കുവൈറ്റ് സിറ്റി: ഇന്ത്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ അവകാശ സംരക്ഷണ വിഷയത്തിൽ സുപ്രധാന നേട്ടമാണ് ഇരു രാജ്യങ്ങൾ തമിലുള്ള ഗാർഹിക കരാരെന്നും അടുത്ത ദിവസങ്ങൾക്കുളിൽ തന്നെ എംബസി വെബ്സൈറ്റ് വഴി ധാരണ പത്രം പ്രസിദ്ധീകരിക്കുമെന്നും അംബാസിഡർ അറിയിച്ചു.
കരാറുമായി ബന്ധപ്പെട്ട് ഇന്ന് ഇന്ത്യൻ എംബസിയിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുവൈറ്റിൽ ഏകദേശം മൂന്നര ലക്ഷത്തോളം ഗാർഹിക തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. 70 ശതമാനം പുരുഷൻമാരും 30 ശതമാനം സ്ത്രീകളുമുള്ള വീട്ട് ജോലിക്കാരിൽ കൂടുതൽ പേരും ആന്ധ്ര, കേരള സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇപ്പോഴത്തെ ചൂഷണത്തിൽ നിന്നും ഗാർഹിക തൊഴിൽനിയമത്തിന്റെ പരിരക്ഷയിലേയ്ക്ക് വീട്ട് ജോലിക്കാർ മാറുമെന്നതാകും കരാർ വഴി ലഭിക്കുന്ന വലിയ നേട്ടം.
കഴിഞ്ഞ ദിവസമാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ സാന്നിധ്യത്തിൽ ധാരണ പത്രം ഒപ്പുവച്ചത്. പതിറ്റാണ്ടുകളായി ചൂഷണത്തിന് വിധേയമായി കൊണ്ടിരുന്ന വീട്ട് ജോലിക്കാർക്ക് ഗാർഹിക തൊഴിലാളി കരാർ പ്രകാരം നിയമത്തിന്റെ പൂർണ പരിരക്ഷ ലഭിക്കും. ഇന്ത്യയും കുവൈറ്റും തമ്മിൽ ഒപ്പുവച്ച ഗാർഹിക തൊഴിലാളി കരാർ ചരിത്രപരമായ മുന്നേറ്റമാണെന്നും ഇരുരാജ്യങ്ങളുടേയും ഉത്തരവാദിത്തങ്ങളിൽ സുതാര്യത കൈവരിക്കാനിത് സഹായിക്കുമെന്നും അംബാസിഡർ സിബി ജോർജ് വ്യക്തമാക്കി. കരാർ നിബന്ധന പ്രകാരം തൊഴിലാളിയുടെ പേരിൽ സ്പോണ്സർ ബാങ്കുകളിൽ സാലറി അക്കൗണ്ട് ആരംഭിക്കുകയും എല്ലാ മാസവസാനവും ശന്പളം തൊഴിലാളിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്യണം. പ്രതിദിനം എട്ട് മണിക്കൂറിൽ കുറയാത്ത തുടർച്ചയായ വിശ്രമം തൊഴിലാളിക്ക് അനുവദിക്കണം.
തൊഴിലാളിക്ക് ആരോഗ്യ പ്രശ്നമുണ്ടാകുന്പോൾ ചികത്സാ ചിലവ് തൊഴിലുടമ വഹിക്കണം അതോടൊപ്പം സൗജന്യ ആരോഗ്യ, അപകട ഇൻഷുറൻസ് നൽകണം. ജോലി നൽകുന്നതിന്റെ ഭാഗമായി പ്രത്യേക തുക ഈടക്കുവാൻ ഏജൻസികളെ അനുവദിക്കില്ലെന്നും ഇത്തരം വിഷയങ്ങൾ നിരീക്ഷിക്കുവാൻ പ്രത്യേക സംവിധാനമൊരുക്കുമെന്നും അംബാസിഡർ പറഞ്ഞു.
