ഷൊർണൂർ: ചെറുകിട വ്യവസായം ആരംഭിക്കാനായി സർക്കാരിലേക്കു പണംനൽകിയ വ്യവസായികൾ പുലിവാലു പിടിച്ചു. തങ്ങളുടെ സ്ഥലത്തിന്റെ പേരിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഓഫീസുകളിലും കോടതികളിലും കയറിയിറങ്ങി കാലു തേഞ്ഞ വ്യവസായികളുടെ പ്രശ്നത്തിന് ഇനിയും പരിഹാരമായില്ല.
വ്യവസായ പാർക്കിൽ സ്ഥലംവാങ്ങി ചെറുകിടവ്യവസായം ആരംഭിച്ചവർക്ക് ഭൂമിയുടെ പോക്കുവരവു നടത്തി നികുതിയടക്കാനാവുന്നില്ലെന്നതാണ് പ്രശ്നം. 1992ൽ സർക്കാർ നിശ്ചയിച്ച പണം നൽകിയെങ്കിലും ഭൂമി രജിസ്റ്റർചെയ്ത് നൽകിയില്ല.
പിന്നീട് സ്മാൾ ഇൻഡസ്ട്രീസ് ഡെവസപ്മെന്റ് കോർപ്പറേഷനെതിരേ (സിഡ്കോ) നിയമനടപടികൾ സ്വീകരിച്ചു. കോടതിയുടെ ഉത്തരവുപ്രകാരം 2013ൽ സ്ഥലം രജിസ്റ്റർചെയ്ത് നൽകി. വ്യവസായപാർക്കിലെ 10.84 ഏക്കർ സ്ഥലം 48 പേർക്കായാണ് രജിസ്റ്റർ ചെയ്ത് നൽകിയത്.
ഇതിൽ ഒരാൾക്ക് ഇപ്പോഴും ഭൂമി രജിസ്റ്റർ ചെയ്ത് നൽകിയിട്ടില്ലെന്നും പരാതിയുണ്ട്. കളക്ടറുടെ എൻഒസിയോടുകൂടിയാണ് അന്ന് രജിസ്റ്റർചെയ്ത് നൽകിയത്. ഈ രേഖകളുമായി വില്ലേജ് ഓഫീസിനെ സമീപിച്ചെങ്കിലും പോക്കുവരവ് നടത്തി നികുതിയടയ്ക്കാനാവുന്നില്ല, റവന്യൂവകുപ്പ് തടസവാദം ഉന്നയിക്കയാണ്. രേഖകൾ കൂടുതൽ പരിശോധനയ്ക്കായി താലൂക്ക് ഓഫീസിലേക്ക് നൽകിയിരിക്കയാണെന്നാണ് വില്ലേജ് അധികൃതരുടെ കാലങ്ങളായുള്ള വിശദീകരണം.
സ്ഥലംവാങ്ങി ചെറുകിടവ്യവസായ യൂണിറ്റുകൾ ആരംഭിച്ച വ്യവസായികൾ ഈ സ്ഥലം ഈടായി നൽകി ബാങ്ക് വായ്പയെടുക്കാനാണ് നികുതി രശീതുൾപ്പെടെയുള്ള രേഖകൾ ആവശ്യപ്പെടുന്നത്. പോക്കുവരവ് നടത്താത്തതിനാൽ കെട്ടിടം വിപുലീകരണമോ മറ്റു പ്രവർത്തനങ്ങളോ നടത്താനാവാതെ ബുദ്ധിമുട്ടുകയാണ് വ്യവസായികൾ.
വ്യവസായ പാർക്കിൽ സ്ഥലംവാങ്ങി ചെറുകിടവ്യവസായം ആരംഭിച്ചവർക്ക് ഭൂമിയുടെ പോക്കുവരവു നടത്തി നികുതിയടക്കാനാവുന്നില്ലെന്നതാണ് പ്രശ്നം. 1992ൽ സർക്കാർ നിശ്ചയിച്ച പണം നൽകിയെങ്കിലും ഭൂമി രജിസ്റ്റർചെയ്ത് നൽകിയില്ല.
പിന്നീട് സ്മാൾ ഇൻഡസ്ട്രീസ് ഡെവസപ്മെന്റ് കോർപ്പറേഷനെതിരേ (സിഡ്കോ) നിയമനടപടികൾ സ്വീകരിച്ചു. കോടതിയുടെ ഉത്തരവുപ്രകാരം 2013ൽ സ്ഥലം രജിസ്റ്റർചെയ്ത് നൽകി. വ്യവസായപാർക്കിലെ 10.84 ഏക്കർ സ്ഥലം 48 പേർക്കായാണ് രജിസ്റ്റർ ചെയ്ത് നൽകിയത്.
ഇതിൽ ഒരാൾക്ക് ഇപ്പോഴും ഭൂമി രജിസ്റ്റർ ചെയ്ത് നൽകിയിട്ടില്ലെന്നും പരാതിയുണ്ട്. കളക്ടറുടെ എൻഒസിയോടുകൂടിയാണ് അന്ന് രജിസ്റ്റർചെയ്ത് നൽകിയത്. ഈ രേഖകളുമായി വില്ലേജ് ഓഫീസിനെ സമീപിച്ചെങ്കിലും പോക്കുവരവ് നടത്തി നികുതിയടയ്ക്കാനാവുന്നില്ല, റവന്യൂവകുപ്പ് തടസവാദം ഉന്നയിക്കയാണ്. രേഖകൾ കൂടുതൽ പരിശോധനയ്ക്കായി താലൂക്ക് ഓഫീസിലേക്ക് നൽകിയിരിക്കയാണെന്നാണ് വില്ലേജ് അധികൃതരുടെ കാലങ്ങളായുള്ള വിശദീകരണം.
സ്ഥലംവാങ്ങി ചെറുകിടവ്യവസായ യൂണിറ്റുകൾ ആരംഭിച്ച വ്യവസായികൾ ഈ സ്ഥലം ഈടായി നൽകി ബാങ്ക് വായ്പയെടുക്കാനാണ് നികുതി രശീതുൾപ്പെടെയുള്ള രേഖകൾ ആവശ്യപ്പെടുന്നത്. പോക്കുവരവ് നടത്താത്തതിനാൽ കെട്ടിടം വിപുലീകരണമോ മറ്റു പ്രവർത്തനങ്ങളോ നടത്താനാവാതെ ബുദ്ധിമുട്ടുകയാണ് വ്യവസായികൾ.