അസ്ട്രാ സെനേക്ക വാക്സിനേഷനെ തുടർന്ന് ലൈപ്സിഷിൽ മധ്യവയസ്കൻ മരിച്ചു

11:35 PM Jun 10, 2021 | Deepika.com
ബെർലിൻ: അസ്ട്രാസെനെക്ക വാക്സിനേഷനെത്തുടർന്ന് ലൈപ്സിഗിൽ ഒരു മധ്യവയസ്കൻ മരിച്ചു. ലൈപ്സിഗ് യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് മസ്തിഷ്ക ത്രോംബോസിസ് രോഗം ബാധിച്ചാണ് മരണം. ലബോറട്ടറി ഫലങ്ങൾ വാക്സിനേഷനുമായുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു,മരണം സംബന്ധിച്ച വിവരങ്ങൾ പക്ഷേ ഇതുവരെ പൂർത്തിയായിട്ടില്ലന്ന് ആശുപത്രി വക്താവ് പറഞ്ഞു.

കേസ് ഇപ്പോൾ കൂടുതൽ പരിശോധനയ്ക്കും വിലയിരുത്തലിനുമായി പോൾ എർലിഷ് ഇൻസ്ററിറ്റ്യൂട്ടിന് (പിഐഐ) അയച്ചിട്ടുണ്ട്. ജർമനിയിൽ എല്ലാ മുതിർന്നവർക്കും അസ്ട്രാ സനെക്കാ വാക്സിന് അംഗീകാരം നൽകിയിട്ടുണ്ട്, എന്നാൽ 60 വയസും അതിൽ കൂടുതലുമുള്ള ആളുകൾക്ക് മാത്രമേ ഇത് ശുപാർശ ചെയ്തിട്ടുള്ളൂ. അപകടകരമായ പാർശ്വഫലങ്ങളുടെ സാധ്യതയുള്ള കാരണം
വാക്സിനേഷനു ശേഷമുള്ള സെറിബ്രൽ സിര ത്രോംബോസിസ് ലോകമെന്പാടും ഭയം ഉളവാക്കിയിരുന്നു.

മെയ് ആദ്യം മുതൽ അസ്ട്രാസെനെക്കയ്ക്കുള്ള മുൻഗണന നീക്കിയിരുന്നു. എല്ലാ മുതിർന്നവർക്കും അസ്ട്രാസെനെക്ക അംഗീകരിച്ചു. പ്രാഥമികമായി 60 വയസിന് മുകളിലുള്ളവർക്കും ചെറുപ്പക്കാർക്കും വാക്സിൻ നൽകാൻ സ്റ്റാൻഡിംഗ് വാക്സിനേഷൻ കമ്മീഷൻ (സ്റ്റിക്കോ) ശുപാർശ ചെയ്യുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