പയ്യന്നൂര്‍: പട്ടികജാതിക്കാര്‍ക്കുള്ള സ്വയം തൊഴില്‍ പദ്ധതിക്കായി ചെലവിട്ട ഒന്നരക്കോടിയോളം രൂപ നോക്കുകുത്തിയായി. പദ്ധതിക്കായി കാനായി മുക്കൂട് പയ്യന്നൂര്‍ നഗരസഭ വാങ്ങിയ ഏഴേകാലേക്കറോളം സ്ഥലവും ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കെട്ടിടങ്ങളുമാണ് പത്തുവര്‍ഷമായിട്ടും ഉപയോഗപ്പെടുത്താതെ നോക്കുകുത്തിയാക്കിയത്.
2011-12 കാലത്താണ് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജൈവഗ്രാമം പദ്ധതിക്കായി 73,00,800 രൂപക്ക് സ്വകാര്യ വ്യക്തിയില്‍നിന്നും പയ്യന്നൂര്‍ നഗരസഭ സ്ഥലം വാങ്ങിയത്. പട്ടികജാതിക്കാര്‍ക്ക് കൃഷിചെയ്യാനും കൈത്തൊഴിലുകള്‍ ചെയ്യാനുമായാണ് പദ്ധതിയിട്ടത്. ഇതിനായി നാല്പ്പത്താറര ലക്ഷത്തോളം ചെലവിട്ട് റോഡും ഓവുചാലും പശ്ചാത്തല സൗകര്യങ്ങളുമൊരുക്കിയിരുന്നു. പതിനഞ്ച് ലക്ഷത്തോളം ചെലവിട്ട് കെട്ടിടവും നിര്‍മ്മിച്ചു.എന്നാല്‍ പത്തുവര്‍ഷത്തോളമായിട്ടും ഒരുകൃഷിയും ഇവിടെ നടത്താന്‍ പറ്റിയിട്ടില്ല. പദ്ധതിയെന്തായെന്ന് തിരിഞ്ഞുനോക്കാന്‍പോലും ആരുമില്ലാത്ത അവസ്ഥയില്‍ പ്രദേശമാകെ കാടുപിടിച്ചുകിടക്കുകയാണ്.
പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശം കൃഷിക്കനുകൂലമല്ലായെന്ന ആരോപണവും ഉയരുന്നുണ്ട്. സ്ഥലത്ത് പിന്നോക്ക വിഭാഗക്കാര്‍ക്ക് കൃഷിചെയ്യാനുമാകില്ലായെന്നും ആക്ഷേപമുണ്ട്. എന്നാല്‍, ഇവര്‍ക്കായി കൈത്തൊഴിലുകള്‍ ആരംഭിക്കാനും ഇത്രയും പണംമുടക്കിയ നഗരസഭക്ക് കഴിഞ്ഞിട്ടുമില്ല. ഇത്തവണത്തെ ബജറ്റിലും ജൈവഗ്രാമം പദ്ധതിക്കായി പണം നീക്കിവച്ചിട്ടുമുണ്ട്. പ്രോജക്ട് റിപ്പോര്‍ട്ടും എസ്റ്റിമേറ്റുമുണ്ടാക്കി പണം ചെലവഴിക്കാന്‍ കാണിക്കുന്ന ഉത്സാഹം പദ്ധതി നടപ്പാക്കാൻ കാണാത്തത് നഗരസഭയുടെ ശാപമായി മാറിയിരിക്കുകയാണ്.
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
പയ്യന്നൂര്‍: ജൈവഗ്രാമ പദ്ധതിയുടെ പേരില്‍ ഒന്നരക്കോടി രൂപ പാഴാക്കിയ പയ്യന്നൂര്‍ നഗരസഭയുടെ അഴിമതിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പയ്യന്നൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരസഭ കാര്യാലയത്തിന്റെ കവാടത്തില്‍ അഴിമതിസഭ കാര്യാലയം എന്ന ബോര്‍ഡ് സ്ഥാപിച്ച് പ്രതിഷേധിച്ചു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി.സി. നാരായണന് സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ടി.പി. ശ്രീനിഷ് അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ എ. രൂപേഷ്, അശോക് കുമാര്‍, കെഎസ്യു ബ്ലോക്ക് പ്രസിഡന്റ് ആകാശ് ഭാസ്കരന്, ഭരത് ഡി. പൊതുവാള് എന്നിവര്‍ പ്രസംഗിച്ചു.
