേഹത്തിനു പുറത്തുപറയാനാവാത്ത വല്ലാത്ത കെട്ടുകൾ ഉണ്ടായിരിക്കുന്നു എന്ന് ആരും കരുതിപ്പോകും.
ഏതാനുംനാൾ മുന്പ് അത്തരം ചില കഥകളൊക്കെ ഉപശാലകളിൽ പരന്നിരുന്നു. എല്ലാക്കാലത്തേക്കും എല്ലാം ഒളിച്ചുവയ്ക്കാനാവില്ലെന്ന് ആർക്കാണറിയാത്തത്! അതുകൊണ്ടു പിണറായിയുടെ കാൽക്കൽവീണ് കൂറു പ്രഖ്യാപിച്ചിരിക്കുകയാണ്. മകന്റെ അവിഹിത വിഷയത്തിലൂടെ പിണറായിയുടെ കക്ഷത്തിൽ തലയായിപ്പോയ സിപിഎം സംസ്ഥാന സെക്രട്ടറിയെപ്പോലെ ഇനിയും വെളിപ്പെടാത്ത കാരണത്തിലുടെ സിപിഐ സംസ്ഥാന സെക്രട്ടറിയുടെ തലയും കക്ഷത്തിലാക്കാൻ പിണറായിക്കായി എന്നത് അദ്ദേഹത്തിനു നല്ല കാര്യമാണെങ്കിലും ജനാധിപത്യ സംവിധാനത്തിനു നല്ലതല്ല.
എല്ലാം ശരിയായി!
കേരളത്തെ ആകെ ഞെട്ടിച്ച സംഭവങ്ങളായിരുന്നു തലസ്ഥാനത്തെ യൂണിവേഴ്സിറ്റി കോളജിൽ നടന്ന കൊലപാതക ശ്രമവും അതിലെ പ്രതികൾക്കു ലഭിച്ച പോലീസ് സുരക്ഷയും, അവരുടെ വീടുകളിൽ നിന്നു കണ്ടെത്തിയ സർവകലാശാലയുടെ ഉത്തരക്കടലാസുകൾ ഉണ്ടാക്കിയ സംശയവും ആ പ്രതികൾ സംസ്ഥാനത്തെ പോലീസ് സേനയിലേക്കു നടത്തിയ പരീക്ഷയിൽ ഒന്നാം റാങ്കുകാരായ സംഭവവും.
പോലീസ് കേസെടുത്തു. സഖാക്കളായ പ്രതികളെ പാർട്ടി വിട്ടുകൊടുത്തപ്പോൾ പോലീസ് അറസ്റ്റ് ചെയ്തു. അതിനിടെ ഇത്തിരി സാഹസം കാണിച്ച് പ്രതിയുടെ വീട് റെയ്ഡ് ചെയ്യുകയും അവിടെ നിന്നു യൂണിവേഴ്സിറ്റിയുടെ ഉത്തരക്കടലാസുകൾ കണ്ടെടുക്കുകയും ചെയ്ത സർക്കിൾ ഇൻസ്പെക്ടറെ സ്ഥലംമാറ്റിക്കൊണ്ട് അന്വേഷണം ഒരിക്കലും പാർട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും കുട്ടി സഖാക്കൾ ചെയ്ത മറ്റു സംഭവങ്ങളൊന്നും പുറത്തുവരരുതെന്നും കൃത്യമായ നിർദേശവും കൊടുത്തു. അറിയപ്പെടുന്ന ഒരു സഖാവിനെ യൂണിവേഴ്സിറ്റി കോളജിലെ പ്രിൻസിപ്പലുമാക്കി.
പ്രതികളായ കുട്ടികൾ പിഎസ് സി പരീക്ഷയിൽ ഒന്നാമത് എത്തിയതിൽ തകരാറൊന്നും ഇല്ലെന്നു പിഎസ് സി പറഞ്ഞതും മുഖ്യമന്ത്രിക്കു വിശ്വാസമായി. അതേക്കുറിച്ച് ഇനി അന്വേഷണം ഒന്നും വേണ്ടെന്നും മുഖ്യമന്ത്രി തീരുമാനിച്ചു. എല്ലാം ശരിയായെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. പക്ഷേ എത്ര കൂട്ടിയിട്ടും ആർക്കും ഒന്നും മനസിലാകുന്നില്ല. എന്താണു ശരിയായത്?
