തിരുവനന്തപുരം: ഇരുപത്തിഏഴാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഔദ്യോഗിക ഉദ്ഘാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനത്തിന്റെ പതിവു രീതിയായ നിലവിളക്കിൽ ദീപങ്ങൾ തെളിയിക്കുന്നത് ഒഴിവാക്കി ആർച്ച് ലൈറ്റുകൾ കാണികൾക്ക് നേരെ തെളിച്ചുകൊണ്ടായിരുന്നു മേള ഉദ്ഘാടനം ചെയ്തത്. സാംസ്കാരിക കൈമാറ്റത്തിനുള്ള വേദി കൂടിയാണ് കേരളത്തിന്റെ രാജ്യന്തര ചലച്ചിത്രമേളയെന്ന് മേള ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പറഞ്ഞു.
ഭയരഹിതമായി ജീവിക്കാനുള്ള അവകാശമാണ് സ്വാതന്ത്ര്യം എന്നതിന്റെ അർഥം. ആ സ്വാതന്ത്ര്യം ഉറപ്പുവരുത്താനാകുന്നതാകണം ഇത്തരം മേളകൾ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അനീതികൾക്കെതിരെ പോരാടാൻ സിനിമയെ ഒരു മാധ്യമമായി തെരഞ്ഞെടുത്ത മെഹ്നാസ് മൊഹമ്മദിക്ക് മുഖ്യമന്ത്രി സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് സമ്മാനിച്ചു.
യാത്രാ വിലക്കുമൂലം മേളയ്ക്ക് എത്തിച്ചേരാൻ കഴിയാതിരുന്ന ഇറാനിയൻ സംവിധായിക മെഹ്നാസ് മൊഹമ്മദിക്ക് വേണ്ടി മഹ്നാസിന്റെ സുഹൃത്തും ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അതീന റേച്ചൽ സംഗാരി പുരസ്കാരം ഏറ്റുവാങ്ങി.
അവാർഡു സ്വീകരിക്കാനായി ക്ഷണിച്ചപ്പോൾ കൈവശം ഒരു പൊതിയുമായാണ് അതീന വേദിയിലെത്തിയത്. ഉള്ളിലെന്താണെന്ന ഉദ്വേഗം നിലനിൽക്കുന്നതിനിടെ അതീന അതു തുറന്ന് സദസിനെ കാണിച്ചു. മൊഹ്നാസ് മുഹമ്മദി മുറിച്ച് നൽകിയ മുടി അതീന വേദിയിൽ ഉയർത്തി കാട്ടി.
സിനിമ മാത്രമാണ് മേളയുടെ വിഷയമെന്നതിനാലാണ് കാണികളിലേക്കു മിഴി തുറക്കുന്ന രീതിയിൽ ആർക്ക് ലൈറ്റ് തെളിച്ചതെന്നു ചലചിത്ര അക്കാദമി ചെയർമാൻ രജ്ഞിത് പറഞ്ഞു.
ചടങ്ങിൽ സാംസ്കാരിക മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ആയ ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയായിരുന്നു. ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി, മന്ത്രി ആന്റണി രാജുവിന് നൽകി ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്തു.
ചലച്ചിത്ര സമീക്ഷയുടെ ഫെസ്റ്റിവൽ പതിപ്പ് അഡ്വ. വി.കെ. പ്രശാന്ത് എംഎൽഎ, കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ. കരുണിനു നൽകി പ്രകാശിപ്പിച്ചു.
ഭയരഹിതമായി ജീവിക്കാനുള്ള അവകാശമാണ് സ്വാതന്ത്ര്യം എന്നതിന്റെ അർഥം. ആ സ്വാതന്ത്ര്യം ഉറപ്പുവരുത്താനാകുന്നതാകണം ഇത്തരം മേളകൾ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അനീതികൾക്കെതിരെ പോരാടാൻ സിനിമയെ ഒരു മാധ്യമമായി തെരഞ്ഞെടുത്ത മെഹ്നാസ് മൊഹമ്മദിക്ക് മുഖ്യമന്ത്രി സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് സമ്മാനിച്ചു.
യാത്രാ വിലക്കുമൂലം മേളയ്ക്ക് എത്തിച്ചേരാൻ കഴിയാതിരുന്ന ഇറാനിയൻ സംവിധായിക മെഹ്നാസ് മൊഹമ്മദിക്ക് വേണ്ടി മഹ്നാസിന്റെ സുഹൃത്തും ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അതീന റേച്ചൽ സംഗാരി പുരസ്കാരം ഏറ്റുവാങ്ങി.
അവാർഡു സ്വീകരിക്കാനായി ക്ഷണിച്ചപ്പോൾ കൈവശം ഒരു പൊതിയുമായാണ് അതീന വേദിയിലെത്തിയത്. ഉള്ളിലെന്താണെന്ന ഉദ്വേഗം നിലനിൽക്കുന്നതിനിടെ അതീന അതു തുറന്ന് സദസിനെ കാണിച്ചു. മൊഹ്നാസ് മുഹമ്മദി മുറിച്ച് നൽകിയ മുടി അതീന വേദിയിൽ ഉയർത്തി കാട്ടി.
സിനിമ മാത്രമാണ് മേളയുടെ വിഷയമെന്നതിനാലാണ് കാണികളിലേക്കു മിഴി തുറക്കുന്ന രീതിയിൽ ആർക്ക് ലൈറ്റ് തെളിച്ചതെന്നു ചലചിത്ര അക്കാദമി ചെയർമാൻ രജ്ഞിത് പറഞ്ഞു.
ചടങ്ങിൽ സാംസ്കാരിക മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ആയ ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയായിരുന്നു. ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി, മന്ത്രി ആന്റണി രാജുവിന് നൽകി ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്തു.
ചലച്ചിത്ര സമീക്ഷയുടെ ഫെസ്റ്റിവൽ പതിപ്പ് അഡ്വ. വി.കെ. പ്രശാന്ത് എംഎൽഎ, കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ. കരുണിനു നൽകി പ്രകാശിപ്പിച്ചു.