ജിദ്ദ: ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്റെ സാമൂഹിക പിന്നാക്കാവസ്ഥയെ കുറിച്ച് പഠനം നടത്തി റിപ്പോർട്ട് ചെയ്യാൻ ഒന്നാം യുപിഎസർക്കാർ നിയോഗിച്ച സച്ചാർ കമ്മീഷൻ ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്റെ ദുരിതപൂർണമായ പിന്നാക്കാവസ്ഥക്ക് പരിഹാരമായി നിർദേശിച്ച ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങൾ മറ്റു് സംസ്ഥാനങ്ങളെ പോലെ കേരളത്തിലും പൂർണമായും മുസ്ലിം സമുദായത്തിന് നൽകണമെന്ന് ജിദ്ദ കെഎംസി. സെൻട്രൽ കമ്മിറ്റി ഭാരവാഹികളുടെ യോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
മുസ്ലിം സമുദായത്തിന് മാത്രം അവകാശപ്പെട്ട പദ്ധതി ആനുകൂല്യങ്ങൾ 80:20 എന്ന തോതിൽ മറ്റ് ന്യൂനപക്ഷങ്ങൾക്കായ് വീതംവച്ചത് പൊറുക്കാനാവാത്ത പാതകമായിരുന്നു. ഒന്നാം പിണറായി സർക്കാർ ക്ഷേമ പദ്ധതികൾക്കും സ്കോളർഷിപ്പിനും മുസ്ലിം എന്നതിന് പകരം ന്യൂനപക്ഷം എന്ന് മാറ്റിയത്. കേരളത്തിൽ ക്രൈസ്തവ വർഗീയ വാദികളും സംഘ് പരിവാരും മുസ്ലിം വിരുദ്ധ പ്രചാരണത്തിന് ആയുധമാക്കിയിട്ടും ഇടത് സർക്കാർ മൗനം പാലിച്ചത് മുസ്ലിം വിരുദ്ധ പൊതുബോധം സൃഷ്ടിക്കാനായിരുന്നു.
നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരം അഞ്ച് വർഷം കൊണ്ട് മാത്രം പതിനെട്ടായിരം സർക്കാർ ജോലി തസ്തികകളാണ് മുസ്ലിംങ്ങൾക്ക് നഷ്ടമായത്. നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിന് മുന്പും ശേഷവുമായി പതിനായിരക്കണക്കിന് അർഹമായ അവസരങ്ങൾ മുസ്ലിംങ്ങൾക്ക് നഷ്ടപെട്ടിട്ടുണ്ട്. എന്നിട്ടും അനർഹമായി മുസ്ലിംങ്ങൾ പലതും നേടിയെടുക്കുന്നു എന്ന പ്രചാരണം കേരളത്തിൽ സർവ്വത്ര സജീവമാണ്. ഇതിനൊക്കെ ഒരു വ്യക്തത വരുത്താനും തെറ്റിദ്ധാരണകൾ ഒഴിവാക്കാനും വർഗീയ പ്രചാരണത്തിന് അറുതി കുറിക്കാനും കേരളത്തിലെ വിദ്യാഭ്യാസ രംഗത്തും സർക്കാർ സർവീസിലും മറ്റു മേഖലയിലും ആർക്കൊക്കെ എത്രയൊക്കെ അവസരങ്ങളും ആനുകൂല്യങ്ങളും ലഭിച്ചു എന്ന് വ്യക്തമാക്കുന്ന സന്പൂർണ ധവളപത്രം പുറത്തിറക്കണമെന്ന് ജിദ്ദ കെ.എംസിസി സർക്കാരിനോട് അഭ്യാർഥിച്ചു.
അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. അൻവർ ചേരങ്കെ ചർച്ച ഉദ്ഘാടനം ചെയ്തു. നിസാം മന്പാട്, സി.കെ. റസാഖ് മാസ്റ്റർ, പിസിഎ റഹ്മാൻ, ഇസ്മായീൽ മുണ്ടക്കുളം ലത്തീഫ് മുസ്ലാ രങ്ങാടി, ഇസ്ഹാഖ് പൂണ്ടോളി നാസർ മച്ചിങ്ങൽ എന്നിവർ ചർച്ചയിൽ പങ്കെടുന്നു. അബൂബക്കർ അരിന്പ്ര സ്വാഗതവും, ശിഹാബ് താമരകുളം നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: മുസ്തഫ കെ.ടി. പെരുവള്ളൂർ
മുസ്ലിം സമുദായത്തിന് മാത്രം അവകാശപ്പെട്ട പദ്ധതി ആനുകൂല്യങ്ങൾ 80:20 എന്ന തോതിൽ മറ്റ് ന്യൂനപക്ഷങ്ങൾക്കായ് വീതംവച്ചത് പൊറുക്കാനാവാത്ത പാതകമായിരുന്നു. ഒന്നാം പിണറായി സർക്കാർ ക്ഷേമ പദ്ധതികൾക്കും സ്കോളർഷിപ്പിനും മുസ്ലിം എന്നതിന് പകരം ന്യൂനപക്ഷം എന്ന് മാറ്റിയത്. കേരളത്തിൽ ക്രൈസ്തവ വർഗീയ വാദികളും സംഘ് പരിവാരും മുസ്ലിം വിരുദ്ധ പ്രചാരണത്തിന് ആയുധമാക്കിയിട്ടും ഇടത് സർക്കാർ മൗനം പാലിച്ചത് മുസ്ലിം വിരുദ്ധ പൊതുബോധം സൃഷ്ടിക്കാനായിരുന്നു.
നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരം അഞ്ച് വർഷം കൊണ്ട് മാത്രം പതിനെട്ടായിരം സർക്കാർ ജോലി തസ്തികകളാണ് മുസ്ലിംങ്ങൾക്ക് നഷ്ടമായത്. നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിന് മുന്പും ശേഷവുമായി പതിനായിരക്കണക്കിന് അർഹമായ അവസരങ്ങൾ മുസ്ലിംങ്ങൾക്ക് നഷ്ടപെട്ടിട്ടുണ്ട്. എന്നിട്ടും അനർഹമായി മുസ്ലിംങ്ങൾ പലതും നേടിയെടുക്കുന്നു എന്ന പ്രചാരണം കേരളത്തിൽ സർവ്വത്ര സജീവമാണ്. ഇതിനൊക്കെ ഒരു വ്യക്തത വരുത്താനും തെറ്റിദ്ധാരണകൾ ഒഴിവാക്കാനും വർഗീയ പ്രചാരണത്തിന് അറുതി കുറിക്കാനും കേരളത്തിലെ വിദ്യാഭ്യാസ രംഗത്തും സർക്കാർ സർവീസിലും മറ്റു മേഖലയിലും ആർക്കൊക്കെ എത്രയൊക്കെ അവസരങ്ങളും ആനുകൂല്യങ്ങളും ലഭിച്ചു എന്ന് വ്യക്തമാക്കുന്ന സന്പൂർണ ധവളപത്രം പുറത്തിറക്കണമെന്ന് ജിദ്ദ കെ.എംസിസി സർക്കാരിനോട് അഭ്യാർഥിച്ചു.
അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. അൻവർ ചേരങ്കെ ചർച്ച ഉദ്ഘാടനം ചെയ്തു. നിസാം മന്പാട്, സി.കെ. റസാഖ് മാസ്റ്റർ, പിസിഎ റഹ്മാൻ, ഇസ്മായീൽ മുണ്ടക്കുളം ലത്തീഫ് മുസ്ലാ രങ്ങാടി, ഇസ്ഹാഖ് പൂണ്ടോളി നാസർ മച്ചിങ്ങൽ എന്നിവർ ചർച്ചയിൽ പങ്കെടുന്നു. അബൂബക്കർ അരിന്പ്ര സ്വാഗതവും, ശിഹാബ് താമരകുളം നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: മുസ്തഫ കെ.ടി. പെരുവള്ളൂർ