കുവൈറ്റ് സിറ്റി: കോവിഡ് മഹാമാരി മൂലം കുവൈറ്റിലേക്ക് മടങ്ങി വരാനാവാതെ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഐഎംസിസി ജിസിസി ചെയർമാൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകി. നിരവധി പ്രവാസികളാണ് ഒന്നരവർഷത്തിലേറെയായി തിരികെ വരാനാകാത്ത സംസ്ഥാനത്ത് പ്രതിസന്ധിയിൽ കഴിയുന്നത്.
നിലവിൽ പ്രവാസികൾക്ക് മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി കോവിഷീൽഡ് വാക്സിൻ നൽകുന്നുണ്ടെങ്കിലും, നിലവിൽ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർക്കും കുവൈറ്റ് സർക്കാരിന്റെ വെബ്സൈറ്റിൽ വിവരങ്ങൾ രേഖപ്പെടുത്താൻ സാധിക്കുന്നില്ല. രണ്ട് വാക്സിനും സ്വീകരിച്ച ശേഷമാണ് സംസ്ഥാനത്ത് സർട്ടിഫിക്കറ്റ് നൽകുന്നതെന്നിരിക്കെ, കുവൈറ്റ് സർക്കാർ രണ്ട് വാക്സിനേഷനുകളുടെയും വാക്സിനേഷൻ തീയതികളും ബാച്ച് നന്പറും നൽകാൻ ആവശ്യപ്പെടുന്നതായി സർക്കാർ നൽകിയ കത്തിൽ പറയുന്നു.
അതോടൊപ്പം ഓക്സ്ഫോർഡ് വാക്സിന് കോവിഷീൽഡ് എന്നും അസ്ട്രസെനക്ക എന്നും സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുന്പോഴും കുവൈറ്റ് ഇതുവരെ ഇതംഗീകരിച്ചിട്ടില്ല. വിഷയത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അടിയന്തര സഹായം ലഭിക്കേണ്ടതുണ്ട്. അതോടൊപ്പം നാട്ടിൽ കുടുങ്ങിപ്പെയ പ്രവാസികളിൽ വാക്സിൻ സ്വീകരിച്ചവർക്ക് കുവൈറ്റിലേക്ക് തിരികെ പ്രവേശനം അനുവദിക്കാൻ കുവൈറ്റ് സർക്കാറിൽ നിന്ന് അനുമതി നേടിയെടുക്കാൻ കേന്ദ്ര സർക്കാറിന്റെ ഇടപെടലുണ്ടാവണം, ഇതിനായി സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
റിപ്പോർട്ട്: സലിം കോട്ടയിൽ
നിലവിൽ പ്രവാസികൾക്ക് മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി കോവിഷീൽഡ് വാക്സിൻ നൽകുന്നുണ്ടെങ്കിലും, നിലവിൽ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർക്കും കുവൈറ്റ് സർക്കാരിന്റെ വെബ്സൈറ്റിൽ വിവരങ്ങൾ രേഖപ്പെടുത്താൻ സാധിക്കുന്നില്ല. രണ്ട് വാക്സിനും സ്വീകരിച്ച ശേഷമാണ് സംസ്ഥാനത്ത് സർട്ടിഫിക്കറ്റ് നൽകുന്നതെന്നിരിക്കെ, കുവൈറ്റ് സർക്കാർ രണ്ട് വാക്സിനേഷനുകളുടെയും വാക്സിനേഷൻ തീയതികളും ബാച്ച് നന്പറും നൽകാൻ ആവശ്യപ്പെടുന്നതായി സർക്കാർ നൽകിയ കത്തിൽ പറയുന്നു.
അതോടൊപ്പം ഓക്സ്ഫോർഡ് വാക്സിന് കോവിഷീൽഡ് എന്നും അസ്ട്രസെനക്ക എന്നും സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുന്പോഴും കുവൈറ്റ് ഇതുവരെ ഇതംഗീകരിച്ചിട്ടില്ല. വിഷയത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അടിയന്തര സഹായം ലഭിക്കേണ്ടതുണ്ട്. അതോടൊപ്പം നാട്ടിൽ കുടുങ്ങിപ്പെയ പ്രവാസികളിൽ വാക്സിൻ സ്വീകരിച്ചവർക്ക് കുവൈറ്റിലേക്ക് തിരികെ പ്രവേശനം അനുവദിക്കാൻ കുവൈറ്റ് സർക്കാറിൽ നിന്ന് അനുമതി നേടിയെടുക്കാൻ കേന്ദ്ര സർക്കാറിന്റെ ഇടപെടലുണ്ടാവണം, ഇതിനായി സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
റിപ്പോർട്ട്: സലിം കോട്ടയിൽ