സംപൂജ്യർ
പിഎസ് സി പരീക്ഷയിൽ മുൻനിര റാങ്കുകൾ നേടിയ കുത്തുകേസിലെ പ്രതികളായ സഖാക്കൾ സർവകലാശാലയുടെ പരീക്ഷയ്ക്ക് ഉത്തരക്കടലാസിൽ എഴുതിയപ്പോൾ കിട്ടിയതു പൂജ്യം മാർക്ക്. സഖാവ് ശിവരഞ്ജിത് എംഎയ്ക്ക് എഴുതിയ പരീക്ഷയുടെ ഉത്തരക്കടലാസിൽ ഉള്ള മാർക്കാണ് പൂജ്യം. ഫിലോസഫി ആയിരുന്നു വിഷയം. പഠനത്തിൽ ആളിത്ര മോശമാണെങ്കിലും കോളജിലെ സാറന്മാരായ സഖാക്കൾ സഹായിച്ചു. ഇന്റേണൽ അസസ്മെന്റിന് ആറു മാർക്ക് കൊടുത്തു. എംഎ പരീക്ഷയിൽ പൂജ്യം കിട്ടിയവനും ഇന്റേണൽ അസസ്മെന്റിൽ വൻ മാർക്ക്. അതാണു സഖാക്കളായ സാറന്മാരുടെ നല്ല മനസ്!
ഉത്തരക്കടലാസുകൾ വീട്ടിൽ സൂക്ഷിച്ച് പരീക്ഷ എഴുതാൻ സംവിധാനം ഉണ്ടായിട്ടും എംഎ പരീക്ഷയ്ക്കു പൂജ്യം മാർക്കു കിട്ടിയയാൾ എങ്ങനെ പിഎസ് സി പരീക്ഷയിൽ ഒന്നാം റാങ്കുകാരനായി എന്ന സംശയം സാധാരണക്കാർക്കു ഉണ്ടാവുന്നു. പിഎസ് സിയുടെ ഉത്തരക്കടലാസ് എടുക്കാൻ ആരെങ്കിലും കോടതി വഴി നോക്കിയാൽ അവ ഇല്ലാതാകാനാണ് സാധ്യത.
പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം 22,000 തസ്തികകൾ പിഎസ് സി ക്കു റിപ്പോർട്ട് ചെയ്തു എന്നും പിഎസ്സിയുടെ വിശ്വാസ്യത തകർക്കാനാണ് അന്വേഷണആവശ്യം വരുന്നതെന്നുമുള്ള നിലപാട് സത്യത്തെ ഭയക്കുന്നതു കൊണ്ടാണ്. അന്വേഷണം നടക്കട്ടെ. ഉദ്യോഗസ്ഥ തലത്തിലൊക്കെ നടക്കാവുന്ന വൻ തട്ടിപ്പുകൾ പുറത്തുവരാം. തട്ടിപ്പുകൾ ഒന്നും ഇല്ലെങ്കിൽ കൂടുതൽ വിശ്വാസ്യതയോടെ മുന്നേറുകയും ചെയ്യാം. ആരോഗ്യമുള്ളവരും മെഡിക്കൽ ചെക്കപ്പ് ചെയ്യാറുണ്ടല്ലോ?
കർണാടക പാഠങ്ങൾ
കർണാടകത്തിലെ കുമാരസ്വാമി മന്ത്രിസഭയുടെ പതനം കോണ്ഗ്രസിനെ എന്തെങ്കിലും പഠിപ്പിച്ചിരിക്കുമോ? നട്വർ സിംഗ് പറഞ്ഞതുപോലെ നെഹ്റുകുടുംബത്തിലെ ഒരാൾ തലപ്പത്തില്ലാതെ കോണ്ഗ്രസിന് ഹൈക്കമാണ്ട് ഉണ്ടാവില്ല എന്ന് മനസിലായിരിക്കണം. വേണുഗോപാലിനെപ്പോലുള്ളവരുടെ കമാൻഡിംഗ് പവർ വരുന്നത് ആ കുടുംബത്തിൽ നിന്നാണ്.
മുന്നണി സർക്കാരിന്, അതും വളരെ നേരിയ ഭൂരിപക്ഷത്തിനു ഭരിക്കുന്ന സർക്കാരിന് ഉണ്ടാകാവുന്ന ഭീഷണികൾ മനസിലാക്കാൻ മുന്നണി നേതൃത്വത്തിനായില്ല.