ഗാർഹിക തൊഴിലാളികൾക്കായി 24 മണിക്കൂറും ലഭ്യമായ ഹെൽപ്പ്ഡെസ്ക് എംബസിയിലും കുവൈറ്റ് സർക്കാരിന്റെ കീഴിലും ആരംഭിക്കും. തൊഴിലുടമയുമായി തർക്കത്തിലാകുന്ന ഗാർഹിക തൊഴിലാളികളെ താമസിപ്പിക്കുവാനായി എംബസിയുടെ നേതൃത്വത്തിൽ രണ്ട് ഷെൽറ്ററുകളാണ് രാജ്യത്തുള്ളത്. സ്ത്രീകളുടെ ഷെൽട്ടറിൽ ഒന്പത് പേരും പുരുഷ·ാരുടെ ഷെൽട്ടറിൽ മൂന്ന് അന്തേവാസികളുമാണ് നിലവിലുള്ളത്. കേസുകളുടെ പുരോഗതി അനുസരിച്ച് കഴിവതും വേഗത്തിൽ പൗര·ാരെ നാട്ടിലെത്തിക്കുകയാണ് പതിവെന്നും ഗാർഹിക തൊഴിലിടങ്ങളിൽ പ്രശ്നം നേരിടുന്നവർ ഷെൽട്ടറുകളിലേക്ക് വരാൻ മടിച്ചു നിൽക്കേണ്ടതില്ലെന്നും സിബി ജോർജ് പറഞ്ഞു. കരാറിന് പുറത്ത് ഇരു കക്ഷികളും തർക്കങ്ങൾ ഉണ്ടായാൽ ഗാർഹിക തൊഴിലാളിക്ക് സൗജന്യ നിയമ സഹായം ലഭ്യമാക്കും. തർക്കത്തിൽ പരിഹാരം ഉണ്ടാകുന്നത് വരെ കരാർ അനുസരിച്ചുള്ള ആനുകൂല്യങ്ങൾ ഗാർഹിക തൊഴിലാളിക്ക് ലഭ്യമാകും. നൂറ് ദിനാറാണ് ഏറ്റവും കുറഞ്ഞ കൂലിയായി നിർദ്ദേശിച്ചിരിക്കുന്നത്. പുതിയ കരാറിലെ വ്യവസ്ഥകൾ പ്രകാരം വാർഷികാവധിക്ക് പോകുന്ന തൊഴിലാളിക്ക് ശന്പളത്തോടുള്ള അവധിക്ക് അർഹനാണ്. തൊഴിൽ ദാതാവിനും ഗാർഹിക തൊഴിലാളികൾക്കും ഇടയിൽ സമത്വം ഉറപ്പാക്കുന്നതാണ് പുതിയ കരാറെന്ന് അംബാസിഡർ പറഞ്ഞു. ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെൻറുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഇമിഗ്രേഷൻ പ്രൊട്ടക്ഷൻ ഓഫീസർമാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഗാർഹിക തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ഏജന്റുമാർക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് സ്ഥാനപതി മുന്നറിയിപ്പ് നൽകി.
റിപ്പോർട്ട്: സലിം കോട്ടയിൽ
കരാറുമായി ബന്ധപ്പെട്ട് ഇന്ന് ഇന്ത്യൻ എംബസിയിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുവൈറ്റിൽ ഏകദേശം മൂന്നര ലക്ഷത്തോളം ഗാർഹിക തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. 70 ശതമാനം പുരുഷൻമാരും 30 ശതമാനം സ്ത്രീകളുമുള്ള വീട്ട് ജോലിക്കാരിൽ കൂടുതൽ പേരും ആന്ധ്ര, കേരള സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇപ്പോഴത്തെ ചൂഷണത്തിൽ നിന്നും ഗാർഹിക തൊഴിൽനിയമത്തിന്റെ പരിരക്ഷയിലേയ്ക്ക് വീട്ട് ജോലിക്കാർ മാറുമെന്നതാകും കരാർ വഴി ലഭിക്കുന്ന വലിയ നേട്ടം.
കഴിഞ്ഞ ദിവസമാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ സാന്നിധ്യത്തിൽ ധാരണ പത്രം ഒപ്പുവച്ചത്. പതിറ്റാണ്ടുകളായി ചൂഷണത്തിന് വിധേയമായി കൊണ്ടിരുന്ന വീട്ട് ജോലിക്കാർക്ക് ഗാർഹിക തൊഴിലാളി കരാർ പ്രകാരം നിയമത്തിന്റെ പൂർണ പരിരക്ഷ ലഭിക്കും. ഇന്ത്യയും കുവൈറ്റും തമ്മിൽ ഒപ്പുവച്ച ഗാർഹിക തൊഴിലാളി കരാർ ചരിത്രപരമായ മുന്നേറ്റമാണെന്നും ഇരുരാജ്യങ്ങളുടേയും ഉത്തരവാദിത്തങ്ങളിൽ സുതാര്യത കൈവരിക്കാനിത് സഹായിക്കുമെന്നും അംബാസിഡർ സിബി ജോർജ് വ്യക്തമാക്കി. കരാർ നിബന്ധന പ്രകാരം തൊഴിലാളിയുടെ പേരിൽ സ്പോണ്സർ ബാങ്കുകളിൽ സാലറി അക്കൗണ്ട് ആരംഭിക്കുകയും എല്ലാ മാസവസാനവും ശന്പളം തൊഴിലാളിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്യണം. പ്രതിദിനം എട്ട് മണിക്കൂറിൽ കുറയാത്ത തുടർച്ചയായ വിശ്രമം തൊഴിലാളിക്ക് അനുവദിക്കണം.
