കുവൈറ്റ് സിറ്റി: പ്രവാസികളുടെ വാക്സിനേഷൻ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട് ഡൽഹി ഹൈക്കോടതിയിൽ പ്രവാസി ലീഗൽ ഹർജി സമർപ്പിക്കുകയും തുടർന്ന്
പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതിനിർദേശം നൽകുകയും ചെയ്തിരുന്നു. തുടർന്ന് ഈ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിഗ് പ്രൊസീജിയർ ( (എസ്ഒപി)കേന്ദ്ര സർക്കാർ ഇറക്കിയത്.
യാത്ര നിയന്ത്രണങ്ങൾ മൂലം വിദേശത്തേക്ക് മടങ്ങാൻ സാധിക്കാതെ നാട്ടിൽ തങ്ങുന്ന പ്രവാസികൾക്കും, സ്റ്റുഡൻറ് വിസയിൽ പഠനാവശ്യത്തിന് വിദേശത്ത് പോകുന്ന വിദ്യാർഥികൾക്കും കോവിഡ് വാക്സിനേഷനിൽ മുൻഗണന ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുക, വാക്സിനേഷൻ സർട്ടിഫിക്കറ്റിന് വിദേശ രാജ്യങ്ങളിൽ സാധുത ലഭിക്കുന്നതിനായി സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നന്പർ ഉൾപ്പെടുത്താൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകുക, വാക്സിനേഷൻ സർട്ടിഫിക്കറ്റിന് വിദേശ രാജ്യങ്ങളിൽ അംഗീകാരം ലഭിക്കുന്നതിനായി ഇന്ത്യൻ നിർമിത കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവരുടെ സർട്ടിഫിക്കറ്റിൽ പൂർണമായ പേര് ന്ധഓക്സ്ഫോർഡ്-അസ്ട്രാസെനക്കന്ധ എന്ന് രേഖപ്പെടുത്താൻ നടപടിയെടുക്കുക, ഇന്ത്യൻ നിർമ്മിത കോവാക്സിന് ലോക ആരോഗ്യ സംഘടനയുടേയും, മറ്റു രാജ്യങ്ങളുടേയും അംഗീകാരം ലഭിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുക, നിലവിൽ കോവിഷീൽഡ് വാക്സിൻ സ്വീകരിക്കുന്നവരുടെ രണ്ടു ഡോസുകൾ ഇടയിലുള്ള സമയപരിധി 84 ദിവസം ആയതിനാൽ ഈ നിബന്ധന പ്രവാസികളുടെ വിഷയത്തിൽ പരമാവധി കുറയ്ക്കാൻ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.
ഹൈക്കോടതി വിധിക്കുശേഷം പ്രവാസികളുടെ വാക്സിനേഷൻ പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായി നടപടികൾ വേഗത്തിലാക്കിയ സർക്കാരിന്റ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം, ഗ്ലോബൽ വക്താവും കുവൈറ്റ് കണ്ട്രി ഹെഡുമായ ബാബു ഫ്രാൻസീസ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതിനിർദേശം നൽകുകയും ചെയ്തിരുന്നു. തുടർന്ന് ഈ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിഗ് പ്രൊസീജിയർ ( (എസ്ഒപി)കേന്ദ്ര സർക്കാർ ഇറക്കിയത്.
യാത്ര നിയന്ത്രണങ്ങൾ മൂലം വിദേശത്തേക്ക് മടങ്ങാൻ സാധിക്കാതെ നാട്ടിൽ തങ്ങുന്ന പ്രവാസികൾക്കും, സ്റ്റുഡൻറ് വിസയിൽ പഠനാവശ്യത്തിന് വിദേശത്ത് പോകുന്ന വിദ്യാർഥികൾക്കും കോവിഡ് വാക്സിനേഷനിൽ മുൻഗണന ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുക, വാക്സിനേഷൻ സർട്ടിഫിക്കറ്റിന് വിദേശ രാജ്യങ്ങളിൽ സാധുത ലഭിക്കുന്നതിനായി സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നന്പർ ഉൾപ്പെടുത്താൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകുക, വാക്സിനേഷൻ സർട്ടിഫിക്കറ്റിന് വിദേശ രാജ്യങ്ങളിൽ അംഗീകാരം ലഭിക്കുന്നതിനായി ഇന്ത്യൻ നിർമിത കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവരുടെ സർട്ടിഫിക്കറ്റിൽ പൂർണമായ പേര് ന്ധഓക്സ്ഫോർഡ്-അസ്ട്രാസെനക്കന്ധ എന്ന് രേഖപ്പെടുത്താൻ നടപടിയെടുക്കുക, ഇന്ത്യൻ നിർമ്മിത കോവാക്സിന് ലോക ആരോഗ്യ സംഘടനയുടേയും, മറ്റു രാജ്യങ്ങളുടേയും അംഗീകാരം ലഭിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുക, നിലവിൽ കോവിഷീൽഡ് വാക്സിൻ സ്വീകരിക്കുന്നവരുടെ രണ്ടു ഡോസുകൾ ഇടയിലുള്ള സമയപരിധി 84 ദിവസം ആയതിനാൽ ഈ നിബന്ധന പ്രവാസികളുടെ വിഷയത്തിൽ പരമാവധി കുറയ്ക്കാൻ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.
ഹൈക്കോടതി വിധിക്കുശേഷം പ്രവാസികളുടെ വാക്സിനേഷൻ പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായി നടപടികൾ വേഗത്തിലാക്കിയ സർക്കാരിന്റ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം, ഗ്ലോബൽ വക്താവും കുവൈറ്റ് കണ്ട്രി ഹെഡുമായ ബാബു ഫ്രാൻസീസ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