എല്ലാവരുടെയും സഹായത്താലാണു സർക്കാർ നിൽക്കുന്നതെന്നു മനസിലാക്കാതെ കിട്ടിയ അവസരം വച്ച് ചിലരെ ഒതുക്കാൻ ചിലർ നോക്കിയതാണു പ്രശ്നമായത്. എല്ലായിടത്തും അതാണ് അപകടം ഉണ്ടാക്കുന്നത്. കേരളത്തിൽ കരുണാകരൻ പാർട്ടിയിലെയും മുന്നണിയിലെയും കൂട്ടുകാരെ ഒതുക്കാൻ നോക്കിയാണ് എല്ലാത്തവണയുംതന്നെ പുറത്തായത്.
സർക്കാർ ഉണ്ടാക്കാൻ ആരോടു കൂട്ടുചേർന്നാലും അവസരം ഉപയോഗിച്ച് അവരെ ഇല്ലാതാക്കാനുള്ള നീക്കം നടത്തിയാൽ അപകടം ഉണ്ടാകുമെന്നു കേരളം എത്ര തവണ കാണിച്ചു തന്നതാണ്. മാണിയെ ഒതുക്കാൻ നോക്കിയതുമൂലം ഉണ്ടായ അപകടം കേരളം കണ്ടതല്ലേ? ഭൂതം കുടത്തിൽ നിന്നു ചാടിയാൽ പിന്നെ സംഭവിക്കുന്നതൊന്നും തുറന്നുവിട്ടവർ ഉദ്ദേശിക്കുന്നതാകണം എന്നില്ല. കേരളത്തിൽ പലവട്ടം തിരിച്ചടി കിട്ടിയിട്ടും കോണ്ഗ്രസ് പഠിച്ചില്ല. കർണാടകത്തിലും അതുതന്നെ ചെയ്തു.
അനന്തപുരി/ദ്വിജൻ
എങ്കിലും കാനത്തിന് എന്തുപറ്റി എന്ന് എല്ലാവരും ചോദിച്ചുപോകുന്നു. വെളിയം ഭാർഗവന്റെ കാലത്ത് അദ്ദേഹത്തിന്റെ ആൾക്കാരായി എകെജി സെന്ററിൽ ചർച്ചകൾക്കു പോയിരുന്ന ഇസ്മായേലിനെപ്പോലുള്ളവർ പിണറായിയുടെ വിധേയരായി മാറുന്നു എന്നു പറഞ്ഞു കലാപം നയിച്ച് പാർട്ടിനേതൃത്വം പിടിച്ചെടുത്ത ആളാണു കാനം എന്നാണു ചിത്രീകരിക്കപ്പെടുന്നത്. പാർട്ടിയിൽ സ്വാധീനം ഉറപ്പിച്ചതോടെ ഇസ്മായേലിനെ അടക്കം തന്റെ എതിരാളികളെയെല്ലാം നിഗ്രഹിച്ച് സിപിഐയിൽ ഏതാണ്ട് ഏകാധിപധിയായിട്ടുണ്ടു കാനം. പദവിയിലേക്കു നടന്നുകയറാൻ താൻ ഉപയോഗിച്ച മുദ്രാവാക്യങ്ങളെല്ലാം അദ്ദേഹം തന്നെ വിഴുങ്ങുന്പോൾ തിരിച്ചറിയുക- ഇതാണു കമ്യൂണിസം. തല്ലുകൊണ്ട പാവം എൽദോയാക്ക് ഇനി എന്തെല്ലാം കൂടിയാവുമോ സഹിക്കേണ്ടിവരിക?
