ചങ്ങനാശേരി: ചങ്ങനാശേരിക്ക് വികസനത്തിന്റെ പുതിയ കാഴ്ചപ്പാടുകള്‍ നല്കിയ ലത്തീഫ് സാര്‍ വിടവാങ്ങി. എന്‍ജിനിയര്‍, മുനിസിപ്പല്‍ ചെയര്മാന്, കായികതാരം, സാങ്കേതിക വിദ്യാഭ്യാസ പ്രവര്ത്തകന് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച കെ.എ. ലത്തീഫ് സാമൂഹ്യസാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലും നിറഞ്ഞ സാന്നിധ്യമായിരുന്നു.
എസ്ബി കോളജ് മുൻ പ്രിൻസിപ്പൽ ഫാ.ഫ്രാൻസിസ് കാളാശേരിയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് എസ്ബി കോളജിലെ പൂർവ വിദ്യാർഥി കൂടിയായിരുന്ന എന്‍ജിനീയർ ലത്തീഫ് സാര്‍ ചങ്ങനാശേരിയില്‍ ഐടിഐ വിദ്യാഭ്യാസ സ്ഥാപനത്തിനു തുടക്കം കുറിച്ചത്. രാഷ്ട്രപതിയായിരുന്ന ഡോ. സക്കീര്‍ ഹുസൈന്റെ ബഹുമാനാര്‍ഥമാണ് ലത്തീഫ് സാര്‍ തന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം അദ്ദേഹത്തിന്റെ പേരു നല്‍കിയത്. രണ്ടായിരത്തില്‍ സിബിഎസ്ഇ സ്കൂളിനും തുടക്കമിട്ടു. രണ്ടുതവണ ചങ്ങനാശേരി നഗരസഭാ ചെയര്‍മാനായി. ഇന്റര്‍നാഷണല്‍ നിലവാരമുള്ള സ്റ്റേഡിയ നിര്‍മാണത്തിനായി പെരുന്നയില്‍ സ്ഥലം വാങ്ങിയത് അദ്ദേഹം ചെയര്‍മാനായിരുന്ന കാലത്താണ്. 1998 കാലഘട്ടത്തില്‍ ലത്തീഫ് സാര്‍ മുനിസിപ്പല്‍ ചെയര്മാന് സ്ഥാനത്തുനിന്ന് അവിശ്വാസത്തിലൂടെ പുറത്താക്കപ്പെട്ടു.
രണ്ട് ദശാബ്ദക്കാലം കോട്ടയം ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. ഇന്നലെ രാവിലെയാണ് ലത്തീഫ് സാര്‍ വിടവാങ്ങിയത്. സംസ്കാരം ഇന്ന് രാവിലെ 11ന് പുതുര്പ്പള്ളിയില് നടക്കും.
കൊടിക്കുന്നില്‍ സുരേഷ് എംപി, ജോബ് മൈക്കിള്‍ എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സന്ധ്യാ മനോജ് തുടങ്ങിയവര്‍ അനുശോചിച്ചു.
എസ്ബി കോളജ് മുൻ പ്രിൻസിപ്പൽ ഫാ.ഫ്രാൻസിസ് കാളാശേരിയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് എസ്ബി കോളജിലെ പൂർവ വിദ്യാർഥി കൂടിയായിരുന്ന എന്‍ജിനീയർ ലത്തീഫ് സാര്‍ ചങ്ങനാശേരിയില്‍ ഐടിഐ വിദ്യാഭ്യാസ സ്ഥാപനത്തിനു തുടക്കം കുറിച്ചത്. രാഷ്ട്രപതിയായിരുന്ന ഡോ. സക്കീര്‍ ഹുസൈന്റെ ബഹുമാനാര്‍ഥമാണ് ലത്തീഫ് സാര്‍ തന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം അദ്ദേഹത്തിന്റെ പേരു നല്‍കിയത്. രണ്ടായിരത്തില്‍ സിബിഎസ്ഇ സ്കൂളിനും തുടക്കമിട്ടു. രണ്ടുതവണ ചങ്ങനാശേരി നഗരസഭാ ചെയര്‍മാനായി. ഇന്റര്‍നാഷണല്‍ നിലവാരമുള്ള സ്റ്റേഡിയ നിര്‍മാണത്തിനായി പെരുന്നയില്‍ സ്ഥലം വാങ്ങിയത് അദ്ദേഹം ചെയര്‍മാനായിരുന്ന കാലത്താണ്. 1998 കാലഘട്ടത്തില്‍ ലത്തീഫ് സാര്‍ മുനിസിപ്പല്‍ ചെയര്മാന് സ്ഥാനത്തുനിന്ന് അവിശ്വാസത്തിലൂടെ പുറത്താക്കപ്പെട്ടു.
രണ്ട് ദശാബ്ദക്കാലം കോട്ടയം ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. ഇന്നലെ രാവിലെയാണ് ലത്തീഫ് സാര്‍ വിടവാങ്ങിയത്. സംസ്കാരം ഇന്ന് രാവിലെ 11ന് പുതുര്പ്പള്ളിയില് നടക്കും.
കൊടിക്കുന്നില്‍ സുരേഷ് എംപി, ജോബ് മൈക്കിള്‍ എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സന്ധ്യാ മനോജ് തുടങ്ങിയവര്‍ അനുശോചിച്ചു.