2011-12 കാലത്താണ് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജൈവഗ്രാമം പദ്ധതിക്കായി 73,00,800 രൂപക്ക് സ്വകാര്യ വ്യക്തിയില്‍നിന്നും പയ്യന്നൂര്‍ നഗരസഭ സ്ഥലം വാങ്ങിയത്. പട്ടികജാതിക്കാര്‍ക്ക് കൃഷിചെയ്യാനും കൈത്തൊഴിലുകള്‍ ചെയ്യാനുമായാണ് പദ്ധതിയിട്ടത്. ഇതിനായി നാല്പ്പത്താറര ലക്ഷത്തോളം ചെലവിട്ട് റോഡും ഓവുചാലും പശ്ചാത്തല സൗകര്യങ്ങളുമൊരുക്കിയിരുന്നു. പതിനഞ്ച് ലക്ഷത്തോളം ചെലവിട്ട് കെട്ടിടവും നിര്‍മ്മിച്ചു.എന്നാല്‍ പത്തുവര്‍ഷത്തോളമായിട്ടും ഒരുകൃഷിയും ഇവിടെ നടത്താന്‍ പറ്റിയിട്ടില്ല. പദ്ധതിയെന്തായെന്ന് തിരിഞ്ഞുനോക്കാന്‍പോലും ആരുമില്ലാത്ത അവസ്ഥയില്‍ പ്രദേശമാകെ കാടുപിടിച്ചുകിടക്കുകയാണ്.
പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശം കൃഷിക്കനുകൂലമല്ലായെന്ന ആരോപണവും ഉയരുന്നുണ്ട്. സ്ഥലത്ത് പിന്നോക്ക വിഭാഗക്കാര്‍ക്ക് കൃഷിചെയ്യാനുമാകില്ലായെന്നും ആക്ഷേപമുണ്ട്. എന്നാല്‍, ഇവര്‍ക്കായി കൈത്തൊഴിലുകള്‍ ആരംഭിക്കാനും ഇത്രയും പണംമുടക്കിയ നഗരസഭക്ക് കഴിഞ്ഞിട്ടുമില്ല. ഇത്തവണത്തെ ബജറ്റിലും ജൈവഗ്രാമം പദ്ധതിക്കായി പണം നീക്കിവച്ചിട്ടുമുണ്ട്. പ്രോജക്ട് റിപ്പോര്‍ട്ടും എസ്റ്റിമേറ്റുമുണ്ടാക്കി പണം ചെലവഴിക്കാന്‍ കാണിക്കുന്ന ഉത്സാഹം പദ്ധതി നടപ്പാക്കാൻ കാണാത്തത് നഗരസഭയുടെ ശാപമായി മാറിയിരിക്കുകയാണ്.
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
പയ്യന്നൂര്‍: ജൈവഗ്രാമ പദ്ധതിയുടെ പേരില്‍ ഒന്നരക്കോടി രൂപ പാഴാക്കിയ പയ്യന്നൂര്‍ നഗരസഭയുടെ അഴിമതിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പയ്യന്നൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരസഭ കാര്യാലയത്തിന്റെ കവാടത്തില്‍ അഴിമതിസഭ കാര്യാലയം എന്ന ബോര്‍ഡ് സ്ഥാപിച്ച് പ്രതിഷേധിച്ചു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി.സി. നാരായണന് സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ടി.പി. ശ്രീനിഷ് അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ എ. രൂപേഷ്, അശോക് കുമാര്‍, കെഎസ്യു ബ്ലോക്ക് പ്രസിഡന്റ് ആകാശ് ഭാസ്കരന്, ഭരത് ഡി. പൊതുവാള് എന്നിവര്‍ പ്രസംഗിച്ചു.