പൂവാർ: തീരദേശ ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് നടപ്പാക്കുന്ന തീരദേശ ഹൈവേ റോഡിന്റെ ആദ്യഘട്ടത്തിനായുള്ള സർവ്വേ കല്ലുകൾ പൂവാറിൽ നാട്ടി. കടൽത്തീരത്തോടു ചേർന്ന മണൽപ്പരപ്പിൽ മഞ്ഞ പെയിന്റടിച്ച കോൺക്രീറ്റ് തൂണുകൾ ഉയർന്നതോടെ പ്രദേശവാസികളും ആശങ്കയിലായി. എന്നാൽ തീരദേശ സമ്പത്ത് ഘടനയുടെ വികസത്തിനും വളരുന്ന ടൂറിസത്തിനും കൂടുതൽ കരുത്തേകുമെന്ന പ്രതീക്ഷയിലാണ് തീരദേശ ഹൈവേയുടെ നിർമാണത്തിലൂടെ അധികൃതർ ലക്ഷ്യമാക്കുന്നത്.
സംസ്ഥാനത്തെ ഒൻപത് ജില്ലകളിലായി 200 പഞ്ചായത്തുകളിലൂടെയും11 നഗരസഭകളിലൂടെയും ഈ പാത കടന്നുപോകും. പുതിയ തീരദേശ ഹൈവേയ്ക്ക് ജില്ലയിൽ മാത്രമായി 78.54 കിലോമീറ്റർ ദൂരമുണ്ട്.എന്നാൽ സംസ്ഥാനത്താകെ 623.15 കിലോമീറ്റർ റോഡ് വരുമ്പോൾ 28 കിലോമീറ്റർ മാത്രമാണ് പുതിയ റോഡിനായി നിർമിക്കേണ്ടി വരു ന്നതെന്ന് അധികൃതർ പറയുന്നു.
ജില്ലയിൽ ഭൂമി ഏറ്റെടുക്കലിനുള്ള നടപടികൾ പൂർത്തിയായി വരുന്നതായും അധികൃതർ പറഞ്ഞു. എന്നാൽ, കല്ലുനാട്ടൽ ഉപ്പെടെയുള്ള കാര്യങ്ങൾ ജനത്തെ പറഞ്ഞ് ബോധ്യപ്പെടുത്തുന്നതിന് അധികൃതർ തയാറാകാത്തത് സംശയങ്ങൾ വർധിക്കുന്നതിന് ഇടയായിട്ടുണ്ട്.
പൂവാറിലൂടെ പോകുന്ന ഹൈവേ നെയ്യാറിനു കുറുകെയോ, എവിഎം കനാലിന് മുകളിലൂടെയോ പാലം നിർമിച്ച് മാത്രമേ കടന്നുപോകാൻ കഴിയൂ. ബ്രേക്ക് വാട്ടറിൽ പാലം വരുന്നതോടെ നിലവിലെ കണ്ടൽക്കാടുകൾ നശിക്കുകയും നെയ്യാറും കടലും സംഘമിക്കുന്ന പൂവാർ പൊഴിക്കരയുടെ പ്രകൃതി ഭംഗിയും ഇല്ലതാകുമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കോട്ടുകാൽ കരുംകുളം പഞ്ചായത്തുകളെ വേർതിരിക്കുന്ന കരിച്ചൽ കായലിനു കുറുകെ അമ്പലത്തുമൂലയിൽ നിർമിക്കാൻ തീരുമാനമെടുത്ത പാലം തൂണിൽ തൂങ്ങി നിൽക്കാൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടു കഴിഞ്ഞു. തീരദേശ ഹൈവേ യാഥാർഥ്യമാകുന്നതോടെ ഈ തൂണുകൾക്ക് ശാപമോക്ഷം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
അതേസമയം, നിലവിലെ തീരദേശ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് കോവളം എംഎൽഎ എം. വിൻസന്റ് 7.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ഒൻപത് ജില്ലകളിലായി 200 പഞ്ചായത്തുകളിലൂടെയും11 നഗരസഭകളിലൂടെയും ഈ പാത കടന്നുപോകും. പുതിയ തീരദേശ ഹൈവേയ്ക്ക് ജില്ലയിൽ മാത്രമായി 78.54 കിലോമീറ്റർ ദൂരമുണ്ട്.എന്നാൽ സംസ്ഥാനത്താകെ 623.15 കിലോമീറ്റർ റോഡ് വരുമ്പോൾ 28 കിലോമീറ്റർ മാത്രമാണ് പുതിയ റോഡിനായി നിർമിക്കേണ്ടി വരു ന്നതെന്ന് അധികൃതർ പറയുന്നു.
ജില്ലയിൽ ഭൂമി ഏറ്റെടുക്കലിനുള്ള നടപടികൾ പൂർത്തിയായി വരുന്നതായും അധികൃതർ പറഞ്ഞു. എന്നാൽ, കല്ലുനാട്ടൽ ഉപ്പെടെയുള്ള കാര്യങ്ങൾ ജനത്തെ പറഞ്ഞ് ബോധ്യപ്പെടുത്തുന്നതിന് അധികൃതർ തയാറാകാത്തത് സംശയങ്ങൾ വർധിക്കുന്നതിന് ഇടയായിട്ടുണ്ട്.
പൂവാറിലൂടെ പോകുന്ന ഹൈവേ നെയ്യാറിനു കുറുകെയോ, എവിഎം കനാലിന് മുകളിലൂടെയോ പാലം നിർമിച്ച് മാത്രമേ കടന്നുപോകാൻ കഴിയൂ. ബ്രേക്ക് വാട്ടറിൽ പാലം വരുന്നതോടെ നിലവിലെ കണ്ടൽക്കാടുകൾ നശിക്കുകയും നെയ്യാറും കടലും സംഘമിക്കുന്ന പൂവാർ പൊഴിക്കരയുടെ പ്രകൃതി ഭംഗിയും ഇല്ലതാകുമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കോട്ടുകാൽ കരുംകുളം പഞ്ചായത്തുകളെ വേർതിരിക്കുന്ന കരിച്ചൽ കായലിനു കുറുകെ അമ്പലത്തുമൂലയിൽ നിർമിക്കാൻ തീരുമാനമെടുത്ത പാലം തൂണിൽ തൂങ്ങി നിൽക്കാൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടു കഴിഞ്ഞു. തീരദേശ ഹൈവേ യാഥാർഥ്യമാകുന്നതോടെ ഈ തൂണുകൾക്ക് ശാപമോക്ഷം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
അതേസമയം, നിലവിലെ തീരദേശ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് കോവളം എംഎൽഎ എം. വിൻസന്റ് 7.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്.