പത്തനംതിട്ട: രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം നടക്കുന്ന കേരളോത്സവത്തിന്റെ ജില്ലാതല മത്സരങ്ങളെ വരവേൽക്കാനൊരുങ്ങുകയാണ് കൊടുമൺ. ഇതാദ്യമായാണ് ജില്ലാതല മത്സരങ്ങൾ കൊടുമൺ വേദിയാകുന്നത്.
സിന്തറ്റിക് ട്രാക്കിന്റെ മികവിലാണ് ഇത്തവണത്തെ കേരളോത്സവം കായിക മത്സരങ്ങൾ. കൊടുമൺ എസ്സിവി എൽപിഎസ്, കൊടുമൺ യുപിഎസ്, കൊടുമൺ ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് കലോത്സവ മത്സരവേദികൾ.
ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും നാല് നഗരസഭകളിലും നടന്ന മത്സരങ്ങളിലെ വിജയികളാണ് മൂന്നുദിവസത്തെ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. വിജയികൾക്ക് ട്രോഫികളും കാഷ് അവാർഡുകളും സമ്മാനിക്കും. നാലു ലക്ഷം രൂപയാണ് സർക്കാർ ജില്ലാതല കേരളോത്സവത്തിന് അനുവദിച്ചിട്ടുള്ളത്.
ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം ഇന്നു രാവിലെ 8.30ന് മന്ത്രി വീണാ ജോര്‍ജ് കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തോട് അനുബന്ധിച്ച് കൊടുമണ്‍ ജംഗ്ഷന് മുതല്‍ ഇഎംഎസ് സ്റ്റേഡിയം വരെ ഘോഷയാത്ര നടക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. 12നാണ് സമാപന സമ്മേളനം.
സിന്തറ്റിക് ട്രാക്കിന്റെ മികവിലാണ് ഇത്തവണത്തെ കേരളോത്സവം കായിക മത്സരങ്ങൾ. കൊടുമൺ എസ്സിവി എൽപിഎസ്, കൊടുമൺ യുപിഎസ്, കൊടുമൺ ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് കലോത്സവ മത്സരവേദികൾ.
ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും നാല് നഗരസഭകളിലും നടന്ന മത്സരങ്ങളിലെ വിജയികളാണ് മൂന്നുദിവസത്തെ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. വിജയികൾക്ക് ട്രോഫികളും കാഷ് അവാർഡുകളും സമ്മാനിക്കും. നാലു ലക്ഷം രൂപയാണ് സർക്കാർ ജില്ലാതല കേരളോത്സവത്തിന് അനുവദിച്ചിട്ടുള്ളത്.
ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം ഇന്നു രാവിലെ 8.30ന് മന്ത്രി വീണാ ജോര്‍ജ് കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തോട് അനുബന്ധിച്ച് കൊടുമണ്‍ ജംഗ്ഷന് മുതല്‍ ഇഎംഎസ് സ്റ്റേഡിയം വരെ ഘോഷയാത്ര നടക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. 12നാണ് സമാപന സമ്മേളനം.