പോലീസും ലാത്തിയും പിന്നെ എൽദോയും
പോലീസ് സ്റ്റേഷൻ ഉപരോധിക്കാൻ പോയാൽ പോലീസിന്റെ അടി കിട്ടിയെന്നിരിക്കും എന്നു സ്വന്തം പാർട്ടിയുടെ എംഎൽഎയെക്കുറിച്ചു പറയുന്ന പാർട്ടി സെക്രട്ടറി വല്ലാത്ത തൊലിക്കട്ടിയാണു കാണിക്കുന്നത്. പണ്ടു നായനാർ പത്രക്കാരോടു പറഞ്ഞിട്ടുണ്ട്, പോലീസിന്റെ കൈയിൽ ലാത്തി കൊടുത്തിരിക്കുന്നതു തല്ലാനാ അറിഞ്ഞുകൂടേ എന്ന്? അതു ബൂർഷ്വ പത്രക്കാരോടായിരുന്നു എന്നു പറയാം. എന്നാൽ, ഇവിടെയോ ഭാരതത്തിലെ ആദിമ കമ്യൂണിസ്റ്റ് പാർട്ടിയുടെ സഖാവിനാണ് അടിയേറ്റത്. എൽദോയുടെ ജീവിതം പാവപ്പെട്ടവർക്കു വേണ്ടിയുള്ള സമർപ്പണമാണെന്നാണ് വായിച്ചുകേട്ടുള്ള അറിവ്. കാനത്തെപ്പോലെ ദാരിദ്ര്യം എന്നതു പുസ്തകങ്ങളിൽ നിന്നു പഠിച്ച ആളല്ല എൽദോ. പണമുണ്ടാക്കാനുള്ള എല്ലാ മാർഗങ്ങളും അദ്ദേഹത്തിനു വശവുമില്ല. പണക്കേസുകളിൽ ഒന്നും ഇതുവരെ പ്രതിസ്ഥാനത്ത് അദ്ദേഹമോ വീട്ടുകാരോ എത്തിയിട്ടും ഇല്ല. അതുകൊണ്ട് അദ്ദേഹം ജനകീയ വിഷയങ്ങളിൽ വളരെ സജീവമായി ഇടപെടുന്നു.
പിണറായി സർക്കാറിന്റെ കാലത്ത് 11 തവണ തനിക്കു പോലീസിനെതിരായ സമരം ചെയ്യേണ്ടിവന്നിട്ടുണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞു. എംഎൽഎ എന്നു പറഞ്ഞു പോലീസിനെ സമീപിക്കുന്പോൾ അത് കൈയിൽ വച്ചാൽ മതി എന്നാണു പലപ്പോഴും പോലീസുകാർ പറയുന്നത് എന്നാണ് എൽദോയുടെ സാക്ഷ്യം. ഭരണകക്ഷിയിലെ ഒരു എംഎൽഎയോട് ഇതാണ് പോലീസിന്റെ രീതി എങ്കിൽ മറ്റുള്ളവരോട് എന്തായിരിക്കും പ്രതികരണം? എത്രയായി കസ്റ്റഡി മരണങ്ങൾ പിണറായിയുടെ കാലത്ത്? നെടുങ്കണ്ടം കേസിൽ പ്രതിയായ പോലീസ് എസ്ഐ നടത്തുന്ന വെളിപ്പെടുത്തലുകൾ ജനം കേൾക്കുന്നുണ്ടല്ലോ.
എൽദോ പേരു കൊണ്ടെങ്കിലും ക്രിസ്ത്യാനിയായതും ചിലപ്പോൾ കാനത്തിനു മനംപിരട്ടൽ ഉണ്ടാക്കുന്നുണ്ടാവാം. വർഗീയവിരുദ്ധർ എന്നു പറയുന്ന പല സഖാക്കളുടെയും മനസിൽ വല്ലാത്ത വർഗീയത ഉണ്ടെന്നതാണു സത്യം. പീരുമേട്ടിലെ എംഎൽഎ ബിജിമോൾ ഒരിക്കൽ പറഞ്ഞതല്ലേ തനിക്കു രക്ഷാകർത്താക്കളില്ലാത്തതാണു പ്രശ്നമെന്ന്. വെളിയത്തെപ്പോലെ കമ്യൂണിസത്തിൽ വിശ്വസിച്ചിരുന്നവർ ഉണ്ടായിരുന്ന കാലത്ത് ബിജിമോൾക്കൊന്നും വലിയ പ്രശ്നമില്ലായിരുന്നു. കാനത്തെപോലുള്ള വലിയ വിപ്ലവകാരികൾ വന്നപ്പോൾ വല്ലാതെ വർഗീയനിറം കലരുന്നു.
