വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ അക്കരപ്പാടം നിവാസികളുടെ ചിരകാല സ്വപ്നമായ അക്കരപ്പാടം - കൂട്ടുങ്കൽ പാലത്തിന്റെ നിർമാണോദ്ഘാടനം 14ന് നടക്കും. വേമ്പനാട്ടുകായലും മൂവാറ്റുപുഴയാറും അതിരിടുന്ന അക്കരപ്പാടം നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ഒരു ദ്വീപാണ്. യാത്രാദുരിതം പേറി അവികസിതമായ ജീവിത ചുറ്റുപാടിൽ കഴിഞ്ഞുവന്ന നിർധന കുടുംബങ്ങൾ പതിറ്റാണ്ടുകളായി ഗതാഗത യോഗ്യമായ പാലത്തിനായി മുറവിളികൂട്ടി വരികയായിരുന്നു. പലതവണ തുക അനുവദിച്ച് മണ്ണു പരിശോധന വരെ നടന്നെങ്കിലും സാങ്കേതികത്വത്തിൽ കുടുങ്ങുകയായിരുന്നു.
പാലം നിർമിക്കുന്ന നാനാടം - കൂട്ടുങ്കൽ ഫെറിയുടെ ഇരുകരകളിലും റോഡിന്റെ വീതിക്കുറവായിരുന്നു പാലം നിർമാണത്തിന് പ്രധാനതടസമായി നിന്നിരുന്നത്. പാലം യാഥാർഥ്യമാക്കണമെന്ന പ്രദേശവാസികളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി അക്കരപ്പാടം ശശി ചെയർമാനും എ.പി. നന്ദകുമാർ ചെയർമാനുമായുള്ള ജനകീയ കമ്മിറ്റിയുടെ അക്ഷീണ പ്രയത്നത്തിന്റെ ഫലമായി റോഡിന് വീതികൂട്ടാൻ സ്ഥലമേറ്റെടുത്തതോടെയാണ് പാലം നിർമാണം യാഥാർഥ്യത്തിലേക്ക് എത്തിയത്. 30.27 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്.
പാലത്തിന്റെ നിർമാണ ഉദ്ഘാടനം 14ന് വൈകുന്നേരം അഞ്ചിന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. അക്കരപ്പാടം-ഉദയനാപുരം പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി 150 മീറ്റർ നീളത്തിലാണ് പാലം നിർമിക്കുന്നത്. ഓരോ 30 മീറ്ററിലും ഒന്ന് എന്ന നിലയിൽ അഞ്ച് സ്പാനുകളായാണ് പാലം നിർമിക്കുന്നത്. 15.5 കോടി രൂപ വിനിയോഗിച്ചാണ് പാലത്തിന്റെ നിർമാണം.
സ്വകാര്യ കമ്പനിയായ പൂനം ഗൃഹ് നിർമാൺ ആണ് 15.5 കോടി രൂപയ്ക്ക് കരാർ ഏറ്റെടുത്തിരിക്കുന്നത്. ഒന്നരവർഷത്തിനുള്ളിൽ പാലം യാഥാർഥ്യമാകുമെന്ന് അധികൃതർ പറയുന്നു. പതിറ്റാണ്ടുകളായി അക്കരപ്പാടത്തെ ജനങ്ങൾ നേരിടുന്ന യാത്രാദുരിതത്തിനാണ് ഇതോടെ അറുതിയാകുന്നത്. സ്വന്തം പഞ്ചായത്തിലെ മറ്റു പ്രദേശങ്ങളിലേക്ക് കടക്കുന്നതിനുപോലും അക്കരപ്പാടത്തെ ജനങ്ങൾക്ക് കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. എന്നാൽ അക്കരപ്പാടം പാലം യാഥാർഥ്യമാകുന്നതോടെ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കപ്പെടും. ഇതോടെ ചെമ്മനാകരി ഇൻഡോ- അമേരിക്കൻ ആശുപത്രിയിലേക്കടക്കം എളുപ്പത്തിൽ എത്താൻ കഴിയും. പതിറ്റാണ്ടുകളായി കടത്തു വള്ളത്തെയാണ് ഈ പ്രദേശത്തെ ജനങ്ങൾ ആശ്രയിച്ചു വരുന്നത് . പാലം യാഥാർത്ഥ്യമാകുന്നോടെ ജനങ്ങളുടെ യാത്രാദുരിതത്തിന് അറുതിയാകുന്നതിനോടൊപ്പം അക്കരപ്പാടത്തിന്റെ വികസന സാധ്യതകളും വർധിക്കുമെന്ന് എംഎൽഎ പറഞ്ഞു.
