കൽപ്പറ്റ: പട്ടികവർഗ കുടുംബങ്ങൾക്കു ആധികാരിക രേഖകൾ ലഭ്യമാക്കുന്നതിനു നടത്തുന്ന എബിസിഡി ക്യാന്പുകൾ ജില്ലയിൽ പുരോഗമിക്കുന്നു. ജനുവരി അവസാനത്തോടെ മുഴുവൻ പട്ടികവർഗ കുടുംബങ്ങൾക്കും ആധികാരിക രേഖകൾ നൽകിയ സംസ്ഥാനത്തെ ആദ്യ ജില്ലയായി വയനാട് മാറും. ജില്ലയിൽ 15 തദ്ദേശ സ്ഥാപനങ്ങളിൽ ക്യാന്പ് ഇതിനകം പൂർത്തിയായി. സംസ്ഥാനതല പ്രഖ്യാപനത്തിനായി ശേഷിക്കുന്ന പഞ്ചായത്തുകൾ കൂടി വരും ദിവസങ്ങളിൽ ക്യാന്പുകൾ പൂർത്തിയാക്കും. തൊണ്ടർനാട് പഞ്ചായത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ക്യാന്പാണ് എല്ലാവർക്കും ആധികാരിക രേഖ എന്ന ലക്ഷ്യവുമായി ജില്ലാ ഭരണകൂടം മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിച്ചത്.
തൊണ്ടർനാടും വൈത്തിരിയും എബിസിഡി ക്യാന്പ് വഴി നൂറ് ശതമാനം ആധികാരിക രേഖകൾ ലഭ്യമാക്കിയ പഞ്ചായത്തുകൾ എന്ന പദവി നേടി.
തൊണ്ടർനാടും വൈത്തിരിയും എബിസിഡി ക്യാന്പ് വഴി നൂറ് ശതമാനം ആധികാരിക രേഖകൾ ലഭ്യമാക്കിയ പഞ്ചായത്തുകൾ എന്ന പദവി നേടി.