ഒറ്റപ്പാലം: നഗരസഭാ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ അടഞ്ഞുകിടന്ന 17 മുറികൾകൂടി ലേലത്തിൽ പോയി. നഗരസഭാ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ വർഷങ്ങളായി അടഞ്ഞുകിടക്കയായിരുന്ന 17 മുറികൾക്കു കൂടിയാണ് വാടകക്കാരെത്തിയത്.
നിക്ഷേപത്തുക കുറച്ചതിനുശേഷം നടത്തിയ ലേലത്തിൽ താഴത്തെനിലയിലെ മുറികളാണ് വാടകയ്ക്കു പോയത്. 70രൂപ തറവില നിശ്ചയിച്ചിരുന്ന ലേലത്തിൽ തുക 116 രൂപവരെ ഉയർന്നിരുന്നു. 17 മുറികളുടെ നിക്ഷേപ ഇനത്തിൽ 64 ലക്ഷം രൂപയാണ് നഗരസഭയ്ക്ക് ലഭിച്ചത്. 95,000 രൂപ വാടകയിനത്തിൽ പ്രതിമാസവരുമാനമായി ലഭിക്കും.
താഴത്തെ നിലയിൽ ഇനി 900 ചതുരശ്രയടി വലിപ്പമുള്ള ഹാളടക്കം ആറ് മുറികളാണ് ഒഴിവുള്ളത്.
നഗരസഭാ മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സിലെ മൂന്നുകടമുറികളും ലേലത്തിൽപ്പോയി. 2019ൽ ഉദ്ഘാടനം കഴിഞ്ഞ് കിടന്നിരുന്ന കടമുറികൾ പകുതിയിലേറെയും വാടകയ്ക്ക് പോകാതെ കിടക്കുകയായിരുന്നു.
നിക്ഷേപത്തുക കുറച്ചതിനുശേഷം നടത്തിയ ലേലത്തിൽ താഴത്തെനിലയിലെ മുറികളാണ് വാടകയ്ക്കു പോയത്. 70രൂപ തറവില നിശ്ചയിച്ചിരുന്ന ലേലത്തിൽ തുക 116 രൂപവരെ ഉയർന്നിരുന്നു. 17 മുറികളുടെ നിക്ഷേപ ഇനത്തിൽ 64 ലക്ഷം രൂപയാണ് നഗരസഭയ്ക്ക് ലഭിച്ചത്. 95,000 രൂപ വാടകയിനത്തിൽ പ്രതിമാസവരുമാനമായി ലഭിക്കും.
താഴത്തെ നിലയിൽ ഇനി 900 ചതുരശ്രയടി വലിപ്പമുള്ള ഹാളടക്കം ആറ് മുറികളാണ് ഒഴിവുള്ളത്.
നഗരസഭാ മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സിലെ മൂന്നുകടമുറികളും ലേലത്തിൽപ്പോയി. 2019ൽ ഉദ്ഘാടനം കഴിഞ്ഞ് കിടന്നിരുന്ന കടമുറികൾ പകുതിയിലേറെയും വാടകയ്ക്ക് പോകാതെ കിടക്കുകയായിരുന്നു.