പാലം നിർമിക്കുന്ന നാനാടം - കൂട്ടുങ്കൽ ഫെറിയുടെ ഇരുകരകളിലും റോഡിന്റെ വീതിക്കുറവായിരുന്നു പാലം നിർമാണത്തിന് പ്രധാനതടസമായി നിന്നിരുന്നത്. പാലം യാഥാർഥ്യമാക്കണമെന്ന പ്രദേശവാസികളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി അക്കരപ്പാടം ശശി ചെയർമാനും എ.പി. നന്ദകുമാർ ചെയർമാനുമായുള്ള ജനകീയ കമ്മിറ്റിയുടെ അക്ഷീണ പ്രയത്നത്തിന്റെ ഫലമായി റോഡിന് വീതികൂട്ടാൻ സ്ഥലമേറ്റെടുത്തതോടെയാണ് പാലം നിർമാണം യാഥാർഥ്യത്തിലേക്ക് എത്തിയത്. 30.27 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്.
പാലത്തിന്റെ നിർമാണ ഉദ്ഘാടനം 14ന് വൈകുന്നേരം അഞ്ചിന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. അക്കരപ്പാടം-ഉദയനാപുരം പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി 150 മീറ്റർ നീളത്തിലാണ് പാലം നിർമിക്കുന്നത്. ഓരോ 30 മീറ്ററിലും ഒന്ന് എന്ന നിലയിൽ അഞ്ച് സ്പാനുകളായാണ് പാലം നിർമിക്കുന്നത്. 15.5 കോടി രൂപ വിനിയോഗിച്ചാണ് പാലത്തിന്റെ നിർമാണം.
സ്വകാര്യ കമ്പനിയായ പൂനം ഗൃഹ് നിർമാൺ ആണ് 15.5 കോടി രൂപയ്ക്ക് കരാർ ഏറ്റെടുത്തിരിക്കുന്നത്. ഒന്നരവർഷത്തിനുള്ളിൽ പാലം യാഥാർഥ്യമാകുമെന്ന് അധികൃതർ പറയുന്നു. പതിറ്റാണ്ടുകളായി അക്കരപ്പാടത്തെ ജനങ്ങൾ നേരിടുന്ന യാത്രാദുരിതത്തിനാണ് ഇതോടെ അറുതിയാകുന്നത്. സ്വന്തം പഞ്ചായത്തിലെ മറ്റു പ്രദേശങ്ങളിലേക്ക് കടക്കുന്നതിനുപോലും അക്കരപ്പാടത്തെ ജനങ്ങൾക്ക് കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. എന്നാൽ അക്കരപ്പാടം പാലം യാഥാർഥ്യമാകുന്നതോടെ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കപ്പെടും. ഇതോടെ ചെമ്മനാകരി ഇൻഡോ- അമേരിക്കൻ ആശുപത്രിയിലേക്കടക്കം എളുപ്പത്തിൽ എത്താൻ കഴിയും. പതിറ്റാണ്ടുകളായി കടത്തു വള്ളത്തെയാണ് ഈ പ്രദേശത്തെ ജനങ്ങൾ ആശ്രയിച്ചു വരുന്നത് . പാലം യാഥാർത്ഥ്യമാകുന്നോടെ ജനങ്ങളുടെ യാത്രാദുരിതത്തിന് അറുതിയാകുന്നതിനോടൊപ്പം അക്കരപ്പാടത്തിന്റെ വികസന സാധ്യതകളും വർധിക്കുമെന്ന് എംഎൽഎ പറഞ്ഞു.