കുവൈറ്റ് സിറ്റി : കുവൈറ്റ് സർക്കാർ പ്രതിനിധികൾ പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാതിരുന്നതിനാൽ ഇന്ന് ചേർന്ന ദേശീയ അസംബ്ലി സമ്മേളനം മാറ്റിവച്ചതായി സ്പീക്കർ മർസൂക്ക് അൽ ഖാനിം അറിയിച്ചു.
എംപിമാർ മന്ത്രിമാരുടെ സീറ്റുകൾ എംപിമാർ കൈയേറിയതിനെ തുടർന്നുണ്ടായ അനിഷ്ട സംഭവങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായത്. പ്രതിപക്ഷവും ഭരണപക്ഷവും തമിലുള്ള തർക്കം തുടരുന്നത് കടുത്ത പ്രതിസന്ധിയാണ് കുവൈറ്റിൽ സൃഷ്ടിച്ചിരിക്കുന്നത്. അതിനിടെ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് സർക്കാർ അറിയിച്ചതായി സ്പീക്കർ മർസൂഖ് അൽ ഗാനിം പറഞ്ഞു. ഭരണഘടനയുടെ ആർട്ടിക്കിൾ 116 പ്രകാരം സർക്കാർ പ്രതിനിധികളായി പ്രധാനമന്ത്രിയോ മന്ത്രിമാരോ സമ്മേളനത്തിൽ പങ്കെടുത്താൽ മാത്രമേ പാർലമെൻറ് യോഗത്തിന് നിയമസാധുത ലഭിക്കുകയുള്ളൂ. തർക്കങ്ങൾ തുടരുന്നത് രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വത്തിന് കാരണമാകുമെന്നാണ് കരുതപ്പെടുന്നത്.
റിപ്പോർട്ട്: സലിം കോട്ടയിൽ
എംപിമാർ മന്ത്രിമാരുടെ സീറ്റുകൾ എംപിമാർ കൈയേറിയതിനെ തുടർന്നുണ്ടായ അനിഷ്ട സംഭവങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായത്. പ്രതിപക്ഷവും ഭരണപക്ഷവും തമിലുള്ള തർക്കം തുടരുന്നത് കടുത്ത പ്രതിസന്ധിയാണ് കുവൈറ്റിൽ സൃഷ്ടിച്ചിരിക്കുന്നത്. അതിനിടെ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് സർക്കാർ അറിയിച്ചതായി സ്പീക്കർ മർസൂഖ് അൽ ഗാനിം പറഞ്ഞു. ഭരണഘടനയുടെ ആർട്ടിക്കിൾ 116 പ്രകാരം സർക്കാർ പ്രതിനിധികളായി പ്രധാനമന്ത്രിയോ മന്ത്രിമാരോ സമ്മേളനത്തിൽ പങ്കെടുത്താൽ മാത്രമേ പാർലമെൻറ് യോഗത്തിന് നിയമസാധുത ലഭിക്കുകയുള്ളൂ. തർക്കങ്ങൾ തുടരുന്നത് രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വത്തിന് കാരണമാകുമെന്നാണ് കരുതപ്പെടുന്നത്.
റിപ്പോർട്ട്: സലിം കോട്ടയിൽ