കോട്ടയം: തിരുനക്കര ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ചു പുതിയത് നിർമിക്കുന്നതിന് സ്വകാര്യ സംരംഭകരെ ഉൾപ്പെടുത്താനുള്ള നീക്കം സജീവം. ഇതിന്റെ ഭാഗമായി തിരുനക്കര ഷോപ്പിംഗ് കോംപ്ലക്സിന്റെ മാത്രമല്ല, മറ്റ് മൂന്നു സ്ഥലങ്ങളിലെ കെട്ടിട നിർമാണത്തിന്റെ ഡിപിആർ തയാറാക്കാനുള്ള നീക്കമാണു നടക്കുന്നത്.
തിരുനക്കര മൈതാനത്തിന്റെ പാട്ടക്കുടിശിക പോലും അടയ്ക്കാൻ സാന്പത്തികമില്ലാതെ ബുദ്ധിമുട്ടുന്ന കോട്ടയം നഗരസഭയാണു നാല് കോംപ്ലക്സുകളുടെ ഡിപിആർ തയാറാക്കുന്നത്. ഡിപിആർ തയാറാക്കി ടെണ്ടർ നടപടിയിലേക്കു കടക്കുന്പോൾ പണമില്ലെന്നു പറഞ്ഞു സ്വകാര്യ പങ്കാളിത്തത്തോടെ കോംപ്ലക്സ് നിർമാണം നടത്താനാണ് നീക്കം. ഇതിനു ഭരണ, പ്രതിപക്ഷ മുന്നണിയിലെ ഏതാനും കൗണ്‍സിലർമാർ ചുക്കാൻ പിടിക്കുന്നുണ്ട്.
തിരുനക്കര ഷോപ്പിംഗ് കോംപ്ലക്സ് പൂർണമായും പൊളിച്ചുമാറ്റി പുതിയതു നിർമിക്കണമെന്നാവശ്യവുമായി ഒരു കൗണ്‍സിലറുടെ നേതൃത്വത്തിലാണു രംഗത്തുവരുന്നത്. ഡിപിആർ തയാറാക്കുന്നതിന് ഏജൻസികളെ കണ്ടെത്തുന്നതിനു കോട്ടയം നഗരസഭ കൗണ്‍സിലിൽ ആർക്കിടെക്ടുമാരുടെ പ്രവർത്തി പരിചയം അവതരിപ്പിച്ചു. പത്ത് ആർക്കിടെക്ടുകളാണെത്തിയത്. 24 ആർക്കിടെക്ടുകൾ താത്പര്യപത്രം നൽകിയിരുന്നു.
ഇവരുടെ പ്രോജക്ടിൽ അടുത്ത കൗണ്‍സിലിൽ ചർച്ചചെയ്തശേഷം ചുരുക്കപ്പട്ടിക തയാറാക്കാനാണു നീക്കം. തിരുനക്കര മൾട്ടിപ്ലക്സ് കം ബസ് ബേ, കഞ്ഞിക്കുഴി ബസ് ബേ കം ഷോപ്പിംഗ് കോംപ്ലക്സ്, നെഹ്റു ഗ്രീൻഫീൽഡ് സ്റ്റേഡിയം, പാക്കിൽ ഷോപ്പിംഗ് കോംപ്ലക്സ് എന്നീ നാല് പദ്ധതികൾക്ക് ഡിപിആർ തയാറാക്കുന്നതിനാണു ടെണ്ടർ ക്ഷണിച്ചിരിക്കുന്നത്. ഡിപിആറിന്റെ പേരിൽ സാന്പത്തിക ക്രമക്കേട് ആരോപണവുമായി ഒരുവിഭാഗം ഇതിനോടകം രംഗത്തുവന്നിട്ടുണ്ട്.
തിരുനക്കര മൈതാനത്തിന്റെ പാട്ടക്കുടിശിക പോലും അടയ്ക്കാൻ സാന്പത്തികമില്ലാതെ ബുദ്ധിമുട്ടുന്ന കോട്ടയം നഗരസഭയാണു നാല് കോംപ്ലക്സുകളുടെ ഡിപിആർ തയാറാക്കുന്നത്. ഡിപിആർ തയാറാക്കി ടെണ്ടർ നടപടിയിലേക്കു കടക്കുന്പോൾ പണമില്ലെന്നു പറഞ്ഞു സ്വകാര്യ പങ്കാളിത്തത്തോടെ കോംപ്ലക്സ് നിർമാണം നടത്താനാണ് നീക്കം. ഇതിനു ഭരണ, പ്രതിപക്ഷ മുന്നണിയിലെ ഏതാനും കൗണ്‍സിലർമാർ ചുക്കാൻ പിടിക്കുന്നുണ്ട്.
തിരുനക്കര ഷോപ്പിംഗ് കോംപ്ലക്സ് പൂർണമായും പൊളിച്ചുമാറ്റി പുതിയതു നിർമിക്കണമെന്നാവശ്യവുമായി ഒരു കൗണ്‍സിലറുടെ നേതൃത്വത്തിലാണു രംഗത്തുവരുന്നത്. ഡിപിആർ തയാറാക്കുന്നതിന് ഏജൻസികളെ കണ്ടെത്തുന്നതിനു കോട്ടയം നഗരസഭ കൗണ്‍സിലിൽ ആർക്കിടെക്ടുമാരുടെ പ്രവർത്തി പരിചയം അവതരിപ്പിച്ചു. പത്ത് ആർക്കിടെക്ടുകളാണെത്തിയത്. 24 ആർക്കിടെക്ടുകൾ താത്പര്യപത്രം നൽകിയിരുന്നു.
ഇവരുടെ പ്രോജക്ടിൽ അടുത്ത കൗണ്‍സിലിൽ ചർച്ചചെയ്തശേഷം ചുരുക്കപ്പട്ടിക തയാറാക്കാനാണു നീക്കം. തിരുനക്കര മൾട്ടിപ്ലക്സ് കം ബസ് ബേ, കഞ്ഞിക്കുഴി ബസ് ബേ കം ഷോപ്പിംഗ് കോംപ്ലക്സ്, നെഹ്റു ഗ്രീൻഫീൽഡ് സ്റ്റേഡിയം, പാക്കിൽ ഷോപ്പിംഗ് കോംപ്ലക്സ് എന്നീ നാല് പദ്ധതികൾക്ക് ഡിപിആർ തയാറാക്കുന്നതിനാണു ടെണ്ടർ ക്ഷണിച്ചിരിക്കുന്നത്. ഡിപിആറിന്റെ പേരിൽ സാന്പത്തിക ക്രമക്കേട് ആരോപണവുമായി ഒരുവിഭാഗം ഇതിനോടകം രംഗത്തുവന്നിട്ടുണ്ട്.