കാസർഗോഡ്: സര്‍ക്കാര്‍ വകുപ്പുകള്‍ ലഭ്യമാക്കിയിട്ടുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനുള്ള അംഗീകൃത സെന്ററുകള്‍ അക്ഷയകേന്ദ്രങ്ങള്‍ മാത്രമായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലാ കളക്ടര്‍, കേരള സംസ്ഥാന ഐടി മിഷൻ എന്നിവരുടെ നിയന്ത്രണത്തിലാണ് അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
എന്നാല്‍ ജില്ലയില്‍ വ്യാപകമായി യാതൊരു നിയമത്തിന്റെ ചട്ടക്കൂടും പാലിക്കാതെ ഇതര ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ കീഴിലും ഇത്തരം ഇതര ഓണ്‍ലൈന്‍ കേന്ദ്രങ്ങളുടെ നിരീക്ഷണത്തിനായി പോലീസ് (സ്റ്റേഷന് ഹൗസ് ഓഫീസര്‍ നിര്‍ദ്ദേശിക്കപ്പെട്ട ഉദ്യോഗസ്ഥന്), വില്ലേജ്, പഞ്ചായത്ത് എന്നീ സ്ഥാപന മേധാവികളെ ഉള്‍ക്കൊള്ളിച്ച് സ്ഥിരം നിരീക്ഷണ സമിതി രൂപീകരിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്കി.
ഡിസംബര്‍ 30 നകം സമിതി രൂപീകരിക്കണം. ഇതര ഓണ്‍ലൈന്‍ കേന്ദ്രങ്ങളില്‍ അന്വേഷണം നടത്തി ലൈസന്‍സ് പ്രകാരമുള്ള സേവനമാണോ നല്‍കുന്നതെന്നും, സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ എന്നും ഉറപ്പ് വരുത്തി, ന്യൂനതകള്‍ കണ്ടെത്തുകയാണെങ്കില്‍ ലൈസന്‍സ് റദ്ദ് ചെയ്യണം.
വ്യക്തിഗതലോഗിനിലൂടെ പൊതുജനങ്ങള്‍ക്ക് സ്വന്തം ആവശ്യത്തിനായി സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനം കോമണ്‍ സര്‍വീസ് സെന്ററുകളോ, ഇതര ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങളോ വ്യവസായിക അടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ പാടില്ല. അത്തരം പ്രവര്‍ത്തികള്‍ കണ്ടെത്തുകയാണെങ്കില്‍ നിയമപരമായ കര്‍ശന നടപടികള്‍ സ്വീകരിക്കും.
അക്ഷയകേന്ദ്രങ്ങള്‍ക്ക് സമാനമായ ബോര്‍ഡുകള്‍/ ലോഗോഎന്നിവ ഉപയോഗിച്ച് പൊതുജനങ്ങെ ളഅക്ഷയ കേന്ദ്രങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ച് സേവനങ്ങള്‍ നല്കാന് പാടില്ല. അക്ഷയ കേന്ദ്രങ്ങളുടെ ലോഗിന്‍ ദുരുപയോഗപ്പെടുത്തി ഇ-ഡിസ്ട്രിക്ട് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ നല്‍കുകയോ ചെയ്യുന്നതായി കണ്ടെത്തിയാല്‍ നിയമപരമായ കര്‍ശന നടപടികള്‍ സ്വീകരിക്കും.
എന്നാല്‍ ജില്ലയില്‍ വ്യാപകമായി യാതൊരു നിയമത്തിന്റെ ചട്ടക്കൂടും പാലിക്കാതെ ഇതര ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ കീഴിലും ഇത്തരം ഇതര ഓണ്‍ലൈന്‍ കേന്ദ്രങ്ങളുടെ നിരീക്ഷണത്തിനായി പോലീസ് (സ്റ്റേഷന് ഹൗസ് ഓഫീസര്‍ നിര്‍ദ്ദേശിക്കപ്പെട്ട ഉദ്യോഗസ്ഥന്), വില്ലേജ്, പഞ്ചായത്ത് എന്നീ സ്ഥാപന മേധാവികളെ ഉള്‍ക്കൊള്ളിച്ച് സ്ഥിരം നിരീക്ഷണ സമിതി രൂപീകരിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്കി.
ഡിസംബര്‍ 30 നകം സമിതി രൂപീകരിക്കണം. ഇതര ഓണ്‍ലൈന്‍ കേന്ദ്രങ്ങളില്‍ അന്വേഷണം നടത്തി ലൈസന്‍സ് പ്രകാരമുള്ള സേവനമാണോ നല്‍കുന്നതെന്നും, സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ എന്നും ഉറപ്പ് വരുത്തി, ന്യൂനതകള്‍ കണ്ടെത്തുകയാണെങ്കില്‍ ലൈസന്‍സ് റദ്ദ് ചെയ്യണം.
വ്യക്തിഗതലോഗിനിലൂടെ പൊതുജനങ്ങള്‍ക്ക് സ്വന്തം ആവശ്യത്തിനായി സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനം കോമണ്‍ സര്‍വീസ് സെന്ററുകളോ, ഇതര ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങളോ വ്യവസായിക അടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ പാടില്ല. അത്തരം പ്രവര്‍ത്തികള്‍ കണ്ടെത്തുകയാണെങ്കില്‍ നിയമപരമായ കര്‍ശന നടപടികള്‍ സ്വീകരിക്കും.
അക്ഷയകേന്ദ്രങ്ങള്‍ക്ക് സമാനമായ ബോര്‍ഡുകള്‍/ ലോഗോഎന്നിവ ഉപയോഗിച്ച് പൊതുജനങ്ങെ ളഅക്ഷയ കേന്ദ്രങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ച് സേവനങ്ങള്‍ നല്കാന് പാടില്ല. അക്ഷയ കേന്ദ്രങ്ങളുടെ ലോഗിന്‍ ദുരുപയോഗപ്പെടുത്തി ഇ-ഡിസ്ട്രിക്ട് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ നല്‍കുകയോ ചെയ്യുന്നതായി കണ്ടെത്തിയാല്‍ നിയമപരമായ കര്‍ശന നടപടികള്‍ സ്വീകരിക്കും.