അപകടം മനസിലാക്കിയ ബിജിമോൾ സമസ്താപരാധങ്ങളും ഏറ്റുപറഞ്ഞ് മാപ്പുപറഞ്ഞിട്ടും കാനം തണുത്തില്ല. കാനത്തിന്റെ കാലത്തല്ലേ അവർക്കു സീറ്റ് കൊടുത്തത് എന്നു തിരിച്ചുചോദിക്കുന്നവരുണ്ട്. അതു പീരുമേട്ടിലെയും മൂവാറ്റുപുഴയിലെയും ഒക്കെ ക്രിസ്ത്യാനികളെ കളിപ്പിക്കാൻ നടത്തുന്ന തട്ടിപ്പ്! ഇതൊക്കെ ജനത്തിനു മനസിലായി വരുന്നുണ്ട്. കേരള കോണ്ഗ്രസുകാർ ഇടതുമുന്നണിയിൽ വരുന്നു എന്നു കേട്ടപ്പോൾ കാനം കാണിച്ച മരണ വെപ്രാളങ്ങളുടെ പിന്നിലും ഈ "വിപ്ലവ' മനസുണ്ട്.
എൽദോ സിപിഎം ആയിരുന്നെങ്കിൽ!
കാനം ഇത്ര ആവേശത്തോടെ പോലീസുകാരെ ന്യായീകരിക്കുന്പോൾ ഒരു സിപിഎം എംഎൽഎയ്ക്കായിരുന്നു ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടാകുന്നതെങ്കിൽ കോടിയേരി ഇങ്ങനെ ഒരു പ്രതികരണം നടത്തുമായിരുന്നോ? ട്രാഫിക് നിയമം ലംഘിച്ചതിനു രണ്ട് എസ്എഫ്ഐക്കാരെ പിടികൂടിയ പോലീസിനെ നടുറോഡിലിട്ടു തല്ലിയ സഖാക്കളെ സംരക്ഷിക്കുകയും പരാതി കൊടുത്ത പോലീസുകാരനെ സസ്പെൻഡ് ചെയ്യുകയും ചെയ്ത ആഭ്യന്തര മന്ത്രിയാണ് പിണറായി. പാർട്ടി സെക്രട്ടറിയാണു കോടിയേരി. ഇതൊന്നും കാണാത്ത ആളല്ലല്ലോ കാനം രാജേന്ദ്രൻ. അപ്പോൾ അദ്ദേഹത്തിനു പുറത്തുപറയാനാവാത്ത വല്ലാത്ത കെട്ടുകൾ ഉണ്ടായിരിക്കുന്നു എന്ന് ആരും കരുതിപ്പോകും.
ഏതാനുംനാൾ മുന്പ് അത്തരം ചില കഥകളൊക്കെ ഉപശാലകളിൽ പരന്നിരുന്നു. എല്ലാക്കാലത്തേക്കും എല്ലാം ഒളിച്ചുവയ്ക്കാനാവില്ലെന്ന് ആർക്കാണറിയാത്തത്! അതുകൊണ്ടു പിണറായിയുടെ കാൽക്കൽവീണ് കൂറു പ്രഖ്യാപിച്ചിരിക്കുകയാണ്. മകന്റെ അവിഹിത വിഷയത്തിലൂടെ പിണറായിയുടെ കക്ഷത്തിൽ തലയായിപ്പോയ സിപിഎം സംസ്ഥാന സെക്രട്ടറിയെപ്പോലെ ഇനിയും വെളിപ്പെടാത്ത കാരണത്തിലുടെ സിപിഐ സംസ്ഥാന സെക്രട്ടറിയുടെ തലയും കക്ഷത്തിലാക്കാൻ പിണറായിക്കായി എന്നത് അദ്ദേഹത്തിനു നല്ല കാര്യമാണെങ്കിലും ജനാധിപത്യ സംവിധാനത്തിനു നല്ലതല്ല.
എല്ലാം ശരിയായി!
കേരളത്തെ ആകെ ഞെട്ടിച്ച സംഭവങ്ങളായിരുന്നു തലസ്ഥാനത്തെ യൂണിവേഴ്സിറ്റി കോളജിൽ നടന്ന കൊലപാതക ശ്രമവും അതിലെ പ്രതികൾക്കു ലഭിച്ച പോലീസ് സുരക്ഷയും, അവരുടെ വീടുകളിൽ നിന്നു കണ്ടെത്തിയ സർവകലാശാലയുടെ ഉത്തരക്കടലാസുകൾ ഉണ്ടാക്കിയ സംശയവും ആ പ്രതികൾ സംസ്ഥാനത്തെ പോലീസ് സേനയിലേക്കു നടത്തിയ പരീക്ഷയിൽ ഒന്നാം റാങ്കുകാരായ സംഭവവും.
