കുവൈറ്റ് സിറ്റി : രാജ്യത്ത് ജോണ്സണ് ആന്റ് ജോണ്സണ് വാക്സിൻ അടിയന്തരമായി ഉപയോഗിക്കുന്നതിന് ആരോഗ്യ മന്ത്രാലയം അനുമതി നൽകി. ഫൈസറിനും ഓക്സ്ഫോർഡ് അസ്ട്രാനിക്കക്കുംശേഷം അടിയന്തര ഉപയോഗത്തിനായി കുവൈറ്റിൽ അംഗീകാരം നൽകുന്ന മൂന്നാമത്തെ വാക്സിനാണ് ജോണ്സണ് ആന്റ് ജോണ്സനെന്ന് അധികൃതർ അറിയിച്ചു.
വാക്സിനുകളുടെ സുരക്ഷ, ഫലപ്രാപ്തി, ഗുണനിലവാരം എന്നിവയെക്കുറിച്ച് സമഗ്രമായ വിലയിരുത്തൽ നടത്തിയ ശേഷമാണ് അംഗീകാരം നൽകിയതെന്ന് അസിസ്റ്റന്റ് സെക്രട്ടറി ഡോ. അബ്ദുല്ല അൽ ബദർ പറഞ്ഞു. വാക്സിൻ ഒരൊറ്റ ഡോസ് മാത്രമായിട്ടാണ് എടുക്കുക. വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലങ്ങൾ മന്ത്രിമാർ അടങ്ങിയ സാങ്കേതിക സമിതി പരിശോധിച്ചതായും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അബ്ദുല്ല അൽ ബദർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മോഡേണ, ജോണ്സണ് ആൻഡ് ജോണ്സണ് കന്പനികളുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം കരാറിൽ ഏർപ്പെട്ടത്.
റിപ്പോർട്ട്: സലിം കോട്ടയിൽ
വാക്സിനുകളുടെ സുരക്ഷ, ഫലപ്രാപ്തി, ഗുണനിലവാരം എന്നിവയെക്കുറിച്ച് സമഗ്രമായ വിലയിരുത്തൽ നടത്തിയ ശേഷമാണ് അംഗീകാരം നൽകിയതെന്ന് അസിസ്റ്റന്റ് സെക്രട്ടറി ഡോ. അബ്ദുല്ല അൽ ബദർ പറഞ്ഞു. വാക്സിൻ ഒരൊറ്റ ഡോസ് മാത്രമായിട്ടാണ് എടുക്കുക. വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലങ്ങൾ മന്ത്രിമാർ അടങ്ങിയ സാങ്കേതിക സമിതി പരിശോധിച്ചതായും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അബ്ദുല്ല അൽ ബദർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മോഡേണ, ജോണ്സണ് ആൻഡ് ജോണ്സണ് കന്പനികളുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം കരാറിൽ ഏർപ്പെട്ടത്.
റിപ്പോർട്ട്: സലിം കോട്ടയിൽ