തൊഴിലാളിക്ക് ആരോഗ്യ പ്രശ്നമുണ്ടാകുന്പോൾ ചികത്സാ ചിലവ് തൊഴിലുടമ വഹിക്കണം അതോടൊപ്പം സൗജന്യ ആരോഗ്യ, അപകട ഇൻഷുറൻസ് നൽകണം. ജോലി നൽകുന്നതിന്റെ ഭാഗമായി പ്രത്യേക തുക ഈടക്കുവാൻ ഏജൻസികളെ അനുവദിക്കില്ലെന്നും ഇത്തരം വിഷയങ്ങൾ നിരീക്ഷിക്കുവാൻ പ്രത്യേക സംവിധാനമൊരുക്കുമെന്നും അംബാസിഡർ പറഞ്ഞു.
ഗാർഹിക തൊഴിലാളികൾക്കായി 24 മണിക്കൂറും ലഭ്യമായ ഹെൽപ്പ്ഡെസ്ക് എംബസിയിലും കുവൈറ്റ് സർക്കാരിന്റെ കീഴിലും ആരംഭിക്കും. തൊഴിലുടമയുമായി തർക്കത്തിലാകുന്ന ഗാർഹിക തൊഴിലാളികളെ താമസിപ്പിക്കുവാനായി എംബസിയുടെ നേതൃത്വത്തിൽ രണ്ട് ഷെൽറ്ററുകളാണ് രാജ്യത്തുള്ളത്. സ്ത്രീകളുടെ ഷെൽട്ടറിൽ ഒന്പത് പേരും പുരുഷ·ാരുടെ ഷെൽട്ടറിൽ മൂന്ന് അന്തേവാസികളുമാണ് നിലവിലുള്ളത്. കേസുകളുടെ പുരോഗതി അനുസരിച്ച് കഴിവതും വേഗത്തിൽ പൗര·ാരെ നാട്ടിലെത്തിക്കുകയാണ് പതിവെന്നും ഗാർഹിക തൊഴിലിടങ്ങളിൽ പ്രശ്നം നേരിടുന്നവർ ഷെൽട്ടറുകളിലേക്ക് വരാൻ മടിച്ചു നിൽക്കേണ്ടതില്ലെന്നും സിബി ജോർജ് പറഞ്ഞു. കരാറിന് പുറത്ത് ഇരു കക്ഷികളും തർക്കങ്ങൾ ഉണ്ടായാൽ ഗാർഹിക തൊഴിലാളിക്ക് സൗജന്യ നിയമ സഹായം ലഭ്യമാക്കും. തർക്കത്തിൽ പരിഹാരം ഉണ്ടാകുന്നത് വരെ കരാർ അനുസരിച്ചുള്ള ആനുകൂല്യങ്ങൾ ഗാർഹിക തൊഴിലാളിക്ക് ലഭ്യമാകും. നൂറ് ദിനാറാണ് ഏറ്റവും കുറഞ്ഞ കൂലിയായി നിർദ്ദേശിച്ചിരിക്കുന്നത്. പുതിയ കരാറിലെ വ്യവസ്ഥകൾ പ്രകാരം വാർഷികാവധിക്ക് പോകുന്ന തൊഴിലാളിക്ക് ശന്പളത്തോടുള്ള അവധിക്ക് അർഹനാണ്. തൊഴിൽ ദാതാവിനും ഗാർഹിക തൊഴിലാളികൾക്കും ഇടയിൽ സമത്വം ഉറപ്പാക്കുന്നതാണ് പുതിയ കരാറെന്ന് അംബാസിഡർ പറഞ്ഞു. ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെൻറുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഇമിഗ്രേഷൻ പ്രൊട്ടക്ഷൻ ഓഫീസർമാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഗാർഹിക തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ഏജന്റുമാർക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് സ്ഥാനപതി മുന്നറിയിപ്പ് നൽകി.
റിപ്പോർട്ട്: സലിം കോട്ടയിൽ