പുൽപ്പള്ളി: ക്രിസ്മസ് കാലമായതോടെ മേഖലയിൽ നക്ഷത്രവിപണി സജീവമായി. കോവിഡ് കാലത്തിനുശേഷം നിയന്ത്രണങ്ങളൊന്നുമില്ലാതെ ക്രിസ്മസ് ആഘോഷിക്കാനുള്ള ഒരുക്കത്തിന്റെ ഭാഗമായി വീടുകൾക്കു മുന്പിൽ നക്ഷത്രങ്ങൾ തെളിഞ്ഞുതുടങ്ങി.
എൽഇഡി നക്ഷത്രങ്ങൾക്കാണ് കൂടുതൽ ഡിമാൻഡ്. കടലാസ് നക്ഷത്രങ്ങളും വൻതോതിൽ വിറ്റുപോകുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു. 100 മുതൽ 2,000 വരെ രൂപ വിലയുള്ള നക്ഷത്രങ്ങൾ വിപണിയിലുണ്ട്. 40 ഇനം എൽഇഡി ബൾബുകൾ ഉപയോഗിച്ചു തയാറാക്കി ബോച്ചേ എന്ന് പേരിട്ട നക്ഷത്രമാണ് വിപണിയിലെ താരം. ഒരേസമയം വ്യത്യസ്തത നിറത്തിലുള്ള ബൾബുകൾ കത്തുന്ന എൽഇഡി നക്ഷത്രങ്ങളുടെ ശരാശരി വില 350 രൂപയാണ്. ക്രൈസ്തവ സമൂഹം തിങ്ങിവിസിക്കുന്ന കുടിയേറ്റ മേഖലയിലെ പള്ളികളിലും മറ്റും ഭീമൻ നക്ഷത്രങ്ങൾ ഇതിനകം സ്ഥാപിച്ചുകഴിഞ്ഞു.
മുൻവർഷങ്ങളെ അപേക്ഷിച്ചു ഇക്കറി നേരത്തേ വിപണികളിൽ നക്ഷത്രങ്ങൾ എത്തിയിരുന്നു. ക്രിസ്മസിന് തൊട്ടുമുൻപുവരെ വിപണിയിൽ നക്ഷത്രക്കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. സിനിമ പേരുകളുള്ള നക്ഷത്രങ്ങളും ഇത്തവണ വിപണിയിലുണ്ട്.
ഒരേ നക്ഷത്രത്തിനു വിപണികളിൽ വ്യത്യസ്ത പേരാണെന്നതും ശ്രദ്ധേയമാണ്. ക്രിസ്മസ് ട്രീ, പുൽക്കൂട്, പുൽക്കൂടൊരുക്കുന്നതിനുള്ള രൂപങ്ങൾ, പുതുമയാർന്ന ആശംസാകാർഡുകൾ എന്നിവയും വിപണിയിൽ ഇടം പിടിച്ചിട്ടുണ്ട്.
എൽഇഡി നക്ഷത്രങ്ങൾക്കാണ് കൂടുതൽ ഡിമാൻഡ്. കടലാസ് നക്ഷത്രങ്ങളും വൻതോതിൽ വിറ്റുപോകുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു. 100 മുതൽ 2,000 വരെ രൂപ വിലയുള്ള നക്ഷത്രങ്ങൾ വിപണിയിലുണ്ട്. 40 ഇനം എൽഇഡി ബൾബുകൾ ഉപയോഗിച്ചു തയാറാക്കി ബോച്ചേ എന്ന് പേരിട്ട നക്ഷത്രമാണ് വിപണിയിലെ താരം. ഒരേസമയം വ്യത്യസ്തത നിറത്തിലുള്ള ബൾബുകൾ കത്തുന്ന എൽഇഡി നക്ഷത്രങ്ങളുടെ ശരാശരി വില 350 രൂപയാണ്. ക്രൈസ്തവ സമൂഹം തിങ്ങിവിസിക്കുന്ന കുടിയേറ്റ മേഖലയിലെ പള്ളികളിലും മറ്റും ഭീമൻ നക്ഷത്രങ്ങൾ ഇതിനകം സ്ഥാപിച്ചുകഴിഞ്ഞു.
മുൻവർഷങ്ങളെ അപേക്ഷിച്ചു ഇക്കറി നേരത്തേ വിപണികളിൽ നക്ഷത്രങ്ങൾ എത്തിയിരുന്നു. ക്രിസ്മസിന് തൊട്ടുമുൻപുവരെ വിപണിയിൽ നക്ഷത്രക്കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. സിനിമ പേരുകളുള്ള നക്ഷത്രങ്ങളും ഇത്തവണ വിപണിയിലുണ്ട്.
ഒരേ നക്ഷത്രത്തിനു വിപണികളിൽ വ്യത്യസ്ത പേരാണെന്നതും ശ്രദ്ധേയമാണ്. ക്രിസ്മസ് ട്രീ, പുൽക്കൂട്, പുൽക്കൂടൊരുക്കുന്നതിനുള്ള രൂപങ്ങൾ, പുതുമയാർന്ന ആശംസാകാർഡുകൾ എന്നിവയും വിപണിയിൽ ഇടം പിടിച്ചിട്ടുണ്ട്.