പോലീസ് കേസെടുത്തു. സഖാക്കളായ പ്രതികളെ പാർട്ടി വിട്ടുകൊടുത്തപ്പോൾ പോലീസ് അറസ്റ്റ് ചെയ്തു. അതിനിടെ ഇത്തിരി സാഹസം കാണിച്ച് പ്രതിയുടെ വീട് റെയ്ഡ് ചെയ്യുകയും അവിടെ നിന്നു യൂണിവേഴ്സിറ്റിയുടെ ഉത്തരക്കടലാസുകൾ കണ്ടെടുക്കുകയും ചെയ്ത സർക്കിൾ ഇൻസ്പെക്ടറെ സ്ഥലംമാറ്റിക്കൊണ്ട് അന്വേഷണം ഒരിക്കലും പാർട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും കുട്ടി സഖാക്കൾ ചെയ്ത മറ്റു സംഭവങ്ങളൊന്നും പുറത്തുവരരുതെന്നും കൃത്യമായ നിർദേശവും കൊടുത്തു. അറിയപ്പെടുന്ന ഒരു സഖാവിനെ യൂണിവേഴ്സിറ്റി കോളജിലെ പ്രിൻസിപ്പലുമാക്കി.
പ്രതികളായ കുട്ടികൾ പിഎസ് സി പരീക്ഷയിൽ ഒന്നാമത് എത്തിയതിൽ തകരാറൊന്നും ഇല്ലെന്നു പിഎസ് സി പറഞ്ഞതും മുഖ്യമന്ത്രിക്കു വിശ്വാസമായി. അതേക്കുറിച്ച് ഇനി അന്വേഷണം ഒന്നും വേണ്ടെന്നും മുഖ്യമന്ത്രി തീരുമാനിച്ചു. എല്ലാം ശരിയായെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. പക്ഷേ എത്ര കൂട്ടിയിട്ടും ആർക്കും ഒന്നും മനസിലാകുന്നില്ല. എന്താണു ശരിയായത്?
സംപൂജ്യർ
പിഎസ് സി പരീക്ഷയിൽ മുൻനിര റാങ്കുകൾ നേടിയ കുത്തുകേസിലെ പ്രതികളായ സഖാക്കൾ സർവകലാശാലയുടെ പരീക്ഷയ്ക്ക് ഉത്തരക്കടലാസിൽ എഴുതിയപ്പോൾ കിട്ടിയതു പൂജ്യം മാർക്ക്. സഖാവ് ശിവരഞ്ജിത് എംഎയ്ക്ക് എഴുതിയ പരീക്ഷയുടെ ഉത്തരക്കടലാസിൽ ഉള്ള മാർക്കാണ് പൂജ്യം. ഫിലോസഫി ആയിരുന്നു വിഷയം. പഠനത്തിൽ ആളിത്ര മോശമാണെങ്കിലും കോളജിലെ സാറന്മാരായ സഖാക്കൾ സഹായിച്ചു. ഇന്റേണൽ അസസ്മെന്റിന് ആറു മാർക്ക് കൊടുത്തു. എംഎ പരീക്ഷയിൽ പൂജ്യം കിട്ടിയവനും ഇന്റേണൽ അസസ്മെന്റിൽ വൻ മാർക്ക്. അതാണു സഖാക്കളായ സാറന്മാരുടെ നല്ല മനസ്!
ഉത്തരക്കടലാസുകൾ വീട്ടിൽ സൂക്ഷിച്ച് പരീക്ഷ എഴുതാൻ സംവിധാനം ഉണ്ടായിട്ടും എംഎ പരീക്ഷയ്ക്കു പൂജ്യം മാർക്കു കിട്ടിയയാൾ എങ്ങനെ പിഎസ് സി പരീക്ഷയിൽ ഒന്നാം റാങ്കുകാരനായി എന്ന സംശയം സാധാരണക്കാർക്കു ഉണ്ടാവുന്നു. പിഎസ് സിയുടെ ഉത്തരക്കടലാസ് എടുക്കാൻ ആരെങ്കിലും കോടതി വഴി നോക്കിയാൽ അവ ഇല്ലാതാകാനാണ് സാധ്യത.
പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം 22,000 തസ്തികകൾ പിഎസ് സി ക്കു റിപ്പോർട്ട് ചെയ്തു എന്നും പിഎസ്സിയുടെ വിശ്വാസ്യത തകർക്കാനാണ് അന്വേഷണആവശ്യം വരുന്നതെന്നുമുള്ള നിലപാട് സത്യത്തെ ഭയക്കുന്നതു കൊണ്ടാണ്. അന്വേഷണം നടക്കട്ടെ. ഉദ്യോഗസ്ഥ തലത്തിലൊക്കെ നടക്കാവുന്ന വൻ തട്ടിപ്പുകൾ പുറത്തുവരാം. തട്ടിപ്പുകൾ ഒന്നും ഇല്ലെങ്കിൽ കൂടുതൽ വിശ്വാസ്യതയോടെ മുന്നേറുകയും ചെയ്യാം. ആരോഗ്യമുള്ളവരും മെഡിക്കൽ ചെക്കപ്പ് ചെയ്യാറുണ്ടല്ലോ?
കർണാടക പാഠങ്ങൾ
കർണാടകത്തിലെ കുമാരസ്വാമി മന്ത്രിസഭയുടെ പതനം കോണ്ഗ്രസിനെ എന്തെങ്കിലും പഠിപ്പിച്ചിരിക്കുമോ? നട്വർ സിംഗ് പറഞ്ഞതുപോലെ നെഹ്റുകുടുംബത്തിലെ ഒരാൾ തലപ്പത്തില്ലാതെ കോണ്ഗ്രസിന് ഹൈക്കമാണ്ട് ഉണ്ടാവില്ല എന്ന് മനസിലായിരിക്കണം. വേണുഗോപാലിനെപ്പോലുള്ളവരുടെ കമാൻഡിംഗ് പവർ വരുന്നത് ആ കുടുംബത്തിൽ നിന്നാണ്.
മുന്നണി സർക്കാരിന്, അതും വളരെ നേരിയ ഭൂരിപക്ഷത്തിനു ഭരിക്കുന്ന സർക്കാരിന് ഉണ്ടാകാവുന്ന ഭീഷണികൾ മനസിലാക്കാൻ മുന്നണി നേതൃത്വത്തിനായില്ല.
എല്ലാവരുടെയും സഹായത്താലാണു സർക്കാർ നിൽക്കുന്നതെന്നു മനസിലാക്കാതെ കിട്ടിയ അവസരം വച്ച് ചിലരെ ഒതുക്കാൻ ചിലർ നോക്കിയതാണു പ്രശ്നമായത്. എല്ലായിടത്തും അതാണ് അപകടം ഉണ്ടാക്കുന്നത്. കേരളത്തിൽ കരുണാകരൻ പാർട്ടിയിലെയും മുന്നണിയിലെയും കൂട്ടുകാരെ ഒതുക്കാൻ നോക്കിയാണ് എല്ലാത്തവണയുംതന്നെ പുറത്തായത്.
സർക്കാർ ഉണ്ടാക്കാൻ ആരോടു കൂട്ടുചേർന്നാലും അവസരം ഉപയോഗിച്ച് അവരെ ഇല്ലാതാക്കാനുള്ള നീക്കം നടത്തിയാൽ അപകടം ഉണ്ടാകുമെന്നു കേരളം എത്ര തവണ കാണിച്ചു തന്നതാണ്. മാണിയെ ഒതുക്കാൻ നോക്കിയതുമൂലം ഉണ്ടായ അപകടം കേരളം കണ്ടതല്ലേ? ഭൂതം കുടത്തിൽ നിന്നു ചാടിയാൽ പിന്നെ സംഭവിക്കുന്നതൊന്നും തുറന്നുവിട്ടവർ ഉദ്ദേശിക്കുന്നതാകണം എന്നില്ല. കേരളത്തിൽ പലവട്ടം തിരിച്ചടി കിട്ടിയിട്ടും കോണ്ഗ്രസ് പഠിച്ചില്ല. കർണാടകത്തിലും അതുതന്നെ ചെയ്തു.
അനന്തപുരി/ദ്വിജൻ