കൊല്ലം: കാന്പസുകളിൽ അതിഭീകരമായി വർധിച്ചിരിക്കുന്ന ലഹരി വ്യാപനം തടയുന്നതിനുളള കർശന നടപടികൾ സ്വീകരിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സിമിതി കൊല്ലം രൂപതാ കമ്മിറ്റി ആവശ്യപ്പെട്ടു.
യുവതലമുറയെ തകർത്തുകൊണ്ടിരിക്കുന്ന ലഹരി മാഫിയയുടെ കടന്നുകയറ്റം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണെന്ന് സമിതി ആരോപിച്ചു. ജനവിരുദ്ധ മദ്യനയവും ലഹരിനിയന്ത്രണങ്ങളിലെ നിസംഗതയുമാണ് ലഹരി വ്യാപനം അതിരൂക്ഷമാകാൻ ഇടയായത്. വിദ്യാലയങ്ങൾ മയക്ക്മരുന്ന് കേന്ദ്രങ്ങളായി മാറ്റപ്പെട്ടുകൊണ്ടിരിക്കുന്ന വലിയദുരന്തം സർക്കാരും സമൂഹവും തിരിച്ചറിയണമെന്ന് സമിതി അഭ്യർഥിച്ചു. ലഹരിയുടെ ഇരകളായി തകർക്കപ്പെട്ടുകൊണ്ട ിരിക്കുന്ന പുതുതലമുറയെയും ശിഥിലമാക്കപ്പെടുന്ന കുടുംബങ്ങളെയും വിമോചിപ്പിക്കുന്നതിനുളള അടിയന്തിര സാമൂഹിക സുരക്ഷാ പദ്ധതികൾ നടപ്പിലാക്കാൻ സർക്കാർ തയാറാകണം.
വിദ്യാർഥികൾ ലഹരിയുടെ ഇരകളും കടത്തുകാരുമായിത്തീർന്നിരിക്കുന്ന ഗുരുതര സാഹചര്യത്തിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ച് ലഹരി മാഫിയായെ അടിച്ചമർത്തുന്നതിനുളള ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് സമിതി രൂപതാ ഡയറക്ടർ ഫാ. ടി. ജെ. ആന്റണി, പ്രസിഡന്റ് യോഹന്നാൻ ആന്റണി, ജനറൽ സെക്രട്ടറി എ.ജെ ഡിക്രൂസ് എന്നിവർ ആവശ്യപ്പെട്ടു.
യുവതലമുറയെ തകർത്തുകൊണ്ടിരിക്കുന്ന ലഹരി മാഫിയയുടെ കടന്നുകയറ്റം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണെന്ന് സമിതി ആരോപിച്ചു. ജനവിരുദ്ധ മദ്യനയവും ലഹരിനിയന്ത്രണങ്ങളിലെ നിസംഗതയുമാണ് ലഹരി വ്യാപനം അതിരൂക്ഷമാകാൻ ഇടയായത്. വിദ്യാലയങ്ങൾ മയക്ക്മരുന്ന് കേന്ദ്രങ്ങളായി മാറ്റപ്പെട്ടുകൊണ്ടിരിക്കുന്ന വലിയദുരന്തം സർക്കാരും സമൂഹവും തിരിച്ചറിയണമെന്ന് സമിതി അഭ്യർഥിച്ചു. ലഹരിയുടെ ഇരകളായി തകർക്കപ്പെട്ടുകൊണ്ട ിരിക്കുന്ന പുതുതലമുറയെയും ശിഥിലമാക്കപ്പെടുന്ന കുടുംബങ്ങളെയും വിമോചിപ്പിക്കുന്നതിനുളള അടിയന്തിര സാമൂഹിക സുരക്ഷാ പദ്ധതികൾ നടപ്പിലാക്കാൻ സർക്കാർ തയാറാകണം.
വിദ്യാർഥികൾ ലഹരിയുടെ ഇരകളും കടത്തുകാരുമായിത്തീർന്നിരിക്കുന്ന ഗുരുതര സാഹചര്യത്തിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ച് ലഹരി മാഫിയായെ അടിച്ചമർത്തുന്നതിനുളള ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് സമിതി രൂപതാ ഡയറക്ടർ ഫാ. ടി. ജെ. ആന്റണി, പ്രസിഡന്റ് യോഹന്നാൻ ആന്റണി, ജനറൽ സെക്രട്ടറി എ.ജെ ഡിക്രൂസ് എന്നിവർ ആവശ്യപ്പെട്ടു.