കണ്ണൂര്‍: സഹകരണ സംഘങ്ങള്‍ വഴി നല്കുന്ന വിവിധ സാമൂഹികക്ഷേമ പെന്‍ഷനുകളുടെ വിതരണ ഇന്‍സെന്റീവ് വെട്ടിക്കുറയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് കോ-ഓപ്പറേറ്റിവ് ബാങ്ക്സ് ഡെപ്പോസിറ്റ് കളക്ടേഴ്സ് അസോസിയേഷന് ജില്ലാ സഹകരണ രജിസ്ട്രാര്‍ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
ഇന്‍സെന്റീവ് 50 രൂപയില്‍ നിന്നു 30 രൂപയായി വെട്ടിക്കുറയ്ക്കാനാണ് നീക്കമെന്ന് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. നിലവില്‍ നല്കുന്ന നിരക്കിനേക്കാള്‍ കുറവില്‍ തപാല്‍ വകുപ്പ് ഏറ്റെടുത്ത് നടത്താമെന്ന് സന്നദ്ധത അറിയിച്ചുവെന്നാണ് ഇതിന് കാരണമായി സര്‍ക്കാര്‍ പറയുന്നത്. 2021 ഒക്ടോബര്‍ മുതല്‍ വിതരണം ചെയ്ത ക്ഷേമ പെന്‍ഷനുകളുടെയും ഇന്‍സെന്റീവ് ഇനിയും ഇവര്‍ക്ക് നല്‍കാനുണ്ട്. 25 മുതല്‍ 40 വര്‍ഷം വരെ സേവനമനുഷ്ഠിച്ചവര്‍ ഇക്കൂട്ടത്തിലുണ്ട്. മറ്റുള്ളവരെപ്പോലെ അടിസ്ഥാനവേതനമോ ആനുകൂല്യങ്ങളോ നിക്ഷേപ വായ്പാ പിരിവുകാര്‍ക്ക് അനുവദിക്കാതെ നിലവിലുള്ളത് വെട്ടിക്കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ദ്രോഹപരമാണ്. കോര്പറേഷന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് സുരേഷ് ബാബു എളയാവൂര് ധര്‍ണ ഉദ്ഘാടനം ചെയ്തു. ഒ.പി. തിലകന് അധ്യക്ഷത വഹിച്ചു. നിശാന്ത്, പി.പി.സാവിത്രി, എ. ശര്‍മിള, ശോഭനാ വിജയന്, ഉണ്ണികൃഷ്ണന് പാറശേരി, എം. സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.
ഇന്‍സെന്റീവ് 50 രൂപയില്‍ നിന്നു 30 രൂപയായി വെട്ടിക്കുറയ്ക്കാനാണ് നീക്കമെന്ന് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. നിലവില്‍ നല്കുന്ന നിരക്കിനേക്കാള്‍ കുറവില്‍ തപാല്‍ വകുപ്പ് ഏറ്റെടുത്ത് നടത്താമെന്ന് സന്നദ്ധത അറിയിച്ചുവെന്നാണ് ഇതിന് കാരണമായി സര്‍ക്കാര്‍ പറയുന്നത്. 2021 ഒക്ടോബര്‍ മുതല്‍ വിതരണം ചെയ്ത ക്ഷേമ പെന്‍ഷനുകളുടെയും ഇന്‍സെന്റീവ് ഇനിയും ഇവര്‍ക്ക് നല്‍കാനുണ്ട്. 25 മുതല്‍ 40 വര്‍ഷം വരെ സേവനമനുഷ്ഠിച്ചവര്‍ ഇക്കൂട്ടത്തിലുണ്ട്. മറ്റുള്ളവരെപ്പോലെ അടിസ്ഥാനവേതനമോ ആനുകൂല്യങ്ങളോ നിക്ഷേപ വായ്പാ പിരിവുകാര്‍ക്ക് അനുവദിക്കാതെ നിലവിലുള്ളത് വെട്ടിക്കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ദ്രോഹപരമാണ്. കോര്പറേഷന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് സുരേഷ് ബാബു എളയാവൂര് ധര്‍ണ ഉദ്ഘാടനം ചെയ്തു. ഒ.പി. തിലകന് അധ്യക്ഷത വഹിച്ചു. നിശാന്ത്, പി.പി.സാവിത്രി, എ. ശര്‍മിള, ശോഭനാ വിജയന്, ഉണ്ണികൃഷ്ണന് പാറശേരി, എം. സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.