തിരുവനന്തപുരം : ഏഴ് വർഷമായി അപസ്മാര ബാധിതനായ 32കാരനിൽ വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കി കിംസ് ഹെൽത്ത്.
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ആവർത്തിക്കുന്ന അപസ്മാരവും അതുവഴി കൈകളും കാലുകളും ദൃഢമായി,ചലനശേഷിയെ ബാധിക്കുകയും ചെയ്തിരുന്ന അവസ്ഥയിൽ നിന്നുമാണ് യുവാവ് സാധാരണ ജിവിതത്തിലേക്കു മടങ്ങിയെത്തുന്നത്. ആഴത്തിലുള്ളമസ്തിഷ്ക (ഡീപ്പ് ബ്രെയിൻ) ശസ്ത്രക്രിയയിലൂടെ അപസ്മാരത്തിന്റെ ഉത്ഭവസ്ഥാനം നീക്കം ചെയ്യുകയായിരുന്നു. സീനിയർ കൺസൾട്ടന്റ് ഡോ.ആർ. അജിത്തിന്റെ നേതൃത്വത്തിലുള്ള ന്യൂറോ സർജൻമാരുടെ വിദഗ്ധ സംഘമാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.
റായ്പൂർ, ഡൽഹി, ബോംബെ, വിശാഖപട്ടണം, ചെന്നൈ, ബാംഗ്ലൂർ എന്നിവടങ്ങളിലെ ആശുപത്രികളിലെ ചികിത്സയ്ക്ക് ശേഷമാണ്, ഉത്തരാഖണ്ഡ് സ്വദേശിയായ യുവാവും കുടുംബവും കിംസ് ഹെൽത്തിലെത്തുന്നത്.
അപസ്മാരത്തിന്റെ ഉത്ഭവം കണ്ടെത്തുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. തുടർന്ന് യുവാവിൽ നടത്തിയ എംആർഐ സ്കാനിലൂടെയും തുടർച്ചയായ ഇഇജി മോണിറ്ററിംഗിലൂടെയും അപസ്മാരത്തിന്റെ ഉറവിടം കണ്ടെത്തുകയും ശസ്ത്രക്രിയ നടത്തുകയുമായിരുന്നു.
കൺസൾട്ടന്റ് ന്യൂറോ സർജനുകളായ ഡോ. എൻ.എസ്. നവാസ്, ഡോ. ബോബി ഐപ്പ്, ഡോ. അബു മദൻ, കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. രജിത് രമണൻ പിള്ള, കൺസൾട്ടന്റ് അനസ്തെറ്റിസ്റ്റ്, ഡോ. ബി. സുശാന്ത് എന്നിവർ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകി.
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ആവർത്തിക്കുന്ന അപസ്മാരവും അതുവഴി കൈകളും കാലുകളും ദൃഢമായി,ചലനശേഷിയെ ബാധിക്കുകയും ചെയ്തിരുന്ന അവസ്ഥയിൽ നിന്നുമാണ് യുവാവ് സാധാരണ ജിവിതത്തിലേക്കു മടങ്ങിയെത്തുന്നത്. ആഴത്തിലുള്ളമസ്തിഷ്ക (ഡീപ്പ് ബ്രെയിൻ) ശസ്ത്രക്രിയയിലൂടെ അപസ്മാരത്തിന്റെ ഉത്ഭവസ്ഥാനം നീക്കം ചെയ്യുകയായിരുന്നു. സീനിയർ കൺസൾട്ടന്റ് ഡോ.ആർ. അജിത്തിന്റെ നേതൃത്വത്തിലുള്ള ന്യൂറോ സർജൻമാരുടെ വിദഗ്ധ സംഘമാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.
റായ്പൂർ, ഡൽഹി, ബോംബെ, വിശാഖപട്ടണം, ചെന്നൈ, ബാംഗ്ലൂർ എന്നിവടങ്ങളിലെ ആശുപത്രികളിലെ ചികിത്സയ്ക്ക് ശേഷമാണ്, ഉത്തരാഖണ്ഡ് സ്വദേശിയായ യുവാവും കുടുംബവും കിംസ് ഹെൽത്തിലെത്തുന്നത്.
അപസ്മാരത്തിന്റെ ഉത്ഭവം കണ്ടെത്തുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. തുടർന്ന് യുവാവിൽ നടത്തിയ എംആർഐ സ്കാനിലൂടെയും തുടർച്ചയായ ഇഇജി മോണിറ്ററിംഗിലൂടെയും അപസ്മാരത്തിന്റെ ഉറവിടം കണ്ടെത്തുകയും ശസ്ത്രക്രിയ നടത്തുകയുമായിരുന്നു.
കൺസൾട്ടന്റ് ന്യൂറോ സർജനുകളായ ഡോ. എൻ.എസ്. നവാസ്, ഡോ. ബോബി ഐപ്പ്, ഡോ. അബു മദൻ, കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. രജിത് രമണൻ പിള്ള, കൺസൾട്ടന്റ് അനസ്തെറ്റിസ്റ്റ്, ഡോ. ബി. സുശാന്ത് എന്നിവർ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകി.