+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശബരിമല പ്രധാന പാതയിലും കാട്ടാന, വാഹനഗതാഗതം തടസപ്പെട്ടു

പത്തനംതിട്ട: ശബരിമലയിലേക്കുള്ള പ്രധാന പാതയിൽ തീർഥാടക വാഹനങ്ങൾ തടസപ്പെടുത്തി കാട്ടാന. ബുധനാഴ്ച പകലും വ്യാഴാഴ്ച രാത്രിയിലും ളാഹ, ചെളിക്കുഴി ഭാഗത്താണ് ഒറ
ശബരിമല പ്രധാന പാതയിലും കാട്ടാന, വാഹനഗതാഗതം തടസപ്പെട്ടു
പത്തനംതിട്ട: ശബരിമലയിലേക്കുള്ള പ്രധാന പാതയിൽ തീർഥാടക വാഹനങ്ങൾ തടസപ്പെടുത്തി കാട്ടാന. ബുധനാഴ്ച പകലും വ്യാഴാഴ്ച രാത്രിയിലും ളാഹ, ചെളിക്കുഴി ഭാഗത്താണ് ഒറ്റയാൻ നടുറോഡിലിറങ്ങിയത്. വനംവകുപ്പ് ദ്രുതകർമസേനാംഗങ്ങൾ എത്തിയാണ് ആനയെ തുരത്തിയത്. അരമണിക്കൂറിലധികം സമയം പ്രധാന പാതയിൽ ഗതാഗതം തടസപ്പെട്ടു. ആന റോഡിൽനിന്നു മാറുന്നതുവരെ തീർഥാടകരുടെ വാഹനങ്ങൾ വഴിയിൽ നിർത്തിയിട്ടു. ഏതാനും ദിവസങ്ങൾ മുന്പ് രാത്രിയിൽ ഇറങ്ങിയ ആന, മഞ്ഞത്തോട്ടിലെ ഷെഡുകൾക്കു കേടുപാടുകൾ വരുത്തിയിരുന്നു. ഒറ്റയാന്‍റെ സാന്നിധ്യം കണ്ടതോടെ രാത്രിയിൽ കൂടുതൽ പട്രോളിംഗ് സംഘത്തെ വനംവകുപ്പ് നിയോഗിച്ചിട്ടുണ്ട്.
വാഴപ്പിണ്ടിയോ വൃക്ഷലതാദികളോ അലങ്കാരങ്ങൾ ചാർത്തി വാഹനങ്ങൾ തീർഥാടന പാതയിലൂടെ കടന്നുവരികയോ നിർത്തിയിടുകയോ ചെയ്യരുതെന്ന കർശന നിർദേശവും നല്കിയിട്ടുണ്ട്.