കുവൈറ്റ് സിറ്റി : ത്രിദിന സന്ദർശനത്തിനായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ബുധനാഴ്ച കുവൈറ്റിലെത്തും. വിദേശകാര്യ മന്ത്രിയായി സ്ഥാനമേറ്റ ശേഷം ആദ്യമായാണ് എസ്. ജയശങ്കർ കുവൈത്ത് സന്ദർക്കുന്നത്. ഉഭയകക്ഷി പ്രാധാന്യമുള്ള വിഷയങ്ങളിലും മേഖലയിലും അന്താരാഷ്ട്ര തലത്തിലും ഇരു രാജ്യങ്ങൾക്കും താൽപര്യമുള്ള പൊതുവിഷയങ്ങളിലും ചർച്ചകൾ നടത്തുമെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ മുഹമ്മദ് അൽ സബയുടെ പ്രത്യേക ക്ഷണപ്രകാരമാണ് എസ്. ജയശങ്കർ കുവൈറ്റിലെത്തുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യക്ക് നൽകുന്ന മെഡിക്കൽ സഹായം തുടരുന്നനിടെയാണ് വിദേശകാര്യമന്ത്രിയുടെ കുവൈറ്റ് സന്ദർശനം. ആഗോള തലത്തിൽ തന്നെ കോവിഡ് രൂക്ഷമായപ്പോൾ ആദ്യം സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങളിലൊന്നാണ് കുവൈറ്റ്. 2800 മെട്രിക് ടണ്‍ ഓക്സിജനും ലിക്വിഡ് മെഡിക്കൽ ഓക്സിജൻ ടാങ്കറുകളും ഓക്സിജൻ സിലിണ്ടറുകളും ഓക്സിജൻ കോണ്‍സെൻട്രേറ്ററുകളുമാണ് വിമാനം, കപ്പൽ മാർഗമായി കുവൈറ്റിൽനിന്ന് കയറ്റി അയച്ചത്.
പത്ത് ലക്ഷത്തിലധികം ഇന്ത്യക്കാർ താമസിക്കുന്ന കുവൈറ്റിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നും കുവൈറ്റിലേക്ക് ഏർപ്പെടുത്തിയ യാത്ര നിരോധനവും ചർച്ച ചെയ്യുമെന്നാണ് സൂചനകൾ. കോവിഡ് വ്യാപനത്തെ തുടർന്നായിരുന്നു ഇന്ത്യ, ശ്രീലങ്ക, പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ 34 രാജ്യങ്ങളിൽ നിന്നും കുവൈറ്റിലേക്കുള്ള വിമാന സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. യാത്ര നിരോധനത്തെ തുടർന്ന് ആയിരക്കണക്കിന് പ്രവാസികളാണ് തിരികെ മടങ്ങനാകാതെ നാട്ടിൽ കുടുങ്ങി കിടക്കുന്നത്.
കോവിഷീൽഡ് വാക്സിൻ സ്വീകരിച്ച് കുവൈറ്റിലേക്ക് തിരികെ വരുന്ന ഇന്ത്യൻ പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളും മന്ത്രിതല കൂടികാഴ്ചയിൽ ചർച്ചയാകും . ഫൈസർ ബയോണ്‍ടെക്, ഓക്സ്ഫഡ് ആസ്ട്രസെനക, മോഡേണ, ജോണ്സണ് ആൻഡ് ജോണ്സണ് തുടങ്ങീ അംഗീകൃത വാക്സിൻ എടുത്തവർക്ക് മാത്രമാണ് കുവൈറ്റ് ക്വാറൻറീൻ ഇളവ് നൽകുന്നത്. ഓക്സ്ഫഡ് സർവകലാശാല രൂപം നൽകി ആസ്ട്രസെനക കന്പനി നിർമിക്കുന്ന വാക്സിൻ ഇന്ത്യയിലും വിദേശത്തും രണ്ടു പേരുകളിൽ അറിയപ്പെടുന്നതാണ് പ്രതിസന്ധിക്ക് കാരണമായത്.
വ്യാപാരം, നിക്ഷേപം, എണ്ണ, പെട്രോകെമിക്കൽസ്, പ്രതിരോധം, സംസ്കാരം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളിൽ മന്ത്രിമാർ ചർച്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് കുവൈറ്റ് അമീറിന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കൈമാറും. കുവൈറ്റും ഇന്ത്യയും തമ്മിൽ നയതന്ത്ര ബന്ധം ആരംഭിച്ചതിന്റെ അറുപതാം വാർഷിക ആഘോഷങ്ങളിലും വിദേശകാര്യ മന്ത്രി പങ്കെടുക്കും. രാജ്യത്ത് ഏറ്റവും കൂടുതൽ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മന്ത്രിതല സന്ദർശനത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുന്നത് ഇന്ത്യൻ സമൂഹം പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്.
