കുവൈറ്റ് സിറ്റി : കോവിഡിനെ തുടർന്ന് അനിശ്ചിതാവസ്ഥയിലായ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം. ആറ് വിദ്യാഭ്യാസ മേഖലകളിൽ 321 സ്കൂളിലായി 49,000-ത്തിലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. രക്ഷിതാക്കളുടെ അനുമതിയോടും അവരുടെ ആശങ്ക പരിഹരിച്ചുമാണ് പരീക്ഷകൾ സംഘടിപ്പിച്ചത്.
കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിൽ സിലബസ് വെട്ടിക്കുറച്ചാണ് ഇത്തവണ പരീക്ഷകൾ നടത്തുന്നത്. സ്കൂളുകളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് സജ്ജീകരണങ്ങൾ ഒരുക്കിയതെന്ന് പൊതു വിദ്യാഭ്യാസ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഒസാമ അൽ സുൽത്താൻ അറിയിച്ചു.
കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിൽ സിലബസ് വെട്ടിക്കുറച്ചാണ് ഇത്തവണ പരീക്ഷകൾ നടത്തുന്നത്. സ്കൂളുകളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് സജ്ജീകരണങ്ങൾ ഒരുക്കിയതെന്ന് പൊതു വിദ്യാഭ്യാസ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഒസാമ അൽ സുൽത്താൻ അറിയിച്ചു.