കാസർഗോഡ്: ഭാര്യയെയും മകളെയും ആക്രമിച്ച കേസിൽ 55കാരനെ വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്തു. എരുതുംകടവ് ഊജംപാടിയിലെ അബ്ദുല്ലക്കുഞ്ഞി ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസമാണ് സംഭവം. ഭാര്യ ഫരീദ(42)യെയും മകൾ ഫാത്തിമത്ത് ഫർസാന(22)യെയും ആക്രമിച്ചതിനാണ് കേസ്. പിക്കാസ് കൊണ്ടായിരുന്നു ആക്രമണമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വധശ്രമത്തിനാണ് കേസ്.