റിപ്പോർട്ട്: സലിം കോട്ടയിൽ
വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ മുഹമ്മദ് അൽ സബയുടെ പ്രത്യേക ക്ഷണപ്രകാരമാണ് എസ്. ജയശങ്കർ കുവൈറ്റിലെത്തുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യക്ക് നൽകുന്ന മെഡിക്കൽ സഹായം തുടരുന്നനിടെയാണ് വിദേശകാര്യമന്ത്രിയുടെ കുവൈറ്റ് സന്ദർശനം. ആഗോള തലത്തിൽ തന്നെ കോവിഡ് രൂക്ഷമായപ്പോൾ ആദ്യം സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങളിലൊന്നാണ് കുവൈറ്റ്. 2800 മെട്രിക് ടണ്‍ ഓക്സിജനും ലിക്വിഡ് മെഡിക്കൽ ഓക്സിജൻ ടാങ്കറുകളും ഓക്സിജൻ സിലിണ്ടറുകളും ഓക്സിജൻ കോണ്‍സെൻട്രേറ്ററുകളുമാണ് വിമാനം, കപ്പൽ മാർഗമായി കുവൈറ്റിൽനിന്ന് കയറ്റി അയച്ചത്.
പത്ത് ലക്ഷത്തിലധികം ഇന്ത്യക്കാർ താമസിക്കുന്ന കുവൈറ്റിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നും കുവൈറ്റിലേക്ക് ഏർപ്പെടുത്തിയ യാത്ര നിരോധനവും ചർച്ച ചെയ്യുമെന്നാണ് സൂചനകൾ. കോവിഡ് വ്യാപനത്തെ തുടർന്നായിരുന്നു ഇന്ത്യ, ശ്രീലങ്ക, പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ 34 രാജ്യങ്ങളിൽ നിന്നും കുവൈറ്റിലേക്കുള്ള വിമാന സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. യാത്ര നിരോധനത്തെ തുടർന്ന് ആയിരക്കണക്കിന് പ്രവാസികളാണ് തിരികെ മടങ്ങനാകാതെ നാട്ടിൽ കുടുങ്ങി കിടക്കുന്നത്.
കോവിഷീൽഡ് വാക്സിൻ സ്വീകരിച്ച് കുവൈറ്റിലേക്ക് തിരികെ വരുന്ന ഇന്ത്യൻ പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളും മന്ത്രിതല കൂടികാഴ്ചയിൽ ചർച്ചയാകും . ഫൈസർ ബയോണ്‍ടെക്, ഓക്സ്ഫഡ് ആസ്ട്രസെനക, മോഡേണ, ജോണ്സണ് ആൻഡ് ജോണ്സണ് തുടങ്ങീ അംഗീകൃത വാക്സിൻ എടുത്തവർക്ക് മാത്രമാണ് കുവൈറ്റ് ക്വാറൻറീൻ ഇളവ് നൽകുന്നത്. ഓക്സ്ഫഡ് സർവകലാശാല രൂപം നൽകി ആസ്ട്രസെനക കന്പനി നിർമിക്കുന്ന വാക്സിൻ ഇന്ത്യയിലും വിദേശത്തും രണ്ടു പേരുകളിൽ അറിയപ്പെടുന്നതാണ് പ്രതിസന്ധിക്ക് കാരണമായത്.
വ്യാപാരം, നിക്ഷേപം, എണ്ണ, പെട്രോകെമിക്കൽസ്, പ്രതിരോധം, സംസ്കാരം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളിൽ മന്ത്രിമാർ ചർച്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് കുവൈറ്റ് അമീറിന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കൈമാറും. കുവൈറ്റും ഇന്ത്യയും തമ്മിൽ നയതന്ത്ര ബന്ധം ആരംഭിച്ചതിന്റെ അറുപതാം വാർഷിക ആഘോഷങ്ങളിലും വിദേശകാര്യ മന്ത്രി പങ്കെടുക്കും. രാജ്യത്ത് ഏറ്റവും കൂടുതൽ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മന്ത്രിതല സന്ദർശനത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുന്നത് ഇന്ത്യൻ സമൂഹം പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്.
റിപ്പോർട്ട്: സലിം കോട്ടയിൽ