തിരുവല്ല: കുറ്റൂർ റെയിൽവേ അടിപ്പാത തുറന്നു. പ്രദേശവാസികൾ ചേർന്നു രൂപീകരിച്ച നാട്ടുകൂട്ടമാണ് ഉദ്ഘാടനം നടത്തിയത്.
പാത ഇരട്ടിപ്പിക്കലിനുശേഷം കുറ്റൂർ റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ട് ഏറെ ദുരിതങ്ങളാണ് നൽകി വന്നിരുന്നത്. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾക്കായി അടിപ്പാത ആരുമറിയാതെയാണ് റെയിൽവേ അടച്ചത്. കഴിഞ്ഞ ഒരുമാസമായി പാത പൂർണമായി അടച്ചിട്ടിരിക്കുകയായിരുന്നു. പണികൾ പൂർത്തിയയാതോടെയാണ് റോഡ് തുറക്കാൻ നാട്ടുകാർ തീരുമാനിച്ചത്.
വെള്ളക്കെട്ടുണ്ടായാൽ ചെറിയ വാഹനങ്ങൾക്കു പോകുന്നതിനായി റോഡിന്റെ ഒരു വശത്ത് നാലടി ഉയരത്തിലും ആറടി വീതിയിലും ബാരിക്കേഡ് കെട്ടി പുതിയ ഒരു പാത നിർമിച്ചു. ഇതുകൂടാതെ നിലവിലെ റോഡിൽ കമ്പി കെട്ടി കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. വെള്ളം റോഡിനുള്ളിലേക്ക് കടക്കാതിരിക്കാനായി റോഡിന്റെ ഇരുവശത്തും വലിയ ഓട നിർമിച്ച് ഇരുമ്പ്നെറ്റും സ്ഥാപിച്ചിട്ടുണ്ട്.
വെള്ളം അടിപ്പാതയിൽ കെട്ടി നിൽക്കുന്ന സാഹചര്യമുണ്ടെങ്കിൽ വെള്ളം വറ്റിക്കുന്നതിനായി മോട്ടോർ വയ്ക്കുന്നതിനുള്ള ഷെഡും നിർമിച്ചിട്ടുണ്ട്.
പുനർനിർമിച്ച റെയിൽവേ അടിപ്പാതയുടെ ഉദ്ഘാടനം നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ കുട്ടികളായ രുദ്ര അനിൽ, അമയ അശോക്, ഇവ അന്നാ ജെറിൻ, അപർണ എന്നിവർ ചേർന്ന് നിർവഹിച്ചു.
നാട്ടുകൂട്ടം ഭാരവാഹികളായ വി.ആർ. രാജേഷ്, അനിൽകുമാർ, ശ്രീകുമാർ വാഴത്തറ, ജെയിംസ് ഇടയാടിയിൽ, സുരേന്ദ്രൻ താഴത്തുമല, ശ്രീപ്രകാശ് പലടത്തിൽ, ടി.കെ. കിഷോർകുമാർ, സുജ അശോക്, ഉഷാ അരവിന്ദ്, കലാ സതീഷ്, സരസ്വതി അമ്മ തുടങ്ങിയവർ നേതൃത്വം നൽകി.
പാത ഇരട്ടിപ്പിക്കലിനുശേഷം കുറ്റൂർ റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ട് ഏറെ ദുരിതങ്ങളാണ് നൽകി വന്നിരുന്നത്. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾക്കായി അടിപ്പാത ആരുമറിയാതെയാണ് റെയിൽവേ അടച്ചത്. കഴിഞ്ഞ ഒരുമാസമായി പാത പൂർണമായി അടച്ചിട്ടിരിക്കുകയായിരുന്നു. പണികൾ പൂർത്തിയയാതോടെയാണ് റോഡ് തുറക്കാൻ നാട്ടുകാർ തീരുമാനിച്ചത്.
വെള്ളക്കെട്ടുണ്ടായാൽ ചെറിയ വാഹനങ്ങൾക്കു പോകുന്നതിനായി റോഡിന്റെ ഒരു വശത്ത് നാലടി ഉയരത്തിലും ആറടി വീതിയിലും ബാരിക്കേഡ് കെട്ടി പുതിയ ഒരു പാത നിർമിച്ചു. ഇതുകൂടാതെ നിലവിലെ റോഡിൽ കമ്പി കെട്ടി കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. വെള്ളം റോഡിനുള്ളിലേക്ക് കടക്കാതിരിക്കാനായി റോഡിന്റെ ഇരുവശത്തും വലിയ ഓട നിർമിച്ച് ഇരുമ്പ്നെറ്റും സ്ഥാപിച്ചിട്ടുണ്ട്.
വെള്ളം അടിപ്പാതയിൽ കെട്ടി നിൽക്കുന്ന സാഹചര്യമുണ്ടെങ്കിൽ വെള്ളം വറ്റിക്കുന്നതിനായി മോട്ടോർ വയ്ക്കുന്നതിനുള്ള ഷെഡും നിർമിച്ചിട്ടുണ്ട്.
പുനർനിർമിച്ച റെയിൽവേ അടിപ്പാതയുടെ ഉദ്ഘാടനം നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ കുട്ടികളായ രുദ്ര അനിൽ, അമയ അശോക്, ഇവ അന്നാ ജെറിൻ, അപർണ എന്നിവർ ചേർന്ന് നിർവഹിച്ചു.
നാട്ടുകൂട്ടം ഭാരവാഹികളായ വി.ആർ. രാജേഷ്, അനിൽകുമാർ, ശ്രീകുമാർ വാഴത്തറ, ജെയിംസ് ഇടയാടിയിൽ, സുരേന്ദ്രൻ താഴത്തുമല, ശ്രീപ്രകാശ് പലടത്തിൽ, ടി.കെ. കിഷോർകുമാർ, സുജ അശോക്, ഉഷാ അരവിന്ദ്, കലാ സതീഷ്, സരസ്വതി അമ്മ തുടങ്ങിയവർ നേതൃത്വം നൽകി.